തെന്നിന്ത്യൻ സിനിമയിലെ മുൻകാല നായി നടി ആയിരുന്ന താരമാണ് നടി മേനക സുരേഷ്. നിർമ്മാതാവ് സുരേഷ് കുമാറിനെ വിവഹം കഴിച്ച മേനക സിനമാ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും നിർമ്മാണവും മറ്റുമായി സജീവം ആയിരുന്നു.
ഇപ്പോൾ അഭിനയിത്തിലും സജീവമായിരിക്കുന്ന മേനകയുടെ മകൾ മകൾ കീർത്തി സുരേഷും അഭിനയ രംഗത്ത് തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നേടിയെടുത്ത് തെന്നിന്ത്യൻ സൂപ്പർ നടിയായി വിലസുന്ന കീർത്തി സുരേഷ് മലയാളത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം വാശി തിയറ്ററുകളിൽ റിലീസിനെത്തിയിരിക്കുകയാണ്.
യുവതാരം ടൊവിനോ തോമസിന്റെ നായികയായി കീർത്തി അഭിനയിച്ച സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ മേനക ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അവതാരകന്റെ ചില ചോദ്യങ്ങൾക്ക് രസകരമായിട്ടുള്ള ഉത്തരമാണ് നടി നൽകിയത്. അതിലൊരു ചോദ്യം ജസ്റ്റിസ് രാജ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായതാണ്. അന്ന് ചിത്രീകരണത്തിന് കൊണ്ട് വന്നത് ഒർജിനൽ തോക്ക് ആയിരുന്നു എന്നാണ് മേനക പറയുന്നത്.
ബാലൻ കെ നായരുടെ കൈയ്യിൽ നിന്നും അത് പൊട്ടിയിരുന്നെങ്കിൽ ഒരു നടി കൊ ല്ല പ്പെ ടു മാ യി രുന്നു എന്നും പരിപാടിയ്ക്കിടെ നടി പറഞ്ഞു. മലയാളത്തിൽ ജസ്റ്റിസ് രാജ, തമിഴിൽ നീതിപതി എന്ന പേരിൽ ഒരുക്കിയ സിനിമയിൽ ഞാനും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെ അമ്മായിച്ഛനും നിർമാതാവുമായ ബാലാജി സാറാണ് നിർമാണം.
നസീർ സാർ, ശിവാജി ഗണേശൻ, പ്രഭു, ലാലു അലക്സ്, മോഹൻലാൽ തുടങ്ങി നിരവധി താരങ്ങളുണ്ട്. ചെന്നൈയിൽ നിന്നും ദൂരെയുള്ള ഒരു സ്ഥലത്താണ് ഷൂട്ടിങ്ങ്. മൂന്ന് മലകളാണ് അവിടെ. ഏഴെട്ട് ക്യാമറകൾ വെച്ചാണ് ചിത്രീകരണം നടന്നത്. സിനിമയിലെ ഒരു സീനിൽ ബാലൻ കെ നായർ എന്നെയും വിജയമ്മയെയും സത്യട്ടേനെയും കൈകൾ പുറകിൽ കെട്ടി നിർത്തിയിരിക്കുകയാണ്.
എന്നിട്ട് കൈയ്യിലിരിക്കുന്ന തോക്ക് എടുത്തിട്ട് ഓരോരുത്തരുടെ അടുത്തൂടെ കൊണ്ട് വരും. ഇവരെ വെടി വെക്കാം, അല്ലെങ്കിൽ വേണ്ട ഇവരെയാവാം അങ്ങനെ പറഞ്ഞ് നടക്കുകയാണ്. അങ്ങനെ അമ്മയുടെ തലയുടെ അടുത്ത് തോക്ക് വെച്ചു. ഇത് കണ്ടതും ബാലാജി സാർ ഓടി വരികയാണ്.
കോളാമ്പി പോലുള്ള മൈക്കിൽ തോക്കിന്റെ ട്രിഗർ വലിക്കല്ലേ എന്ന് വിളിച്ച് പറഞ്ഞു. ഇതോടെ ബാലേട്ടൻ തോക്കിൽ നിന്നും കൈയ്യെടുത്തു. എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോൾ അത് ഒർജിനൽ തോക്ക് ആയിരുന്നു. അതിൽ ര ണ്ട് ഉണ്ടയുണ്ട്.
ബാലേട്ടന്റെ കൈയ്യൊക്കെ വിറച്ച് തളർന്ന അവസ്ഥയിലായി. അല്ലെങ്കിലെ ജയനെ കൊന്നത് ഞാൻ ആണെന്നാണ് എല്ലാവരും പറയുന്നത്. ഇനി ഇതെങ്ങാനും പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം അസ്വസ്ഥനായി.
കുറച്ച് സമയം എടുത്തിട്ടാണ് പുള്ളി ഓക്കെ ആയത്. കാരണം അദ്ദേഹം വിറച്ച് പോയി. അസിസ്റ്റന്റ്സ് ആരോ തോക്ക് എടുത്തത് മാറി പോയതാണെന്നും മേനക വ്യക്കതമാക്കുന്നു.