വീട്ടിൽ നിന്ന് ആഹാരം കഴിച്ചാൽ മയക്കം, ഹോട്ടലിൽ നിന്ന് കഴിച്ചാൽ ഒരു കുഴപ്പവുമില്ല, വെള്ളത്തിലും ഭക്ഷണത്തിലും മരുന്നു കലർത്തി ഭർത്താവിനെ വകവരുത്താൻ ശ്രമം; കോട്ടയത്ത് യുവതി പിടിയിൽ

670

ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി ഭർത്താവിനെ വകവരുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. കോട്ടയം ജില്ലയിലെ പാലായിൽ നിന്നുമാണ് ഈ ക്രൂ ര മാ യ കൊ ല പാ ത ക ശ്രമത്തിന്റെ വിവരം പുറത്തുവരുന്നത്. പാലാ മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് ആണ് പാലാ പോലീസിന്റെ പിടിയിലായത്.

യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ 38 വയസ്സുള്ള സതീഷ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തായത്. പരാതിയിൽ അന്വേഷണം നടത്തിയ പാലാ പോലീസ് പ്രതിയായ ഭാര്യ ആശാ സുരേഷിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.

Advertisements

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സതീഷ് 2006 ലാണ് പാലാ മുരിക്കുംപുഴ സ്വദേശിയായ ആശയെ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിൽ താമസമാക്കി. സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു.

Also Read
സമ്മാനത്തുക കിട്ടിയില്ല അപ്പോഴേക്കും പൊല്ലാപ്പിൽ, ഇത്തവണത്തെ 12 കോടി ക്രിസ്മസ് ന്യൂഇയർ ബംബർ അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ബിസിനസ് പച്ച പിടിച്ചതോടെ 2012ൽ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യയുമായി പല വിഷയങ്ങളിലും വഴക്ക് ഉണ്ടാകുമായിരുന്നു എന്നാണ് സതീഷ് പറയുന്നത്.

അതേ സമയയം സതീഷിന് തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതോടെ മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോൾ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ ആണ് യുവാവിന് സംശയം തോന്നിയത്.

ഈ സംശയം ആണ് ഈ കേസിൽ വഴിത്തിരിവായത്. ഇതിനു പിന്നാലെ കാരണ അന്വേഷിച്ച് സതീഷ് രംഗത്തിറങ്ങി. ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് പറയുകയും ചെയ്തു.

അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്സ് ആപ്പിൽ അയച്ചു നൽകുകയും ചെയ്തു.

Also Read
ആദ്യമായി കണ്ടപ്പോൾ തന്നെ അങ്കിൾ എന്ന് വിളിച്ച കാവ്യയെ അപ്പോൾ തന്നെ തിരുത്തി ദിലീപ്, അങ്കിൾ അല്ല മോളേ ഏട്ടാ എന്ന് വിളിക്കു എന്നും താരം

തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങളടക്കം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് അയച്ചു. തുടർന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷിച്ചപ്പോൾ ആണ് പോലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടത്. ഇതോടെ ഭാര്യക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പിന്നാലെ വീട്ടിൽ റെയ്ഡ് നടത്തി മരുന്ന് പിടിച്ചെടുത്തു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ പാലാ എസ് എച്ച് ഒകെപി ടോംസൺ, എസ്എഅഭിലാഷ് എംഡി, എഎസ്എ ജോജൻ സീനിയർ സിവില് പോലീസ് ഓഫീസർ സുമേഷ്, വനിതാ പോലിസ് ബിനുമോൾ, ലക്ഷ്മി രമ്യ എന്നിവർ ഉദ്യോഗസ്ഥരായ ബിനുമോൾ, എന്നിവർ ചേർന്നാണ് യുവതിയെ കുടുക്കിയത്.

Advertisement