ആരും ബലമായി പ്രേരിപ്പിക്കില്ലെങ്കിലും അതെല്ലാം ഇവിടെയും ഉണ്ട്, തുടക്കത്തിൽ തന്നെ എന്നോട് രണ്ട് പേർ അതിന് ചോദിച്ചിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗീതി സംഗീത

398

മലയാള സിനിമയിലെ ന്യുജെൻ ക്ലാസ്സിക് സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് ഗീതി സംഗീത. ക്യൂബൻ കോളനി എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്.

പിന്നീട് ഇങ്ങോട്ട് സഹ നടി വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന ഗീതിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയത സിനിമ അപ്പൻ എന്ന ചിത്രമാണ്. ചെറിയ വേഷം ആണെങ്കിലും മികച്ച രീതിയിൽ ആണ് നടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisements

ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളിൽ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗീതി. വിവാഹ മോചനം നേടിയതിനെ പറ്റിയും താൻ ജോലി രാജി വെച്ച് സിനിമാ രംഗത്ത് എത്തിയതിനെ പറ്റിയും ഗീതി സംസാരിക്കുകയുണ്ടായി.

Also Read
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിന്നിട്ടും താരരാജാവ് മോഹൻലാലിന്റെ ഈ ചിത്രങ്ങൾ വെളിച്ചം കാണാതെ പെട്ടിയിലായി പോയി

മലയാള സിനിമയിൽ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്നാണ് നടി പറയുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നോട് വന്ന് ചോദിച്ചിരുന്നു. എന്നാൽ അതിന് താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ തനിക്ക് റോളില്ല എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത് എന്നാണ് ഗീതി സംഗീത പറയുന്നു.

ആരും ബലമായി ഒന്നിനും ഇവിടെ പ്രേരിപ്പിക്കില്ല, പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കൾ തന്നോട് ചോദിക്കാറുണ്ട് നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ആരും ഒന്നിനും നിർബന്ധിക്കില്ല. ചിലപ്പോൾ അവർ ചോദിച്ചേക്കും. തന്നോട് തുടക്കത്തിൽ രണ്ട് പേർ ചോദിച്ചിരുന്നു പൊന്ന് ചേട്ടാ ഞാൻ ആ വഴിയല്ല എന്ന് അവരോട് പറഞ്ഞു, ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണെന്ന്.

നിങ്ങൾ മാന്യമായി വർക്ക് ഉണ്ടെങ്കിൽ വിളിക്കൂ ഇല്ലെങ്കിൽ വിട്ടേക്കൂ എന്നും പറഞ്ഞു. പിന്നെ ആരും ചോദിക്കില്ല. ഒരു വർക്ക് ഉണ്ടായിരുന്നു ഗീതി, പക്ഷെ ഗീതിക്ക് പറ്റിയ വർക്ക് അല്ല എന്ന് ചിലർ പറയും, ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വർക്ക് ചെയ്യുമെന്ന് ഇൻഡസ്ട്രിയിൽ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ഗീതി സംഗീത പറയുന്നത്.

എന്റെ എല്ലാ കാര്യങ്ങളും അമ്മയോട് പറയുമായിരുന്നു. എന്റെ പിറകെ നടക്കുന്ന ബോയ്സിനെ കുറിച്ച് പോലും അമ്മയ്ക്ക് അറിയാമായിരുന്നു, അത്രയും കൂട്ടായിരുന്നു. പക്ഷെ അമ്മ എന്റെ 17ാമത്തെ വയസ്സിൽ മരിച്ചു, ലോകം അതോടു കൂടി തീർന്നു എന്ന് തോന്നിപ്പോയി. പലപ്പോഴും ലൈഫിൽ അമ്മയെ മിസ് ചെയ്തിട്ടുണ്ട്, ഇപ്പോൾ പോലും.

അച്ഛനും മരിച്ചിട്ട് പത്ത് വർഷത്തോളം ആയി. സഹോദരി ആണ് ഇപ്പോൾ ഉള്ളത്. ഹൗസ് വൈഫായി വീട്ടിലേ കാര്യങ്ങളൊക്കെ നോക്കി എല്ലാവരെപ്പോലെയും ജീവിച്ച് മരിച്ച് പോവേണ്ട സ്ഥലത്ത് നിന്ന് ഞാൻ ഇന്ന് പത്ത് പേരറിയുന്നതിന് കാരണം ജീവിതത്തിലേക്ക് കടന്ന് വന്ന ആളുകൾ അവരെന്നോട് കാണിച്ച കാര്യങ്ങൾ അതിൽ നിന്നും പുറത്ത് വരാൻ കാണിച്ച ആർജവം ആണെന്ന് പറയേണ്ടി വരും.

Also Read
വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…

എന്റെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെ എന്നെ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളിൽ പലരും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ടമില്ലാത്ത ജീവിതം തുടർന്ന് കൊണ്ട് പോവാറുണ്ട്. ഞാനും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വന്ന ആളാണ്. അച്ഛന് വിഷമം ആവരുത് എന്റെ സഹോദരിക്ക് ഞാൻ കാരണം ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി ജീവിച്ച് പിന്നീട് നമ്മളിനി എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന തിരിച്ചറിവ് വരുമ്പോൾ ഒന്നുകിൽ ആ ത്മ ഹ ത്യ ചെയ്യണം അല്ലെങ്കിൽ ഇതിൽ നിന്ന് പുറത്ത് വരണം.

അപ്പോൾ ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല, ഇത് എന്റെ ജീവിതമാണ്, ജീവിക്കേണ്ടത് ഞാൻ മാത്രമാണ്.
എന്റെ ജീവിതത്തിൽ ഞാൻ കണ്ണടച്ച് എടുത്ത് തീരുമാനങ്ങൾ എടുത്തു. ജോലി രാജി വെച്ചത് സഹോദരിയോട് പോലും പറഞ്ഞിരുന്നില്ല. എത്ര നാൾ ജീവിച്ചിരിക്കും എന്നറിയില്ല. ആ തിരിച്ചറിവ് വരാൻ കാരണം അമ്മയുടെ മരണം ആണ്.

37 വയസ്സുള്ളപ്പോഴാണ് എന്റെ അമ്മ മ രി ക്കു ന്നത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണി ടെൻഷൻ അടിക്കുന്നതെന്ന് തോന്നി. ഓരോ പ്രാവശ്യം ഒരു പ്രശ്നമുണ്ടാവുമ്പോഴും സോറി ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് പറയും. പിന്നെയും അത് ആവർത്തിക്കും. ഇങ്ങനെ പോയപ്പോഴാണ് ഇനി മതിയെന്ന് തീരുമാനം എടുക്കുന്നത്, അപ്പോൾ എന്റെ അച്ഛനും മരിച്ചു, സഹോദരിക്ക് ജീവിതവുമായി.

Also Read
ആ കാര്യം 28 വര്‍ഷമായി കൃത്യമായി മറന്നുപോവുന്നു, ഇത്തവണയും പതിവ് തെറ്റിച്ചില്ല, പക്ഷേ സിന്ധുവിന് കുഴപ്പമില്ല, അതുമായി പൊരുത്തപ്പെട്ടു, കൃഷ്ണകുമാര്‍ പറയുന്നു

ഇനി ഞാൻ ആർക്ക് വേണ്ടി ആണ് സഹിക്കേണ്ടത് എന്ന് തോന്നി. അന്നെടുത്ത തീരുമാനത്തിൽ അഭിമാനിക്കുന്നു, ഇപ്പോഴും ലൈഫ് സെറ്റിൽഡ് ഒന്നും അല്ല പക്ഷെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നെന്നും ഗീതി സംഗീത വ്യക്തമാക്കി.

Advertisement