പ്ലസ് വണ്ണിൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്, അതിനെ വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ സാധിയ്ക്കില്ല, വേറിട്ടൊരു അനുഭവമാണ് ഇത്: ആദില നസ്രിനും ഫാത്തിമ നൂറയും പറയുന്നു

660

കേരളത്തിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം ആദില നസ്രിനും ഫാത്തിമ നൂറയും തമ്മിലുള്ള പ്രണയവും കോടതി വിധിയും ആണ്. എട്ട് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിച്ചിരിയ്ക്കുകയാണ്. കോടതി വിധി ഞങ്ങൾക്ക് അനുകൂലമായിരിയ്ക്കും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്നാണ് ആദില നസ്രിനും ഫാത്തിമ നൂറയും പറയുന്നത്.

സത്യത്തിൽ ഇത് പൊലീസ് സ്റ്റേഷനിൽ വച്ച് പരിഹരിച്ച് വിടേണ്ട പ്രശ്നമായിരുന്നു. അവർ കാണിച്ച അനാസ്ഥയാണ് കോടതി വരെ എത്തിയത് എന്നാണ് ഇരുവരുടെയും അഭിപ്രായം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തങ്ങളുടെ പ്രണയത്തെ കുറിച്ച് ആദിലയും നൂറയും സംസാരിക്കുകയുണ്ടായി.

Advertisements

ALSO READ

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ; എന്റെ ജീവിതത്തിലെ മറ്റൊരു നാഴികകല്ല് : പുതിയ വിശേഷം പങ്കുവച്ച് സ്വാസിക വിജയ്

എന്നെ ബലം പിടിച്ച് കൂട്ടി കൊണ്ടു പോയി ബന്ധുവീടുകളിൽ താമസിപ്പിച്ചു എന്ന് നൂറ പറയുന്നു. കൗൺസിലുകൾ ചെയ്യാൻ ശ്രമിച്ചു. പക്ഷെ എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു ഞാൻ മാറില്ല എന്ന്. ആദിലയുമായി കോണ്ടാക്ട് ചെയ്യാതിരിക്കാൻ വേണ്ടി എന്റെ ഫോണും വാങ്ങി വച്ചിരുന്നു. പിന്നെ പരസ്പരം കാണാൻ ഒരു വഴിയും ഇല്ലാതായപ്പോഴാണ് ആദില ഹേർബിയസ് കോർപ്പസ് സമർപ്പിച്ചത്.

എന്നിൽ നിന്ന് ബലമായി നൂറയെ പിടിച്ചു കൊണ്ട് പോയതിന് ശേഷം ഏട്ട് ദിവസം കഴിഞ്ഞാണ് ഞങ്ങൾ പരസ്പരം കണ്ടത് എന്ന് ആദില പറഞ്ഞു. പക്ഷെ നൂറയെ വീട്ടുകാർ കായികമായി ഉപദ്രവിയ്ക്കുമോ എന്ന നല്ല ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ അത്രയും ശക്തമായ കേസ് ആയത് കൊണ്ട് അവർ തൊടില്ല എന്നതായിരുന്നു സത്യം. കൗൺസിലിങ് നൽകി നൂറയെ മാറ്റും എന്ന ഭയം എനിക്കുണ്ടായിരുന്നില്ല. കാരണം വാക്കുകൾ കൊണ്ട് പറഞ്ഞ് തിരുത്തുന്നത് തെറ്റുകളാണ്, പക്ഷെ ഞങ്ങൾ തമ്മിലുള്ള ബന്ധം തെറ്റല്ല.

ഞങ്ങൾ തമ്മിലുള്ള സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞ് പ്രകടിപ്പിക്കാൻ സാധിയ്ക്കില്ല. അത് വേറിട്ടൊരു അനുഭവം തന്നെയാണ്. ഞങ്ങളുടെ ബന്ധം പ്ലസ് വണ്ണിൽ നിന്നാണ് തുടങ്ങിയത്. അപ്പോൾ തന്നെ ഞങ്ങളുടെ ചാറ്റുകൾ എല്ലാം വീട്ടുകാർ പിടിച്ചിരുന്നു. ശാരീരകമായും മാനസികമായും അപ്പോൾ മുതൽ പല തരത്തിലും സ്ട്രഗിൾ ചെയ്യുന്നുണ്ടായിരുന്നു. അടി കിട്ടിയിട്ടുണ്ട്. പക്ഷെ വീട്ടുകാർ കാരണം ഞങ്ങൾ പിരിയില്ല എന്ന വിശ്വാസം അപ്പോഴും ഉണ്ടായിരുന്നു.

എന്നാൽ വീട്ടുകാർ ഞങ്ങളുടെ ബന്ധം പിടിച്ചപ്പോഴാണ് പരസ്പരം ഞങ്ങൾ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലായത്. മാനസികമായും ശരീരികമായും അവൾക്ക് ഞാൻ ഇല്ലാതെയും എനിക്ക് അവൾ ഇല്ലാതെയും പറ്റില്ല. അപ്പോൾ ഞങ്ങൾ തീരുമാനിച്ചതാണ് ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ആയാൽ ഉടൻ വീട് വിട്ട് ഇറങ്ങണം എന്ന്.

പഠനം കഴിഞ്ഞ ശേഷം മൂന്ന് മൂന്നര വർഷത്തോളം ഞങ്ങൾ പരസ്പരം കാണാതെ ഇരുന്നിട്ടുണ്ട്. വീട്ടിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നു. ആ സമയത്ത് നൂറയ്ക്ക് പല വിവാഹ ആലോചനകളും വന്നു. അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുക എന്നത് വലിയ സ്ട്രഗിൾ ആയിരുന്നു. വീട്ടുകാരെ ഞങ്ങളുടെ ബന്ധം പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ വേണ്ടി ‘ഉമ്മ എനിക്ക് ആണുങ്ങളോട് അട്രാക്ഷൻ തോന്നുന്നില്ല’ എന്ന് ഞാൻ പറഞ്ഞപ്പോൾ, ‘നിനക്ക് എന്തിനാടീ ആണുങ്ങളോട് അട്രാക്ഷൻ തോന്നുന്നത്’ എന്നായിരുന്നു അവർ ചോദിച്ചത്. അപ്പോഴും മനസ്സിലാക്കാൻ അവർ ശ്രമിച്ചില്ല എന്ന് ആദില പറയുന്നു.

ALSO READ

ആദ്യം ഇഷ്ടം പറഞ്ഞത് സമ്പത്ത്, ഇത്രയും സ്നേഹിക്കുന്ന ആളെ വിട്ട് കളയാൻ തോന്നിയില്ല; സമ്പത്തുമായി പ്രണയം ആയതെ് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി

വീട്ടുകാരെ ഞങ്ങൾ കൺസിഡർ ചെയ്തില്ല എന്ന് ഒരിക്കലും പറയാൻ സാധിയ്ക്കില്ല. ഞങ്ങളെ ഒന്ന് മനസ്സിലാക്കൂ എന്ന് പല തവണ പറഞ്ഞു. എന്റെ സെക്സ് ഓറിയന്റേഷൻ ഇതാണ്, ഇതിൽ നിന്ന് എത്ര കൗൺസിൽ ചെയ്താലും മാറാൻ സാധിയ്ക്കില്ല. അവർക്ക് പുറത്ത് അറിയുന്നത് എല്ലാം നാണക്കേടായിരുന്നു. എങ്കിൽ ഞങ്ങൾ ജോലിക്ക് ചെന്നൈയിലേക്ക് പോയിക്കോളാം, ആളുകളോട് സുഹൃത്തുക്കളാണെന്ന് പറഞ്ഞോളൂ. ഇത് പരസ്യപ്പെടുത്തണം എന്ന് ഞങ്ങൾക്കും ആഗ്രഹമില്ല. പക്ഷെ നിങ്ങൾ ഞങ്ങളെ അംഗീകരിക്കണം എന്നൊക്കെ വീട്ടുകാരോട് പറഞ്ഞിരുന്നു. അപ്പോഴൊക്കെ സമയം വേണം എന്ന് അവർ പറഞ്ഞു. പക്ഷെ ആ സമയം ആവശ്യപ്പെട്ടത്, ഞങ്ങളെ വേർപിരിക്കാനായിരുന്നു. ഞങ്ങൾ നേരിട്ട സ്ട്രഗിൾ ആണ് ഇത്രയും വലിയ തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിയച്ചതെന്നും മാധ്യമ ശ്രദ്ധ നേടിയതെന്നും ആദില പറയുന്നുണ്ട്.

 

Advertisement