തന്റെ പേരിൽ പ്രചരിക്കുന്നത് എല്ലാം വെറും കെട്ടുകഥകൾ; ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു: വെളിപ്പെടുത്തലുമായി നടി ഭാമ

75

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിൻ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തിൽ. പിന്നീട് മലയാളത്തിൽ നിന്നും അന്യഭാഷാ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിലും താരം തിളങ്ങി.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. അടുത്തിടെ താരത്തിന് കുഞ്ഞ് ജനിച്ചിരുന്നു.
എന്നാൽ കുറച്ച് ദിവസങ്ങളായി തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വെറും കെട്ടു കഥകളാണെന്ന് തുറന്ന് പറയുകയാണ് താരം.

Advertisements

പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും ഭാമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്.

Also Read
ഹരിചന്ദനത്തിലെ ഉമ, മിന്നുകെട്ടിലെ ലക്ഷ്മി, മമ്മൂട്ടിക്കും ജയറാമിനും ഒപ്പം കിടിലൻ വേഷങ്ങളിൽ, നടി മീനാക്ഷി സുനിലിനോ മറന്നോ, താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ. ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷ ത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി എന്നും ഭാമ പറഞ്ഞു. നടൻ ദിലീപുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായിരുന്ന ഭാമ കൂറുമാറിയിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഭാമയടക്കമുള്ള കൂറിമാറിയ താരങ്ങൾ പോലീസ് നീരീക്ഷണത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഭാമ ഉറക്ക ഗുളികൾ കഴിച്ച് ആശുപത്രിയിൽ ആണെന്ന താരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതിനുള്ള വിശദീകരണവുമായാണാ ഭാമ ഇപ്പോൾ എത്തിയിരിക്കുന്നത്. അതേസമയം ഏഴ് മണിക്കൂർ നീണ്ട റെയ്ഡ് ആണ് ദിലീപിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയത്.

Also Read
സ്ത്രീയുടെ സൗന്ദര്യവും പുരുഷ സൗന്ദര്യവും അതിൽ ഒക്കെയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; തുറന്നു പറഞ്ഞ് അനശ്വര രാജൻ

ഉച്ചയോടെ ദിലീപിന്റെ ആലുവയിലെ വീട്ടിൽ എത്തിയ സംഘം രാത്രി ഏഴ് മണിയോടെയാണ് മടങ്ങിയത്. നടന്റെ പേഴ്‌സണൽ ഫോണും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. അന്വേഷണ സംഘം പേഴ്‌സണൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ഇത് നൽകാൻ ദിലീപ് തയ്യാറായില്ല. തുടർന്ന് ദിലീപ് മൊബൈൽ അഭിഭാഷകയുടെ സാന്നിധ്യത്തിൽ എഴുതി നൽകിയതിനു ശേഷമാണ് കൈമാറിയത്.

Advertisement