നിങ്ങൾക്കുമില്ലേ ചേച്ചിമാർ, എല്ലാത്തിനും അടിസ്ഥാനം ലൈം ഗി ക ത യാ ണോ, എല്ലാത്തിന്റേയും അടിസ്ഥാനം വൃത്തികേടാണോ, തന്നെ കുറിച്ച് മോശം എഴുതുന്നവർക്ക് എതിരെ തുറന്നടിച്ച് രഞ്ജിനി ജോസ്

220

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികൾക്ക് ഏറെ സുപരചിതയായി മാറിയ ഗായികയാണ് രഞ്ജി ജോസ്. ഇപ്പോഴിതാ തന്നെക്കുറിച്ച് മോശം തലക്കെട്ടുകൾ നൽകിയ ഓൺ ലൈൻ മാധ്യമങ്ങൾക്ക് എതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജി ജോസ്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു രഞ്ജിനിയുടെ പ്രതികരണം. തന്നേയും രഞ്ജിനി ഹരിദാസിനേയും കുറിച്ചുള്ള വാർത്തയ്ക്ക് എതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം നൽകിയൊരു അഭിമുഖത്തിൽ രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും വിവാഹത്തെ കുറിച്ച് മനസ് തുറന്നിരുന്നു.

Advertisements

ഇതിന് പിന്നാലെ ഇരുവരും പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിച്ചോ എന്ന തരത്തിലുള്ള വാർത്തയുമായി എത്തിയ ചാനലിന് എതിരെയാണ് രഞ്ജിനി തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഒരുപാട് തവണ ആലോചിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു കണ്ടന്റ് കണ്ടതോടെ എന്റെ നിയന്ത്രണം നഷ്ടമാവുക ആയിരുന്നു.

Also Read
12 വയസ്സിന്റെ വ്യത്യാസം, ഗോപി സുന്ദറിനെ പരിചയപ്പെട്ടത് 19ാമത്തെ വയസ്സില്‍, തന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത് അദ്ദേഹമാണെന്ന് അഭയ ഹിരണ്‍മയി!

അതേക്കുറിച്ച് സ്റ്റോറിയും ഇട്ടിരുന്നു. നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. നമ്മളൊക്കെ മനുഷ്യരാണ്. ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ട്. പ്രായമുള്ള മാതാപിതാക്കളുണ്ട്. ഇതിന്റെയൊക്കെ ഇടയിലാണ് ഒരു ബന്ധവുമില്ലാതെ നമ്മളെപറ്റി തെറ്റായ വാർത്തകൾ വരുന്നത്.

ഇത് വായിക്കുന്നവർക്ക് രസമാണ്. എഴുതുന്ന മഞ്ഞപത്രക്കാർക്കും വായിക്കുന്ന ഒരു പണിയുമില്ലാത്തവർക്കും ഭയങ്കര രസമുള്ള കാര്യമാണ്. പക്ഷെ മനസിലാക്കേണ്ട കാര്യം എല്ലാവരും മനുഷ്യർ ആണെന്നതാണ്. നിങ്ങളെ പോലെ തന്നെ ഭക്ഷണം കഴിച്ച് അവനവന്റെ ജോലി നോക്കുന്നവരാണ്. എന്റെ ജീവിതത്തിൽ ഇന്നുവരെ വ്യക്തി ജീവിതത്തെ പൊതു ഇടത്തിൽ കൊണ്ടു വന്നിട്ടില്ല.

ഒരു പരിപാടിയ്ക്ക് പോയി പ്രശ്നമുണ്ടാക്കുകയോ വൈകി ചെല്ലുകയോ പോലും ചെയ്തിട്ടില്ല. യാതൊരുവിധ പരാതിയും എനിക്കെതിരെയില്ല. പിന്നെ എന്തിനാണ് കുറച്ച് മാസങ്ങളായി ഇങ്ങനെ ടാർജറ്റ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അതിനാലാണ് ഈ വീഡിയോ ഇടുന്നതും.

ഒരുപാട് പേർ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ അടക്കം ഇതുവരെ വന്ന വാർത്തകൾ വിട്ടേക്ക് വിട്ടേക്ക് എന്നു പറഞ്ഞു. പക്ഷെ കുറേയാകുമ്പോൾ നമ്മളും മനുഷ്യരാണ് പറയേണ്ട കാര്യങ്ങൾ പറഞ്ഞു പോകും. ഒരു ആണിന്റെ കൂടെ ഫോട്ടോയിട്ടാൽ, അവൻ ഒരു ബർത്ത് ഡേ പോസ്റ്റിൽ എന്നെ ടാഗ് ചെയ്താൽ ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്നണോ അതിന്റെ അർത്ഥം.

എന്റെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരാളുടെ കൂടെ മാസികയുടെ കവറിൽ വരുന്നു. ഒരുപാട് ചോദ്യങ്ങൾ ചോദിച്ച കൂട്ടത്തിൽ നിങ്ങൾ വിവാഹം കഴിക്കുമോ എന്നും ചോദിക്കുന്നു. അവൾ ആരെയെങ്കിലും വിവാഹം കഴിക്കുന്ന കാര്യവും ഞാൻ വേറെയാരെങ്കിലും വിവാഹം കഴിക്കുന്നതുമായി വിവാഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാടാണ് പറഞ്ഞത്. ഉടനെ ഞങ്ങൾ രണ്ടു പേരും വിവാഹം കഴിക്കുമോ എന്നാക്കി.

എന്നിട്ടൊരു മഞ്ഞപത്രത്തിന്റെ തലക്കെട്ട് ഇവർ ലെസ്ബിയൻസ് ആണോ? എന്ന്. കാര്യമായിട്ടാണോ? ലെസ്ബിയനിസം, സ്വവർഗാനുരാഗം എന്നതൊക്കെ കേരളത്തിൽ വളരെ വൈകി വന്ന ആശയങ്ങളാണെന്ന് കരുതി കണ്ടിടത്തൊക്കെ വാരി വിതറുകയാണോ? നിങ്ങൾക്ക് ജീവിതത്തിൽ വളരെ വൈകിയാണ് എന്താണിതെന്ന് അറിഞ്ഞെന്ന് കരുതി എല്ലായിടത്തും പറഞ്ഞ് നടക്കുകയാണോ?

Also Read
‘ഒരു അക്കിടി എന്ത് ചെയ്യുമ്പോഴും പറ്റും, കല്യാണവും അങ്ങനെ പറ്റിയതാ’; സ്‌നേഹം പങ്കുവെച്ചവരോട് ഗായത്രി അരുണിന്റെ മറുപടി ഇങ്ങനെ

നിങ്ങളുടെ വീട്ടിലും ചേച്ചിമാരില്ലേ, സുഹൃത്തുക്കളില്ലേ, എല്ലാത്തിന്റേയും അടിസ്ഥാനം ലൈം ഗി ക തയാണോ? എല്ലാത്തിന്റേയും അടിസ്ഥാനം വൃത്തികേടാണോ? അങ്ങനെയാണോ മഞ്ഞപത്രക്കാർ കരുതിയിരിക്കുന്നത്? ഇത്ര ഇടുങ്ങിയ ചിന്താഗതിയിലാണോ നിങ്ങൾ വളർന്നിരിക്കുന്നത്? വൃത്തികേട് എഴുതുന്നതിന് ഒരു പരിധിയില്ലേ?

മനപ്പൂർവ്വം കരിവാരിതേക്കാൻ ചെയ്യുന്നത് പോലെയുണ്ട്. ഇതിനൊരു നിയമം വേണം. ഒരുപാട് ആർട്ടിസ്റ്റുകൾ ഇതുപോലെയുള്ള വാർത്തകൾ കാരണം മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പക്ഷെ പ്രതികരിച്ചാൽ കൂടുതൽ ഫയർ ആകുമെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. പക്ഷെ ഇത്രയും വൃത്തികേട് എഴുതുന്നതിനേക്കാൾ വലുതല്ല പ്രതികരിക്കുന്നത്.

മനുഷ്യൻ എന്ന നിലയിൽ തോന്നിയത് കൊണ്ടാണ് ഞാൻ പ്രതികരിക്കുന്നത്. എല്ലാവർക്കും പ്രതികരിക്കാൻ പറ്റണം. നാട്ടുകാർക്കെങ്കിലും കുറച്ച് വിവരമുണ്ടാകണ്ടേ. നിങ്ങൾക്ക് എന്താണ് ഇതുകൊണ്ട് കിട്ടുന്നത്? നിങ്ങളെയാണ് ഇങ്ങനെ ചൂഷണം ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് പ്രതികരിക്കാൻ തോന്നില്ലേ? അതുപോലെ തന്നെയല്ലേ ഞങ്ങളും.

നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നത് പോലെ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. ആ സമത്വം എന്താണില്ലാത്തത്? ഇത് കേരളത്തിന്റെ സംസ്‌കാരമല്ല. ഈ എഴുതുന്നതിനെതിരെ ഒരു നിയമം വരണം. ഇത് എന്റെ നിലപാടാണ്. എല്ലാവരുടേയും ക്ഷമയ്ക്ക് പരിധിയുണ്ട്. മനസിലാക്കാൻ സാധിക്കുമെന്ന് കരുതുന്നു എന്നായിരുന്നു രഞ്ജിനി ജോസ് പറഞ്ഞത്.

Advertisement