എടായെന്നും നീയെന്നുമൊക്കെ വിളിക്കും, ജാഡ കാണിക്കുന്നത് കൂടിപ്പോകുമ്പോൾ സിദ്ധീഖ് മമ്മുട്ടിയോട് ചെയ്യുന്നത് ഇങ്ങനെ

118

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ സിദ്ദിഖും ബിഗ് സ്‌ക്രീനിലെ ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ്. മുൻ കാലങ്ങളിൽ ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വാത്സല്യവും വല്യേട്ടനും ഒക്കെ എക്കാലത്തേയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ്.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തനിക്ക് സ്വന്തം ജ്യേഷ്ഠന് തുല്യമാണെന്ന് സിദ്ദിഖ് പലപ്പോഴും പറഞ്ഞുട്ടുണ്ട്. മമ്മുക്ക വളരെ ഓപ്പണാണ്. എന്തുകാര്യവും പറയാം, അഭിപ്രായങ്ങൾ ചോദിക്കാം, തർക്കിക്കാം, ബഹളം വയ്ക്കാം. ഞാനും മമ്മുക്കയും തമ്മിൽ അതുമുണ്ടായിട്ടുണ്ട്. സ്നേഹവും സൗഹൃദവും ഒക്കെ വേറെ.

Advertisements

പല കാര്യങ്ങൾക്കും മമ്മുക്ക എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഒരു ജ്യേഷ്ഠൻ പറയുന്നതു പോലെ തന്നെ ഞാനതെല്ലാം ഉൾക്കൊണ്ടിട്ടുമുണ്ട്. ഒരു നടൻ എങ്ങനെ നടനായി മാറുന്നു, അതിനുവേണ്ടുന്ന വളർച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം, നമ്മുടെ ബോഡി ലാംഗ്വേജ് എങ്ങനെ കീപ്പ് ചെയ്യണം, നമ്മുടെ ഓഡിയോ ലെവൽ, ഇങ്ങനെയൊക്കെയുള്ള പല കാര്യങ്ങളും വളരെ സീരിയസായി ഞാൻ മമ്മുക്കയിൽനിന്നും പഠിച്ചിട്ടുണ്ട്.

ഇതുപോലെയുള്ള പല കാര്യങ്ങളും മമ്മുക്കയെപ്പോലെ ഒരു നടന് മാത്രമേ പറഞ്ഞുതരാൻ കഴിയൂ. അല്ലാതെ ഒരു സംവിധായകനിൽ നിന്നും നമുക്കിതൊന്നും പഠിക്കാൻ കഴിയില്ല. മമ്മുക്കയ്ക്ക് ജാഡയാണ്, തലക്കനമാണ് എന്നൊക്കെ പറയുന്നവർ പലരുമുണ്ട്. പക്ഷേ, ഞാൻ എന്റെയൊരു അഭിപ്രായം പറയാം.

Also Read
സിനിമയും വ്യക്തി ജീവിതവും രണ്ടായി കാണാന്‍ അവള്‍ക്ക് കഴിഞ്ഞില്ല, ശരിക്കും ഒരു പൊട്ടിപ്പെണ്ണായിരുന്നു, മയൂരിയെക്കുറിച്ച് വേദനയോടെ സംഗീത പറയുന്നു

മമ്മുക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെ പെരുമാറണം എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങൾ തന്നെയായിരുന്നു എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതെന്ന് സിദ്ധീഖ് മുമ്പ് ഒരിക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

എന്റെ ജീവിതത്തിൽ ഏതൊരു പുതിയ കാര്യം വരുമ്പോഴും ഞാനത് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാർ വാങ്ങിയപ്പോൾ, അല്ലെങ്കിൽ പുതിയ കാർ വാങ്ങുമ്പോൾ ഒക്കെ പറയുമായിരുന്നു. പക്ഷേ, പുതിയ ഒരു ഫ്‌ളാറ്റ് വാങ്ങിയപ്പോൾ അതിന്റെ ഗൃഹ പ്രവേശനചടങ്ങ് മമ്മുക്കയോട് പറയാൻ ഞാനെങ്ങനെയോ വിട്ടുപോയി.

അന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്. ഉച്ചയായപ്പോഴുണ്ട്, മമ്മുക്ക അതാ കയറി വരുന്നു ഇതാണ് മമ്മുക്ക. മമ്മുക്കയുടെ ദീർഘ വീക്ഷണത്തിന് എന്റെ ഒരനുഭവം ഉദാഹരണമായി പറയാം. എന്റെ മകൾക്ക് ഇപ്പോൾ 12 വയസ്സേ ആയിട്ടുള്ളു. എട്ടുവർഷം കൂടിയാകുമ്പോൾ കല്ല്യാണം കഴിപ്പിച്ചുവിടുന്ന കാര്യം ആലോചിക്കണം. ഞാൻ പക്ഷേ, അതൊന്നും ആലോചിച്ചിട്ടുകൂടിയില്ല.

എന്നാൽ, മമ്മുക്ക രണ്ട് കൊല്ലം മുൻപേ എന്നോട് ചോദിച്ചിരിക്കുന്നു, നീ മോൾക്കുവേണ്ടി വല്ലതും കരുതി വച്ചിട്ടുണ്ടോ എന്ന്. അത്തരം ചില ചിന്തകൾ നമുക്കൊക്കെ ഇട്ടുതരുന്ന ഒരാളാണ് മമ്മുക്ക. എറണാകുളത്ത് ഞാൻ പുതിയ ഒരു ഹോട്ടൽ തുടങ്ങുന്ന സമയം. അതിന്റെ കുറെ പണികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ പറയുന്നതു കേട്ടിട്ട് മമ്മുക്ക ചോദിച്ചു, ഹോട്ടലിന്റെ പണികൾ എവിടെവരെ ആയെന്ന്.

ഞാൻ മമ്മുക്കയോട് പറഞ്ഞത് ഇങ്ങനെയാണ്. എന്റെ മമ്മുക്കാ അത് എടുത്താൽ പൊങ്ങാത്ത ഒരു ചുമടായിപ്പോയി. അതുകേട്ടിട്ട് മമ്മുക്ക പറഞ്ഞതിങ്ങനെയാണ്. മോനെ എടുത്താൽ പൊങ്ങാത്ത ചുമട് എടുത്തവനെ രക്ഷപെട്ടിട്ടുള്ളു. നിന്നെക്കൊണ്ട് എടുത്താൽ പൊങ്ങുന്ന ചുമടാണെങ്കിൽ നീ ആ ചുമടുമായി അങ്ങ് നടന്നുപോകും. ഇപ്പോഴാണ് നിനക്കത് എടുത്താൽ പൊങ്ങാത്ത ചുമടായത്.

കുറച്ചുനേരം കൊണ്ട് പൊക്കി പൊക്കിയെടുത്താൽ നിനക്കത് ചുമക്കാൻ പറ്റും. അങ്ങനെ വേണം ഒരു കാര്യം ഏറ്റെടുക്കാൻ. അത് സാധിച്ചു കഴിയുമ്പോൾ വലിയ ഒരു സന്തോഷവും തോന്നും. ഇങ്ങനെയൊക്കെ ഉള്ള വാക്കുകൾ നൽകുന്ന ഒരു എനർജി ഭയങ്കരമാണ്. മമ്മുക്ക വളരെ ഓപ്പണാണ്. എന്തുകാര്യവും പറയാം, അഭിപ്രായങ്ങൾ ചോദിക്കാം, തർക്കിക്കാം, ബഹളം വയ്ക്കാം. ഞാനും മമ്മുക്കയും തമ്മിൽ അതുമുണ്ടായിട്ടുണ്ട്.

Also Read
പെട്ടെന്ന് അയാൾ പുറകിൽ നിന്ന് എന്റെ മാ റി ട ത്തി ൽ കയറി പിടിച്ചു, വെറും പതിമൂന്ന് വയസ്സ് മാത്രമായിരുന്നു അന്നെനിക്ക്: സോനം കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്നേഹവും സൗഹൃദവും ഒക്കെ വേറെ. മമ്മുക്ക എന്നെ എടായെന്നും നീയെന്നുമൊക്കെ വിളിക്കും. അങ്ങനെ വിളിച്ചാൽ അതിൽ സ്നേഹമുണ്ട്. അതല്ലാതെ സിദ്ദിഖെന്നാണ് വിളിയെങ്കിൽ ആ വിളിയിൽ ദേഷ്യമുണ്ടെന്നും ഞാൻ മനസ്സിൽ ആക്കിയിട്ടുണ്ട്. ഞാൻ പറയുന്നതോ അല്ലെങ്കിൽ എന്റെ പ്രവൃത്തിയിലോ മമ്മുക്കയ്ക്ക് ഇഷ്ടപ്പെടാതെ വരുന്ന ഒരു കാര്യമുണ്ടെങ്കിലാണ് ഈ പേരുവിളി.

സിദ്ദിഖെ നീ അങ്ങനെ പറയരുത്..എന്നാണ് മമ്മുക്ക പറയുന്നതെങ്കിൽ അതിലിത്തിരി ദേഷ്യമുണ്ടെന്ന് കൂട്ടിക്കോളണം. പല കാര്യങ്ങൾക്കും മമ്മുക്ക എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഒരു ജ്യേഷ്ഠൻ പറയുന്നതു പോലെതന്നെ ഞാനതെല്ലാം ഉൾക്കൊണ്ടിട്ടുമുണ്ട്. കറക്ടായ കാര്യങ്ങൾക്കാണ് മമ്മുക്ക എന്നെ വഴക്കു പറഞ്ഞതെന്നും ഉപദേശം നൽകിയതെന്നും ഒക്കെ അപ്പപ്പോൾ ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്.

പിന്നെ, വേറൊരു കാര്യമുണ്ട്. എന്റെ വീട്ടിൽ ഒരാൾ വന്നാൽ ഞാനും അയാളും തമ്മിൽ എങ്ങനെ പെരുമാറുന്നുവോ, അല്ലെങ്കിൽ അടുപ്പം കാണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും എന്റെ വീട്ടുകാരും അയാളോട് പെരുമാറുക, ഞാൻ അയാളെപ്പറ്റി വീട്ടിൽ പറയുമ്പോൾ അതിനനുസരിച്ചുള്ള ഒരു പെരുമാറ്റം വീട്ടുകാരിൽനിന്നും ഉണ്ടാകുക സ്വാഭാവികമാണ്.
മമ്മുക്കയുടെ ഭാര്യയും മകളും സഹോദരന്മാരും ഒക്കെ എന്നോട് പെരുമാറുന്ന രീതിയിൽ നിന്നും നമുക്കത് മനസ്സിലാകുകയും ചെയ്യും.

എനിക്ക് പരിചയമില്ലാത്ത മമ്മുക്കയുടെ ബന്ധുക്കൾ ഇല്ലായെന്നുതന്നെ പറയാം. മമ്മുക്കയുടെ മനസ്സിൽ എനിക്കുള്ള സ്ഥാനമെന്താണെന്ന് ഈ രീതിയിൽ പലപ്പോഴും ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്. അതുപോലെ തന്നെ ഒരു നടൻ എങ്ങനെ നടനായി മാറുന്നു, അതിനുവേണ്ടുന്ന വളർച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം, നമ്മുടെ ബോഡിലാംഗ്വേജ് എങ്ങനെ കീപ്പ് ചെയ്യണം, നമ്മുടെ ഓഡിയോ ലെവൽ, ഇങ്ങനെയൊക്കെയുള്ള പല കാര്യങ്ങളും വളരെ സീരിയസായി ഞാൻ മമ്മുക്കയിൽനിന്നും പഠിച്ചിട്ടുണ്ട്.

ഇതുപോലെയുള്ള പല കാര്യങ്ങളും മമ്മുക്കയെപ്പോലെ ഒരു നടന് മാത്രമേ പറഞ്ഞുതരാൻ കഴിയൂ. അല്ലാതെ ഒരു സംവിധായകനിൽ നിന്നും നമുക്കിതൊന്നും പഠിക്കാൻ കഴിയില്ല. മമ്മുക്കയ്ക്ക് ജാഡയാണ്, തലക്കനമാണ് എന്നൊക്കെ പറയുന്നവർ പലരുമുണ്ട്. പക്ഷേ, ഞാൻ എന്റെയൊരു അഭിപ്രായം പറയാം. മമ്മുക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെ പെരുമാറണം എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്.

മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങൾ തന്നെയായിരുന്നു എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി തന്നെയാണ്. ചിലപ്പോൾ അതിത്തിരി കൂടിപ്പോയാൽ ഞാൻ മമ്മുക്കയെ നിരുത്സാഹപ്പെടുത്താറുണ്ടെന്നും ആയിരുന്നു സിദ്ധീഖ് അന്ന് കുറിച്ചത്.

Also Read
അച്ഛൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം സ്വർണ്ണമാക്കി കഴുത്തിലിട്ട് അഭിമാനിക്കാൻ താൽപര്യമില്ല, തുറന്നു പറഞ്ഞ് നടി ഗൗരി കൃഷ്ണൻ

Advertisement