ആറു പ്രാവശ്യം തുടർച്ചയായി വിളിച്ചാൽ ആർക്കും ദേഷ്യം വരില്ലേ? മുകേഷേട്ടനും ദേഷ്യം വന്നിട്ടുണ്ടാകാം, അതുകൊണ്ട് കുഴപ്പമൊന്നുമില്ല; മുകേഷിനെ വിളിച്ച കൂട്ടി

75

കൊല്ലം എംഎൽഎയും ചലച്ചിത്ര താരവുമാ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയോട് എംഎൽഎ കയർത്തു സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാർത്ഥി രംഗത്തെത്തി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്.

എന്നാൽ മുകേഷ് കുട്ടിയോട് പ്രതികരിക്കുന്ന ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎൽഎയും പാലക്കാട് സ്വദേശിയായ വിദ്യാർഥിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. പരാതി പറയാൻ വിളിച്ച വിദ്യാർത്ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം.

Advertisements

സംഭവം വൻ വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. എംഎൽഎയ്ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. അതേ സമയം ഒറ്റപ്പാലം മുൻ എംഎൽഎ എം ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥി മാധ്യമങ്ങളെ കണ്ടത്. ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചതിൽ വിഷമം തോന്നിയെങ്കിലും അത് കാര്യമാക്കുന്നില്ലെന്ന് മുകേഷിനെ വിളിച്ച കുട്ടി പറഞ്ഞു.

ആറ് തവണയൊക്കെ വിളിക്കുമ്പോൾ ആർക്കും ദേഷ്യം വരില്ലേ എന്നും അതുകൊണ്ട് കുഴപ്പമില്ലെന്നുമാണ് കുട്ടി പറഞ്ഞത്. തന്റെ ഫോണിൽ നിന്നു തന്നെയാണ് വിളിച്ചതെന്നും താൻ തന്നെയാണ് കോൾ റെക്കോർഡ് ചെയ്തതെന്നും കുട്ടി പറഞ്ഞു. കോൾ റെക്കോർഡ് ചെയ്തത് ദുരുദ്ദേശപരമായല്ല എന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ സിപിഎം പ്രവർത്തകരാണ്. പിതാവ് സിഐടിയു നേതാവാണ്. വിദ്യാർഥി ബാലസംഘം പ്രവർത്തകനാണ്. മുകേഷിനോടുള്ള ആരാധന കൊണ്ട് സുഹൃത്തിന് വേണ്ടി താരത്തെ വിളിക്കുകയായിരുന്നു. അത് മുകേഷ് മനസ്സിലാക്കും എന്ന് മുൻ എംഎൽഎ എം ഹംസ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കുട്ടിയുടെ വാക്കുകൾ ഇങ്ങനെ,

വിഷമം തോന്നിയെങ്കിലും കുഴപ്പമില്ല. അപ്പോൾ തന്നെ ആറ് തവണ വിളിക്കുമ്പോൾ ആർക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ട് കുഴപ്പമില്ല. പരാതി ഒന്നും വേണ്ട. ഇത് ഇവിടെ തന്നെ നിർത്താം.
ആറ് തവണ വിളിച്ചു സിനിമ നടനെ വിളിക്കുകയല്ലേ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി സഹായം തേടിയാണ് വിളിച്ചത്.

ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപെട്ടത്. സാർ ഫോൺ എല്ലാവർക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഫോണില്ലാത്ത കുട്ടികൾ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അത് കൊണ്ടാണ് വിളിച്ചത്. എനിക്ക് ഫോൺ വാങ്ങി നൽകാൻ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു.

അത് കണ്ട് മറ്റ് കുട്ടികൾക്ക് വേണ്ടി ഇടപെടാൻ മുകേഷിനെ വിളിച്ചത്’ വിദ്യാർഥി പ്രതികരിച്ചു. അദ്ദേഹം ഗൂഗിൾ മീറ്റിൽ സംസാരിക്കുന്നതിനിടെയാണ് വിളിച്ചത്. അതുകൊണ്ട് കോൾ കട്ടായിപ്പോയിയെന്ന് പറഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നു. ഒരു സിനിമാതാരത്തെ വിളിക്കുന്നതു കൊണ്ടാണ് കോൾ റെക്കോഡ് ചെയ്തത്. റെക്കോഡ് ചെയ്ത കോൾ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. വേറെ ആർക്കും താൻ അയച്ചു കൊടുത്തിട്ടില്ലെന്നും കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്റെ ഫോണിൽ നിന്ന് തന്നെ ആണ് വിളിച്ചത്. ഞാൻ തന്നെ ആണ് കോൾ റെക്കോർഡ് ചെയ്തത്. അവൻ പറഞ്ഞിട്ടുണ്ടായിരുന്നു ഒന്ന് കേൾക്കണം എന്ന്. അപ്പോൾ ഞാൻ അവന് ഷെയർ ചെയ്ത് കൊടുത്തതാണ്. ഞാൻ അവന് മാത്രമേ കൊടുത്തുള്ളു. അവൻ പിന്നെ രണ്ട് പേർക്ക് ഷെയർ ചെയ്തു. അങ്ങനെ പോവാണ് ചെയ്തത്. അതാണ് ഉണ്ടായത് ഏകദേശം നാല് ദിവസം മുമ്പാണ് മുകേഷിനെ വിളിച്ചതെന്നും കുട്ടി പറഞ്ഞു.

പാർട്ടി കുടുംബമാണെന്നും അവർ ഇങ്ങോട്ട് അന്വേഷിച്ച് വരികയാണെന്നും കുട്ടിക്ക് യാതൊരു ദേഷ്യവും ഇതുകാരണം ഇല്ലെന്നും മുൻ എംഎൽഎ. ഹംസ പറഞ്ഞു. കുട്ടി മുകേഷിന്റെ ഒരു ആരാധകൻ കൂടിയാണ്. കൂട്ടുകാരന് ഫോൺ വേഗത്തിൽ കിട്ടാൻ വേണ്ടിയാണ് വിളിച്ചത്. ആ പ്രശ്നം പരിഹരിക്കുമെന്നും സിപിഐഎം പറഞ്ഞു.

Advertisement