കഥ കേട്ടതും ഇത് മതി ഇത് ജോഷി സംവിധാനം ചെയ്യട്ടെ എന്ന് മമ്മൂട്ടി: പിന്നെ പിറന്നത് ഇടിവെട്ട് സിനിമ

495

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയാണ് ലോഹിതദാസ് ആധാരം എന്ന ചിത്രം ആലോചിച്ചത്. ജാതിമത ചിന്തകൾക്കെതിരെ പോരാടുന്ന ബാപ്പുട്ടിയുടെ കഥ. കഥാപാത്രവും കഥയും മമ്മൂട്ടിക്ക് ഇഷ്ടമായി. പടം ഉടൻ തന്നെ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു.

ഒരു കഥ കേട്ട് ഇഷ്ടമായാൽ അത് പൂർത്തിയായി സിനിമയാകുന്നതുവരെ പിന്തുടരുന്നതാണ് മമ്മൂട്ടിയുടെ രീതി. അതുവരെ എഴുത്തുകാരനോടും സംവിധായകനോടും അതേപ്പറ്റി അന്വേഷിച്ച് ചർച്ച ചെയ്തുകൊണ്ടേയിരിക്കും. ആ സമയത്ത് ധനം എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു ലോഹിതദാസ്.

Advertisements

അതുകൊണ്ടു തന്നെ ആധാരത്തിന്റെ എഴുത്തു ജോലികൾ തുടങ്ങാൻ കഴിഞ്ഞില്ല. മമ്മൂട്ടി പക്ഷേ ആധാരത്തേക്കുറിച്ചുള്ള ചോദ്യങ്ങളുമായി ലോഹിയെ നിരന്തരം വിളിച്ചു. ഒരു ദിവസം നേരിട്ട് ധനത്തിന്റെ സെറ്റിലെത്തി മമ്മൂട്ടി. ആധാരത്തിന്റെ കഥ എന്തായി? എന്ന് ലോഹിയെ കണ്ടയുടൻ അന്വേഷിച്ചു.

Also Read
എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഞങ്ങളിത് ഒരിക്കലും പ്രതീക്ഷിച്ചില്ല, അനുപമ പരമേശ്വരന്റെ ചൂടൻ ഇന്റിമേറ്റ് രംഗം കണ്ട് കണ്ണുതള്ളിയ ആരാധകർ പറയുന്നത് കേട്ടോ

എന്നാൽ ലോഹി അപ്പോൾ മറ്റൊരു കഥ മമ്മൂട്ടിയോട് പറഞ്ഞു. നഷ്ടപ്പെട്ടുപോയ മകളെയോർത്ത് ഉരുകുന്ന ഒരച്ഛൻറെ കഥ. അവൾ ജീവനോടെയുണ്ടെന്ന് മനസിലാകുമ്പോൾ ജീവിതത്തിലെ ഏറ്റവും അടുത്ത മിത്രങ്ങളെപ്പോലും ശത്രുനിരയിൽ നിർത്തി യുദ്ധം ചെയ്യുന്ന ആന്റണിയുടെ കഥ.

കൗരവർ എന്ന് പേരിട്ട ആ കഥ കേട്ട് മമ്മൂട്ടിക്ക് ആവേശമായി. ഇതു മതി ഇത് ജോഷി ചെയ്താൽ മതി എന്ന് അപ്പോൾ തന്നെ മമ്മൂട്ടി പറഞ്ഞു. ഇതിന് മുമ്പ് ലോഹിതദാസ് പറഞ്ഞ മേലേടത്ത് രാഘവൻ നായരുടെ കഥയും പൂർത്തി ആയെന്നറിഞ്ഞപ്പോൾ മമ്മൂട്ടി കൂടുതൽ ത്രില്ലിലായി. വാത്സല്യം എന്ന ആ കഥയും ഉടൻ ചെയ്യാൻ തീരുമാനിച്ചു.

അപ്പോൾ ആധാരമോ അതായി ലോഹിയുടെ ചിന്ത. ആധാരത്തിൽ മുരളി നായകനാവട്ടെ എന്ന് പറയാൻ മമ്മൂട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ, നായകനിരയിലേക്ക് മുരളിയുടെ ശക്തമായ കടന്നുവരവ് ആധാരത്തിലൂടെ സംഭവിച്ചു.

Also Read
ആർക്കാണ് തെറ്റ് പറ്റാത്തത്, എനിക്കും പറ്റി, അതിന് എന്റെ അച്ഛനെയും അമ്മയേയും വരെ ആളുകൾ തെറിയാണ് വിളിക്കുന്നത്: വേദനയോടെ നവ്യാ നായർ

Advertisement