ഒരു അൾട്ടിമേറ്റ് ഫ്രോഡാണ് അയാൾ, ഇവന്മാരെയൊക്കെ എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു: സിദ്ധിഖിന് എതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്

427

മലയാളത്തിലെ മുതിർന്ന നടൻമാരിൽ ഒരാളായ സിദ്ദിഖിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുക യാണ് നടി രേവതി സമ്പത്ത്. കൊച്ചിയിൽ യുവനടിക്ക് നേരിട്ട ദുരനുഭവുമായി ബന്ധപ്പെട്ട കേസിൽ ദിലീപിനൊപ്പം സിദ്ദിഖിന്റെ പങ്ക് വെളിപ്പെടുത്തിയ പൾസർ സുനിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് രേവതി വിമർശനവുമായി രംഗത്ത് എത്തിയത്.

സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതിയുടെ വിമർശനം.

Advertisements

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങന:

തീർച്ചയായും സിദ്ദീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിക്കുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസ്സിലാക്കാം എന്നായിരുന്നു രേവതി കുറിച്ചത്.

അതേ സമയം 2019ൽ സിദ്ദീഖ് ലൈം ഗി ക മായി അധിക്ഷേപിച്ചെന്ന ആരോപണവുമായി രേവതി സമ്പത്ത് രംഗത്ത് എത്തിയിരുന്നു. 2016ൽ സിദ്ദീഖിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞിരുന്നത്. 2016ൽ തിരുവനന്തപുരം നിള തീയേറ്ററിൽ വെച്ച് വാക്കുകൾ കൊണ്ടുള്ള ലൈം ഗീ ക അധിക്ഷേപം സിദ്ദീഖിൽ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്.

Also Read
ഒരു അൾട്ടിമേറ്റ് ഫ്രോഡാണ് അയാൾ, ഇവന്മാരെയൊക്കെ എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു: സിദ്ധിഖിന് എതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്

അതേസമയം, നടിയെ അ ക്ര മി ക്കാൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ധീഖും അടുത്തുണ്ടായിരുന്നു എന്നാണ് കേസിലെ മുഖ്യ പ്ര തി പൾസർ സുനി ദിലീപിനെഴുതിയ കത്തിൽ പറയുന്നത്. ഈ കത്താണ് കഴിഞ്ഞ ദിവസം വെളിപ്പെട്ടത്.

2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പൾസർ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്ന് പൾസർ സുനി അമ്മയ്ക്ക് നിർദേശം നൽകിയിരുന്നു. അമ്മ എന്ന സംഘടന ചേട്ടൻ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നിൽക്കും എന്നറിയാം.

അന്ന് അബാദ് പ്ലാസയിൽ വെച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ധീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല. സുനി കത്തിൽ പറയുന്നു. ദിലീപിനും അടുത്ത പല സുഹൃത്തുക്കൾക്കും സെ ക് സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്.

അമ്മയിൽ ചേട്ടൻ ഉൾപ്പെടെ എത്രപേർക്ക് സെ ക് സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം. പരിപാടിയുടെ ലാഭം എത്രപേർക്ക് നൽകണമെന്നതും ഇക്കാര്യങ്ങൾ പുറത്തുവന്നാൽ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇക്കാര്യങ്ങളെല്ലാം ഓർക്കുന്നത് നല്ലതായിരിക്കും എന്നാണ് കത്തിൽ പറയുന്നത്.

Also Read
ആര്യൻമാരായ കുട്ടികൾക്കായി ഇവിടുത്തെ പുരുഷൻമാരിൽ നിന്ന് ഗർഭം ധരിക്കണം, ഇന്ത്യയിലെ ഈ ഗ്രാമത്തിലേക്ക് യൂറോപ്യൻ യുവതികൾ എത്തുന്നതിന്റെ കാരണം ഇതാണ്

Advertisement