തള്ളിയ പത്രിക അംഗീകരിച്ചു; ആര്‍കെ നഗറില്‍ വിശാല്‍ മത്സരിക്കും

15

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ സിനിമാ താരം വിശാലിന്റെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിനിന്റെ പത്രിക തള്ളിയിരുന്നു.

വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ റിട്ടേണിങ് ഓഫീസറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം. നാമനിര്‍ദേശ പത്രിക അംഗീകരിക്കപ്പെട്ടതായും ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിശാല്‍ പ്രതികരിച്ചു.

Advertisements

വിശാലിനെ നാമനിര്‍ദേശം ചെയ്ത രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിവരമാണ് നല്‍കിയിരുന്നതെന്ന കാരണം കാണിച്ചായിരുന്നു ആദ്യം വിശാലിന്റെ പത്രിക തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സന്തോഷം അറിയിച്ചുകൊണ്ട് വിശാല്‍ ട്വീറ്റും ചെയ്തിട്ടുണ്ട്.

സ്വതന്ത്ര്യനായി മത്സരിക്കുന്ന വിശാല്‍ പത്രിക തള്ളിയതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസറുടെ ഓഫിസിനു മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായത്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാനല്ല മറിച്ച് ആര്‍.കെ നഗറിന്റെ ശബ്ദമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും വിശാല്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രികയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം ഇന്നു വൈകുന്നേരം വിശാല്‍ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും വിശാലിന്റെയും നാമനിര്‍ദേശ പത്രിക സുക്ഷ്മപരിശോധനയില്‍ തള്ളിയെന്ന വാര്‍ത്ത ഇന്നു വൈകുന്നേരമാണ് പുറത്തെത്തിയത്.

തമിഴ് സിനിമാ ലോകത്ത് നിര്‍ണായക ശക്തിയായ നിര്‍മ്മാതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയാണ് വിശാല്‍. രജനീകാന്തും കമല്‍ഹാസനുമൊക്കെ തങ്ങളുടെ രാഷ്ട്രീയം പരസ്യപ്പെടുത്തി പലപ്പോഴും രംഗത്തുവന്നിരുന്നെങ്കിലും ഒരിക്കല്‍ പോലും വിശാല്‍ അത്തരത്തിലൊരു നീക്കം നടത്തിയിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

തനിക്ക് ആര്‍കെ നഗറിന്റെ ശബ്ദമാകണമെന്നും മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല, മറിച്ച് ജനങ്ങളുടെ പ്രതിനിധി ആകനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമുമാണ് തന്റെ പ്രചോദനം. താനിതുവരെ അരവിന്ദിനെ പരിചയയപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നുമായിരുന്നു തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് കടന്ന സാഹചര്യത്തെ വിശാല്‍ വിശദീകരിച്ചത്.

Advertisement