മമ്മൂട്ടിയെ ഭാഷ പഠിപ്പിക്കാൻ എത്തിയ ഞാൻ രാജമാണിക്യത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു, പക്ഷേ എന്റെ സീൻ അവർ കളഞ്ഞു: വെളിപ്പെടുത്തലുമായി സുരാജ് വെഞ്ഞാറമ്മൂട്

137

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വമ്പൻ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് അൻവർ റഷീദ് സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ രാജമാണിക്യം എന്ന സിനിമ. ബെല്ലാരിരാജ എന്ന പോത്തു കച്ചവടക്കാരൻ ആയി എത്തി യഥാർത്ഥത്തിൽ മമ്മൂട്ടി മലയാളികളെ ഞെട്ടിക്കുകയായിരുന്നു.

അന്ന് തിയ്യറ്ററുകളിൽ മമ്മൂട്ടിയുടെ ബെല്ലാരി രാജ തീർത്ത ഓളം ചെറുതല്ല. അക്കാലത്ത് മലയാളത്തിലെ ട്രെൻഡ് സെറ്റർ സിനിമ കൂടിയായിരുന്നു രാജമാണിക്യം. സിനിമയിൽ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജമാണിക്യത്തിൽ തിരുവനന്തപുരം ഭാഷ പഠിപ്പിക്കാൻ മമ്മൂട്ടിയെ അന്ന് സഹായിച്ചത് മലയാളികളുടെ പ്രിയ മിമിക്രി ആർട്ടിസ്റ്റും നടനുമായ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു.

Advertisements

അക്കാലത്ത് സുരാജ് വെഞ്ഞാറമ്മൂട് സിനിമയിൽ അത്ര സജീവം ആയിട്ടില്ലായിരുന്നു. സ്റ്റേജ് ഷോകളിലൂടെയാണ് സുരാജ് ജീവിതം തള്ളി നീക്കിയിരുന്നത്. ആ സമയത്താണ് രാജമാണിക്യത്തിൽ മമ്മൂട്ടിയെ സഹായിക്കാൻ സുരാജിന് ക്ഷണം ലഭിക്കുന്നത്.

Also Read
ജൂഹി തനിച്ചാവില്ല, താങ്ങും തണലുമായി ഇനി റോവിൻ ഉണ്ടാവും; ജൂഹി റുസ്തഗിയും റോവിനും വിവാഹിതരാകുന്നു

എന്നാൽ തിരുവനന്തപുരം ഭാഷ സംസാരിക്കാൻ മമ്മൂട്ടിയെ സഹായിക്കുകയെന്ന ചുമതല മാത്രമല്ല രാജമാണിക്യത്തിൽ ഒരു സീനിലും സുരാജ് അഭിനയിച്ചിരുന്നു. പക്ഷേ, ആ സീൻ പിന്നീട് സിനിമയിൽ നിന്ന് ഒഴിവാക്കി. ഇതേകുറിച്ച് കൈരളി ടിവി നൽകിയ അഭിമുഖത്തിൽ സുരാജ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

‘രാജമാണിക്യത്തിൽ ഒരു സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചെങ്കിലും എന്റെ സീൻ പുറത്തുവന്നില്ല. അത് ഞാൻ തന്നെ എഴുതിയ സീനായിരുന്നു. എനിക്ക് അത് മനപാഠമായിരുന്നു. പക്ഷേ സിനിമയുടെ ക്യാമറയും ജൂനിയർ ആർട്ടിസ്റ്റുകളെയുമെല്ലാം കണ്ട് എനിക്ക് അത് പെട്ടെന്ന് ചെയ്യാൻ കഴിഞ്ഞില്ല.

ശരിക്കുംപറഞ്ഞാ അന്ന് ഏട്ടോ പത്തോ ടേക്കുകൾ എടുത്തിരുന്നു. ഇതെല്ലാം കണ്ട് അവിടെയുളള ആരോ പറഞ്ഞു എന്റെ സുരാജേ നീയല്ലേ ഇത് എഴുതിക്കൊണ്ടു വന്നേ. ഇത് നിനക്ക് പോലും പറയാൻ പറ്റുന്നില്ലേ, എന്ന്. എനിക്ക് ആ സമയം കിളിപോയ അവസ്ഥയായിരുന്നു. എന്നാലും കുറെ ടേക്കുകൾക്ക് ശേഷം ഒടുവിൽ ആ രംഗം ശരിയായി.

പക്ഷേ സ്റ്റുഡിയോയിൽ വെച്ച് അൻവർ എന്നോട് പറഞ്ഞു മച്ചാ ആ സീൻ സിനിമയിൽ നിന്നും കളയുകയാണ്. നിനക്ക് ഞാൻ അടുത്ത ചിത്രത്തിൽ നല്ലൊരു വേഷം തരാം എന്ന്. ആ സമയം സിനിമയിൽ എന്നെ കണ്ടില്ലെങ്കിൽ സുഹൃത്തുക്കളെല്ലാം എന്ത് പറയുമെന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ.

Also Read
ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു, ദുബായിലെ എന്റെ സുഹൃത്ത് എന്നെ ഇരുത്തികൊണ്ട് ഖുർആൻ വായിക്കാറുണ്ട്, എനിക്ക് ഇഷ്ടമാണ് അത് വായിക്കുന്നത് കേൾക്കാൻ: മീരാ ജാസ്മിൻ

പിന്നാലെ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ സപെഷ്യൽ താങ്ക്സ് ടു സുരാജ് വെഞ്ഞാറമൂട് എന്ന് എഴുതികാണിച്ചിരുന്നു. തുടർന്ന് ആദ്യത്തെ ഷോ കഴിഞ്ഞ് മുഴുവൻ ആൾക്കാരും എന്റെ ഫോണിലേക്കായിരുന്നു വിളിച്ചതെന്നും സുരാജ് പറയുന്നു.

Advertisement