എന്റെ ശരീരമായിരുന്നു അയാൾ എന്നോട് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി

102

വൻ വിവാദങ്ങളും പൊല്ലാപ്പുകളുമാണ് കഴിഞ്ഞ രകുറച്ചു വർഷങ്ങളായി സിനിമലോകത്തെ കാസ്റ്റിംഗ് കൗച്ച് ഉണ്ടാക്കി വെച്ചിരിക്കുന്നത്. തെലുങ്ക് താരസുന്ദരി ശ്രീ റെഡ്ഡി തുടക്കം കുറിച്ചു തൊടുത്തു വിട്ട ആരോപണങ്ങളുടെ ചുവടു പിടിച്ച് നിരവധി പേരാണ് തങ്ങൾക്കു നേരിടേണ്ടി വന്ന ചൂഷണത്തെ പറ്റി തുറന്നു പറഞ്ഞെത്തിയത്.

ആരോടും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത തെന്നിന്ത്യൻ താര സുന്ദരിയാണ് നടി കസ്തൂരി. 1992 മുതൽ അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് കസ്തൂരി. തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ഇത്തരത്തിലെ ചൂഷണത്തെക്കുറിച്ച് കസ്തൂരിയും ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. തന്റേതായ നിലപാടുകൾ വ്യക്തമായി സമൂഹത്തിനു മുന്നിൽ തുറന്നടിക്കുന്ന നടിയാണ് തെന്നിന്ത്യൻ താരം കസ്തൂരി. അതിനാൽ തന്നെ എപ്പോഴും വിവാദങ്ങൾ താരത്തിനു പിന്നാലെ കൂടാറുണ്ട്.

Advertisements

എന്നാൽ തനിയ്ക്ക് നേരെ പ്രചരിക്കുന്ന വിവാദങ്ങൾക്ക് തക്കതായ മറുപടിയും താരം കൊടുക്കാറുണ്ട് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ആദ്യകാലത്ത് സിനിമ മേഖലയിൽ നിന്ന് നടി കസ്തൂരി നേരിട്ട ഞെട്ടിപ്പിക്കുന്ന അനുഭവമാണ്.

Also Read
നല്ല സ്മാർട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്; സുപ്രിയയെ മരുമകൾ ആക്കിയതിന്റെ കാരണം പറഞ്ഞ് മല്ലികാ സുകുമാരൻ

മലയാള സിനിമയിലടക്കെ വേഷമിട്ട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരം കൂടിയാണ് കസ്തൂരി. എന്നാൽ താരമിപ്പോൾ സൈബർ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത് അഭിനയജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ചില പാകപ്പിഴകളെയും അവിചാരിത സംഭവങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടാണ്.

താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാൽ ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ ആ കാര്യത്തെ കൂൾ ആയിത്തന്നെ താൻ ഡീൽ ചെയ്തുവെന്നും കസ്തൂരി വ്യക്തമാക്കി. താൻ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായതെന്നാണ് കസ്തൂരി പറഞ്ഞത്.

തന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശ രീ രമാണെന്നും കസ്തൂരി വെളിപ്പെടുത്തിയിരുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം എനിക്കു മനസ്സിലായിരുന്നില്ല അയാളുടെ ഉദ്ദേശം

സിനിമയുടെ ചിത്രീകരണവേളയിൽ പലപ്പോഴും അയാൾ ഗുരുദക്ഷിണ വേണമെന്ന് പറയുമായിരുന്നു. ഗുരുദക്ഷിണ പലവിധത്തിൽ നൽകാമെന്നും അർത്ഥം വെച്ച് അയാൾ പറയുക പതിവായിരുന്നു. അങ്ങനെയാണ് എനിക്ക് മനസ്സിലായത് അയാൾക്ക് വേണ്ടത് എൻറെ ശരീരം ആയിരുന്നു എന്ന്. എന്നാൽ അയാളുടെ ആവശ്യത്തിന് വഴങ്ങാൻ ഞാൻ ഒരിക്കലും തയ്യാറായിരുന്നില്ല.

അതുകൊണ്ടുതന്നെ അത്തരത്തിൽ ഒരു വാക്കു കേട്ടപ്പോൾ ശക്തമായി എതിർക്കുകയും വ്യക്തമായ മറുപടി നൽകുകയുമായിരുന്നു ചെയ്തത്. ഇതേ അനുഭവം അച്ഛൻറെ പ്രായമുള്ള ഒരാളിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

മലയാളി സിനിമാ പ്രേമികൾക്കും ഏറെ പരിചിതയായ നടിയാണ് കസ്തൂരി. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജയറാമിന്റെ രണ്ട് നായികമാരിൽ ഒരാളായി എത്തിയത് കസ്തൂരി ആയിരുന്നു.

ആ ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറുകയായിരുന്നു ഈ മറുനാടൻ സുന്ദരി. പിന്നീട് ഒന്നുരണ്ട് മലയാള സിനിമയിൽ കൂടി അഭിനയിച്ചെങ്കിലും അന്യ ഭാഷകളിലാണ് കസ്തൂരി കൂടുതലായും തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ കസ്തൂരി തന്റെ ഫോളോവേഴ്സിനോടും ആരാധകരോടും ആശയവിനിമയം നടത്താറും അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാറുമുണ്ട്.

Also Read
മലയാളത്തിൽ ഇത്രയും ടെക്നിക്കലി ബ്രില്യന്റായ ഒരു ചിത്രം ഇറങ്ങിയതിൽ അഭിമാനിക്കുന്നു, എല്ലാ അപവാദ പ്രചരണങ്ങളെയും ഈ ചിത്രം അതിജീവിക്കും: മാലാ പാർവതി

1992 ൽ മിസ് മദ്രാസായി തിരഞ്ഞെടുക്കപ്പെട്ട കസ്തൂരി കസ്തൂരിരാജ സംവിധാനം ചെയ്ത ആത്താമൻ കോയിലിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറിയത്.ചിന്നവർ, ആത്മ, അമൈതിപ്പടൈ, ഇന്ത്യൻ, കാതൽ കവിതൈ എന്നിവയാണ് കസ്തൂരിയുടെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.

മലയാളത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ കൂടാതെ ചക്രവർത്തി, അഗ്രജൻ, മംഗല്യപ്പല്ലക്ക്, സ്നേഹം, പഞ്ചപാണ്ഡവർ, അഥീന എന്നീ സിനിമകളിലും അഭിനയിച്ചു. മലയാളവും തമിഴും കൂടാതെ കന്നഡ, തെലുങ്ക് ഭാഷകളിലുൾപ്പെടെ എഴുപതോളം സിനിമകളിലഭിനയിച്ചിട്ടുണ്ട്.

Advertisement