എന്തെങ്കിലും കൊടുത്ത ശേഷം അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണ്: സന്തോഷ് പണ്ഡിറ്റിനെതിരെ തുറന്നടിച്ച് ബിനു അടിമാലി

114

കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളിലൂടെ കടന്നു പോകുന്ന ഫ്‌ളവേഴ്‌സ് ചാനലിലെ ഗെയിം ഷോ സ്റ്റാർ മാജിക് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി മിമിക്രി ആർട്ടിസ്റ്റും ഷോയിലെ അംഗവുമായ ബിനു അടിമാലി രംഗത്ത്. സിനിമാ താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്നതിനെ ചൈാല്ലി ആയിരുന്നു വിവാദങ്ങൾ ഉയർന്നത്.

ഷൂട്ടിനിടയിൽ സംഭവിച്ച കാര്യങ്ങൾ പ്രക്ഷേപണം ചെയ്യേണ്ടതില്ലെങ്കിൽ അപ്പോൾ തന്നെ താരങ്ങൾക്ക് പറയാനുള്ള അവസരമുണ്ട്. എന്നാൽ എപ്പിസോഡ് വന്നതിന് ശേഷം മാത്രം വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നാണ് ബിനു പറയുന്നത്.

Advertisements

ഷോയ്ക്കിടയിൽ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും ചൊറിയാൻ വേണ്ടിയാണ്. ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിനു പറയുന്നു. സന്തോഷ് പണ്ഡിറ്റ് വിമർശനം ഉന്നയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബിനുവിനെതിരെ സൈബർ അറ്റാക്ക് നടന്നിരുന്നു.

Also Read
നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രിച്ചെന്ന കേസ്, തെളിവുകൾ ഇല്ല, പ്രിയങ്കയെ കോടതി വെറുതേ വിട്ടു

ബിനു അടിമാലിയുടെ വാക്കുകൾ ഇങ്ങനെ:

സ്റ്റാർ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരൻ ഒരോ കണ്ടന്റ് ഉണ്ടാക്കി വൈറലാക്കാൻ വേണ്ടിയാണ് വരുന്നത്. ഒരു ദിവസം മോശപ്പെട്ട ഒരു വിഗ്ഗ് വെച്ചു വന്നു, ചോദിച്ചപ്പോൾ, ഇതൊക്കെ ചെയ്താൽ മാത്രമെ നിങ്ങളെന്നെ ചൊറിയുള്ളു എന്നു മറുപടി പറഞ്ഞു. അപ്പോ ചൊറിയാൻ വേണ്ടി ഓരോന്ന് സൃഷ്ടിക്കുകയാണ് പുള്ളിക്കാരൻ.

പണ്ട് ഫിലോമിന ചേച്ചിയൊക്കെ ഉപയോഗിക്കുന്ന തരത്തിലുള്ള കണ്ണടയൊക്കെ വെച്ച് പുള്ളി വരും, നമ്മൾ ഇക്കാര്യങ്ങളൊക്കെ കളിയാക്കണം അതാണ് പുള്ളിയുടെ ഉദ്ദേശം. ഈ വസ്ത്ര ധാരണമൊക്കെ പുള്ളിയുടെ തന്നിഷ്ട പ്രകാരം ഇടുന്നതാണ്. രമേശ് പിഷാരടിയെ പോലും ചാട്ടയ്ക്ക് അ ടി ച്ചി ട്ടുള്ള ഫ്ളോറാണ് സ്റ്റാർ മാജിക്കിലേത്.

പരിപാടിയിലെത്തി ഷൂട്ട് കഴിഞ്ഞ് പേയ്മെന്റും സ്വീകരിച്ച് കഴിഞ്ഞ് എപ്പിസോഡ് വരുമ്പോൾ മിമിക്രിക്കാർ കൂട്ടമായി നിന്ന് കളിയാക്കിയെന്നും പറഞ്ഞ് വിവാദമാക്കി. അന്ന് പാട്ടുപാടിയെ സമയത്ത് എന്തെങ്കിലും പ്രശ്നം അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അത് എഡിറ്റ് ചെയ്തു ഒഴിവാക്കുമായിരുന്നു. അങ്ങനെയാണ് അവിടുത്തെ പതിവ്. അവസാനം സംഗതി വേറെ റൂട്ടിലാക്കി പുള്ളിയെ എന്നെ വടി വെച്ച് ത ല്ലി.

എന്നെ എണീറ്റ് വന്ന് ചീ ത്ത വിളിച്ചു. ഞാനൊക്കെ വയ ലൻ ഡ് മനുഷ്യനാണ്, പക്ഷേ ത ല്ലി യിട്ട് ഞാനൊന്നും ചെയ്തില്ല. കാരണം എന്നെ പ്രേക്ഷകരെ കാണുന്നുണ്ട്, ഗുരുതുല്യരായി കാണുന്നവർ നമ്മളെ കാണുന്നുണ്ട്. അന്നത്തെ സംഭവം മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ആളുകൾ അദ്ദേഹം ചാരിറ്റി ചെയ്യുന്നുവെന്ന് പറയുന്നുണ്ട്.

Also Read
നസ്രിയയാണ് എല്ലാത്തിനും പിന്നിൽ; ഫഹദിനും ദുൽഖറിനും ഒപ്പം എപ്പോഴും വീടുകളിൽ ഒത്തുകൂടുന്നതിനെ കുറിച്ച് പൃഥ്വിരാജ്

ഞാനും ചാരിറ്റി ചെയ്യുന്നുണ്ട്. മലയാളി സിനിമയിൽ എല്ലാവരും ചെയ്യുന്നുണ്ട്. അതേസമയം ഞാനൊരു പൊതിച്ചോറ് കൊടുത്ത ശേഷം അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണെന്നും ബിനു അടിമാലി പറയുന്നു.

Advertisement