ചില തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോയി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയ കാരണം വെളിപ്പെടുത്തി അരുൺ ഗോപി

15

യുവനടൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തിന് കാരണം താൻ തന്നെയാണെന്ന് സംവിധായകൻ അരുൺഗോപി. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിർമ്മാതാവും, ഒപ്പം നിൽക്കുന്ന നായകനെയും ലഭിച്ചിട്ടും സിനിമ പരാജയപ്പെട്ടെങ്കിൽ അതിന് കാരണം താൻ തന്നെയാണെന്ന് അരുൺ സമ്മതിക്കുന്നു. അരുൺഗോപിയുടെ വാക്കുകൾ ഇങ്ങനെ ‘സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാൻ തന്നെയായിരുന്നു. ഞാൻ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധയിൽ എനിക്കത് വർക്ക് ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ കൃത്യമായ സമയം എനിക്ക് കിട്ടാതെ പോയി. റിലീസിനോടടുത്ത സമയത്ത് ഒരു സംവിധായകനെന്ന നിലയിൽ എടുക്കേണ്ട തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിയാതെ പോയി. പൂർണമായും എന്റെ മാത്രം മിസ്റ്റേക്കാണ് ആ സിനിമ. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിർമ്മാതാവ്. ഞാൻ എന്തു പറഞ്ഞാലും അതിനൊപ്പം നിൽക്കുന്ന ഒരു നായകൻ, അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്ടേക്ക് സംഭവിച്ചത് എന്റെ കാരണം കൊണ്ടാണ്. ആ പരാജയത്തിൽ വേറൊരാൾക്കും അവാകാശമില്ല’ അരുൺഗോപി പറയുന്നു. ഏറെ പ്രതീക്ഷകളോടെയാണ് പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനെത്തിയത്. ആദിയുടെ വിജയത്തിന് ശേഷം പ്രണവും, രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ഒരുമിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രതീക്ഷകൾ ഏറെയായിരുന്നെങ്കിലും മികച്ച വിജയം കൈവരിക്കാൻ സിനിമയ്ക്ക് കഴിഞ്ഞില്ല.

Advertisement