വർഷങ്ങളായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളിൽ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരം കൂടിാണ് ബാല.
നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. അൻപ് എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.
മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേർപിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ഉദയനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്. തൃശ്ശൂർ കുന്ദംകുളം സ്വദേശിനിയാണ് എലിസബത്ത്.
അതേ സമയം ആദ്യ ഭാര്യ അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. ഇതിനിടെ ബാല എലിസബത്തുമായും പിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരേയും ഉണ്ടിയാട്ടില്ല.
ഇപ്പോഴിതാ തന്നെ കുറിച്ച് ഭാവനയിൽ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തു വരുന്നുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് എലിസബത്ത്. തന്റെ യൂട്യൂബ് ചാനലിൽ കൂടി ആണ് എലിസബത്ത് ഇക്കാര്യം സംസാരിച്ചത്. തന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ് എലിയബത്ത് തുറന്നുപറയുന്നത്.
എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് പറയാൻ ഒന്നും ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല. പലരുടേയും ഭാവനയിൽ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തു വരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെ കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്.
അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു, എന്നാൽ അതല്ല സത്യം. ഞാൻ സൈക്യാട്രി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാർത്തകൾ വന്നത്. എന്നാൽ അത് ശരിയല്ല, ഞാൻ സൈക്യാട്രിസ്റ്റോ സൈക്കളോജിസ്റ്റോ അല്ല.
ഞാൻ എംഡി പൂർത്തിയാക്കിയിട്ടില്ല, എംബിബിഎസ് മാത്രമാണ് കഴിഞ്ഞത്. എൻട്രൻസിന് പ്രിപ്പയർ ചെയ്തിരുന്നു, പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു. ഞാൻ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ എന്ന് പറഞ്ഞത് ചിലപ്പോൾ തെറ്റി കേട്ടതാകാം എന്നും എലിസബത്ത് വ്യക്തമാക്കുന്നു.