കോട്ടയം: 100 സ്ത്രീകളെ 2021നു മുമ്പ് ലൈംഗികമായി ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട യുവാവ് ദൗത്യം പാതിയെത്തിയപ്പോൾ പോലീസിന്റെ പിടിയിലായി. അരീപ്പറമ്പ് തോട്ടപ്പള്ളിൽ പ്രദീഷ് കുമാറാ (ഹരി 25)ണ് അറസ്റ്റിലായത്. ഫേസ്ബുക്കിലാണ് ഇയാൾ വീട്ടമ്മമാർക്കായി കെണിയൊരുക്കിയിരുന്നത്. ഇരയായ ഒരു വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
താൽപ്പര്യം തോന്നുന്ന സ്ത്രീകളെ യാദൃച്ഛികമെന്നോണം പരിചയപ്പെട്ട് ഫോൺ നമ്പർ ചോദിച്ചറിയും. സ്ത്രീകളുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഇവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യും.
അവയുടെ സ്ക്രീൻഷോട്ടുകൾ ഭാര്യമാർക്ക് അയച്ചുകൊടുത്ത് ഭർത്താവിന്റെ പരസ്ത്രീബന്ധം ബോധ്യപ്പെടുത്തും! അതിലൂടെ സ്ത്രീകളുമായി അടുപ്പമുണ്ടാക്കും. ചാറ്റിങ്ങിലൂടെ ചിത്രങ്ങൾ നേടിയെടുത്ത് അവ കമ്പ്യൂട്ടർ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കും.
ഭർത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വരുതിയിലാക്കും. താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും. എപ്പോൾ ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം പറയുന്ന സ്ഥലത്ത് എത്തണം, ഭർത്താവുമായി അധികം സഹകരണം പാടില്ല, ഭർത്താവിനൊപ്പം എവിടെയും പോകാൻ പാടില്ല, വിളിച്ചാലുടൻ ഫോണെടുക്കണം, വാട്ട്സ് ആപ്പ് മെസേജുകൾക്ക് ഉടനടി മറുപടി അയയ്ക്കണം.
രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യണം, വീഡിയോ കോൾ അറ്റൻഡ് ചെയ്യണം, എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം എന്നിങ്ങനെ നിബന്ധനകളും വച്ചിരുന്നു. കുടുംബജീവിതം തകർക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് അനുസരിപ്പിച്ചിരുന്നത്.
നീയെന്റെ അറുപത്തെട്ടാമത്തെ ഇരയാണെന്നാണ് ഒരു സ്ത്രീയോടു പറഞ്ഞത്. ചാറ്റിങ്ങിനു മുമ്പ് സ്ത്രീകൾ താൻ നൽകിയ കോഡ് ടൈപ്പ് ചെയ്യണമെന്നു നിർദേശിച്ചിരുന്നു. അവർ തന്നെയാണു ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്.
കോഡ് ടൈപ്പ് ചെയ്യാൻ മറന്നാൽ തെറിയഭിഷേകമാകും വരിക. വാട്ട്സ്ആപ്പിലെ ചാറ്റുകൾ അന്നന്നു ക്ലിയർ ചെയ്ത് സ്ക്രീൻ ഷോട്ട് അയച്ചുകൊടുക്കണമെന്നും നിർദേശിച്ചിരുന്നു. ഇരകളറിയാതെ സമാന്തരമായി സഞ്ചരിക്കുക പതിവായിരുന്നു.
നിരീക്ഷണത്തിന് ആളിനെ വച്ചിട്ടുണ്ടെന്നും എവിടെപ്പോയാലും അറിയുമെന്നും ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നു ഈ സമാന്തരസഞ്ചാരം. ചിലപ്പോഴൊക്കെ വഴിയിൽ തടഞ്ഞുനിർത്തി കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാറുണ്ടായിരുന്നു.
അരീപ്പറമ്പിൽ ഇയാളുടെ കുടുംബവീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ പലപ്പോഴും സ്ത്രീകളെ കൊണ്ടുവന്നിരുന്നതായി നാട്ടുകാർ പറയുന്നു.ഏറ്റുമാനൂർ ഇൻസ്പെക്ടർ മഞ്ജുലാലാണു കേസ് അന്വേഷിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പും ക്യാമറയും മൊെബെൽ ഫോണും പിടിച്ചെടുത്തു.
അന്പതിലധികം സ്ത്രീകളെ പലതരത്തിൽ വശീകരിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു വീട്ടമ്മ ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെത്തുടർന്ന് ഇയാളെ നിരീക്ഷിച്ച പോലീസ് ഇയാളുടെ ലാപ് ടോപ്പും കാമറയും മൊബൈൽ ഫോണും പിടിച്ചെടുത്തു.
സ്ത്രീകളെ വളരെ യാദൃച്ഛികമായി പരിചയപ്പെടും. തുടർന്ന് ഫോണ് നന്പർ കരസ്ഥമാക്കി അവരുടെ കുടുംബപ്രശ്നങ്ങൾ തന്ത്രപൂർവം മനസിലാക്കുന്നതാണ് ഇയാളുടെ രീതി. പിന്നീട് അവരുടെ ഭർത്താക്കന്മാർക്കു മറ്റു സ്ത്രീകളുമായി അവിഹിതബന്ധം ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് അവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യും.
ഈ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ഭാര്യമാർക്ക് അയച്ചു കൊടുത്ത് അവരെ തെറ്റിദ്ധരിപ്പിക്കും. ഭർത്താക്കന്മാർ തങ്ങളോട് അവിശ്വസ്തത കാണിക്കുന്നുണ്ടെന്നു തെറ്റിദ്ധരിക്കുന്ന സ്ത്രീകളെ ഇയാൾ എളുപ്പത്തിൽ വീഴിക്കും.
ഇതുവഴി സ്ത്രീകളുമായുള്ള അടുപ്പം ഇയാൾ ദൃഢമാക്കും. ബന്ധം ശക്തമാകുന്നതോടെ ഇയാൾ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കും.
തന്ത്രപൂർവം ഫോട്ടോകൾ സ്വന്തമാക്കുകയും ചെയ്യും. ഈ ഫോട്ടോകൾ പിന്നീടു ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത് ഇയാൾ നഗ്നചിത്രങ്ങളാക്കും. ഈ ചിത്രങ്ങൾ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു നൽകുമെന്നും കുടുംബം തകർക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പല സ്ത്രീകളെയും വലയിലാക്കിയിരുന്നത്.
എപ്പോൾ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്തെത്തണമെന്നാണ് ഇയാൾ സ്ത്രീകൾക്കു നൽകിയിരുന്ന കർശന നിർദേശം. വാട്ട്സ് ആപ് ചാറ്റിംഗിൽ ഇരകളെ തിരിച്ചറിയാനും അവരുടെ പേരിൽ മറ്റാരും തന്നെ കബളിപ്പിക്കാതിരിക്കാനും ഇരകൾക്ക് ഇയാൾ പ്രത്യേക കോഡുകളും കൈമാറിയിരുന്നു.
ഇരകളുമായി ചാറ്റിംഗ് തുടങ്ങുന്നതിനു മുന്പ് അവർ തന്നെയാണു ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. അതുപോലെ വാട്സ്ആപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ക്ലിയർ ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ടുകൾ അയയ്ക്കാനും നിർബന്ധിച്ചിരുന്നു.
ഇരകൾ സഞ്ചരിക്കുന്ന വഴികളിൽ പലപ്പോഴും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് അരയിൽ തിരുകിവച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ വിളിച്ചു കയറ്റിക്കൊണ്ടു പോകുന്നതും ഇയാളുടെ ഹോബിയായിരുന്നു.
ഇയാളുടെ ലാപ് ടോപ്പിൽ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്തത് പല ഫോൾഡറുകളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലിസ് ചീഫ് ഹരിശങ്കറിന്റെ നിർദേശത്തെത്തുടർന്നു കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, എഎസ്ഐ ഉദയകുമാർ, മുരളീ മോഹനൻ നായർ, കെ.ആർ. പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ. അരുണ് കുമാർ, രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂർ സിഐ മഞ്ജുലാൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.