ഇഡിയുടേത് തിരക്കഥ, തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിക്ക് വേണ്ടിയുള്ള കളമൊരുക്കലാണ് കരുവന്നൂര്‍ ബാങ്ക് കേസെന്ന്; ചര്‍ച്ച

74

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ത ട്ടി പ്പ് കേ സാണ്. ഈ സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട.

ഇതിനിടെയാണ് ബിജെപി നേതാവായ നടന്‍ സുരേഷ് ഗോപി തൃശൂരില്‍ മാര്‍ച്ച് സംഘടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ വലിയജനശ്രദ്ധയാണ് ഈ വിഷയത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതെല്ലാം ഇഡി മനപ്പൂര്‍വം തയ്യാറാക്കിയ തിരക്കഥ ആണെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

Advertisements

ഇക്കാര്യം ആരോപിച്ച്‌കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. ഗുരുതര ആരോപണമാണ് അദ്ദേഹം സുരേഷ് ഗോപിക്കും കേന്ദ സര്‍ക്കാരിനും എതിരെ ഉന്നയിച്ചത്.

നിലവില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് വേണ്ടിയുള്ള കളമൊരുക്കലാണ് കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ നടക്കുന്നതെന്നും ഇതു ചെയ്യുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ- വിജയിയെ ഒക്കെ ട്രൈ ചെയ്യുന്നുണ്ട്, പക്ഷേ വരും എന്ന് എനിക്ക് തോന്നുന്നില്ല; തന്റെ സിനിമയെക്കുറിച്ച് ഭീമന്‍ രഘു

ഇത് ആസൂത്രിത നീക്കമാണെന്നും കേരളത്തിന്റെ സഹകരണ മേഖലയെ എങ്ങനെ തകര്‍ക്കാമെന്നാണ് ഇഡി നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കളെ തുറങ്കിലടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഇ ഡിയെയും സിബിഐയെയും മറ്റ് ആളുകളെയും ഉപയോഗിച്ച് കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി സഹകരണ മേഖലയെ കടന്നാക്രമിക്കാനാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി നേതാക്കന്മാരെ കല്‍തുറുങ്കിലടയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറയുന്നു.

ALSO READ- എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനം; സിദ്ധിഖ് പങ്കുവെച്ച പോസ്റ്റ് വൈറല്‍

വളരെ മനപ്പൂര്‍വ്വമായി തയ്യാറാക്കിയ ഒരു തിരക്കഥയാണ്, തൃശ്ശൂരില്‍ നിന്ന് ലോകസഭയിലേക്ക് സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പിന്നാലെ ഇതിന് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത് വന്നു. എസി മൊയ്തീനും എംകെ കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദന്‍ വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയില്‍ സിപിഎം അണികള്‍ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എംവി ഗോവിന്ദനെ ഭയപ്പെടുത്തുന്നതെന്ന് എംടി രമേശ് ആരോപിച്ചു.

നിങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു.

Advertisement