ആക്ഷനും കട്ടിനുമിടയിൽ നീ എന്തുപറഞ്ഞാലും ഞാൻ അത് ചെയ്യും, മമ്മൂക്കയെ കുറിച്ച് കേട്ടതെല്ലാം തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെകുറിച്ച് രമേഷ് പിഷാരടി

161

മിമിക്രിവേദികളിലെ കോമഡി പരിപാടികളിൽ നിന്ന് ടെലിവിഷനിലേക്കെത്തി അവിടെനിന്ന് മലയാള സിനിമയൽ നടനായും എണ്ണംപറഞ്ഞ സംവിധായകരിൽ ഒരാളായും മാറിയ കലാരകാരനാണ് രമേഷ് പിഷാരടി. വേറിട്ട ശൈലിയിലൂടെ കോമഡി പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ച അവതാരകനായി കയ്യടി നേടി പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തുകയായിരുന്നു രമേഷ് പിഷാരടി.

രമേഷ് പിഷാരടിയെന്ന കലാകാരന്റെ ഉയർച്ച പെട്ടെന്നൊരുനാൾ സംഭവിച്ചതായിരുന്നില്ല. അവതാരകനായും നടനായും സംവിധായകനായും കഴിവുതെളിയിച്ച അദ്ദേഹം മിമിക്രി രംഗത്തും മലയാള സിനിമാരംഗത്തും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഇന്ന് മാറിക്കഴിഞ്ഞു.

Advertisements

ജയറാമിനെ നായകനാക്കി 2018ൽ പഞ്ചവർണ്ണതത്തയെന്ന സിനിമയും 2019 ൽ സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായനാക്കി ഗാനഗന്ധർവൻ എന്ന സിനിമയും സംവിധാനം ചെയ്ത രമേഷ് പിഷാരടി ഏതാണ്ട് 30 ലേറെ സിനിമകളിലും വേഷമിട്ടു കഴിഞ്ഞു.

അതേ സമയം താന്റെ രണ്ടാമത് സംവിധാനം ചെയ്ത ഗാനഗന്ധർവന്റെ കഥ മമ്മൂട്ടിയെ മനസിൽ കണ്ട് എഴുതിയതായിരുന്നില്ലെന്നും കഥ രൂപപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ രൂപം മനസിൽ വരികയായിരുന്നുവെന്നും അങ്ങനെയാണ് അദ്ദേഹത്തെ സമീപിച്ചതെന്നും വെളിപ്പെടുത്തുകയാണ് രമേഷ് പിഷാരടി. മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പിഷാരടിയുടെ വെളിപ്പെടുത്തൽ.

ഗ്രേറ്റ്ഫാദർ, മധുരരാജ, അബ്രഹാമിന്റെ സന്തതികൾ, ഷൈലോക്ക് എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹീറോ പരിവേഷം നിൽക്കുന്ന അന്തരീക്ഷത്തിൽ പാവം മനുഷ്യന്റെ കഥ പറയുന്ന ഗാനനന്ധർവനുമായി മമ്മൂട്ടിയെ സമീപിക്കാൻ എങ്ങനെ തോന്നി എന്ന ചോദ്യത്തിന് കേട്ടുകേൾവികളിൽ നിന്ന് അത്തരമൊരു സംശയം തനിക്കും ഉണ്ടായിരുന്നെന്നായിരുന്നു പിഷാരടിയുടെ മറുപടി. പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ:

ഈ കഥ അദ്ദേഹത്തെ മനസിൽ കണ്ട് എഴുതിയതല്ല. കഥ രൂപപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ രൂപം എന്റെ മനസിൽ വന്നു. അങ്ങനെയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഗാനമേള വേദികളിൽ പാട്ടുപാടി ഡാൻസ് ചെയ്യുന്ന കഥാപാത്രം അദ്ദേഹം അവതരിപ്പിക്കുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു.

കഥ പറയാൻ ഇരുന്നപ്പോൾ ഇതിൽ മമ്മൂക്കയ്ക്ക് ഏഴ് ഷർട്ടുകൾ മാത്രമേയുള്ളൂ, മാത്രമല്ല ഈ കഥയിൽ മമ്മൂക്ക മുട്ടയുടെ മഞ്ഞക്കരു തിന്നുന്ന സീനുണ്ട് എന്നൊക്കെ പറഞ്ഞ് ഞാൻ മുൻകൂർ ജാമ്യമെടുത്തു.
മമ്മൂക്കയ്ക്ക് സിനിമയിൽ കളർഫുൾ ഷർട്ട് വേണം, ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ആളാണ് എന്നൊക്കെയുള്ള മുൻധാരണകളിൽ നിന്നായിരുന്നു ഇതൊക്കെ പറഞ്ഞത്.

അതിലൊന്നും യാതൊരു പ്രശ്നവുമില്ല ആക്ഷനും കട്ടിനുമിടയിൽ നീ എന്തുപറഞ്ഞാലും ഞാൻ ചെയ്യും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞതെന്ന് പിഷാരടി പറയുന്നു.

Advertisement