അന്ന് ഉറക്കഗുളിക കഴിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച എന്നെ രക്ഷപെടുത്തിയത് മമ്മൂട്ടി: നടി ഉണ്ണി മേരി വെളിപ്പെടുത്തിയത് കേട്ടോ

2679

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നായകയായും സഹനടിയായും തിളങ്ങിയ താരമാണ് ഉണ്ണി മേരി. ബാലതാരമായിട്ടാണ് ഉണ്ണിമേരി മലയാളത്തിൽ എത്തിയത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉണ്ണി മേരി മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ്.

നവവധു എന്ന 1969 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി എത്തുന്നത്. 1972 ൽ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ ശ്രീ കൃഷ്ണൻ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിൻസെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തിൽ എത്തി.

Advertisements

തുടർന്ന് പ്രേം നസീർ, രജനികാന്ത്, കമൽ ഹസൻ, ചിരഞ്ജീവി തുടങ്ങിയ സൂപ്പർ താരങ്ങളുടെയും നായികയായി ഉണ്ണിമേരി അഭിനയിച്ചിട്ടുണ്ട്. അതേ സമയം ഒരിക്കൽ തന്റെ ജീവൻ രക്ഷിച്ചത് മമ്മൂട്ടിയാണെന്ന് ഉണ്ണി മേരി മുമ്പ് തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Also Read
വ്യവസായി മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണവും അതിന്റെ വിലയുംഅറിയുമോ, വെളിപ്പെടുത്തി ഭാര്യ നിത അംബാനി, അതിശയിച്ച് ആരാധകർ

ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു എന്നാണ് ഉണ്ണിമേരി പറയുന്നത്. മമ്മൂട്ടിയും റഹ്‌മാനും ശോഭനയും പ്രധാന വേഷത്തിൽ എത്തിയ കാണാമറയത്ത് എന്ന ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം ഉണ്ടാക്കുന്നത്.

ഉണ്ണി മേരിയും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ തന്നെ കാണാൻ അച്ഛൻ എത്തിയിരുന്നു എന്ന് ഉണ്ണിമേരി പറയുന്നു. പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശമായി സംസാരിക്കുകയും അച്ഛനെ കാണാൻ സമ്മതിക്കുകയും ചെയ്തില്ല. അച്ഛനെ കാണാൻ പറ്റാത്തത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

പിന്നെ എനിക്ക് മ രി ക്കാനാണ് തോന്നിയത്. ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ച് എന്നെ ആശുപത്രിയിൽ എത്തിച്ചു.

അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു എന്നും ആയിരുന്നു ഉണ്ണിമേരി പറഞ്ഞത്.

Also Read
എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ശ്രീനിവാസൻ, ഞാൻ അയാളെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല: തുറന്നടിച്ച് ആന്റണി പെരുമ്പാവൂർ

Advertisement