നായികയ്ക്ക് സൗന്ദര്യം വേണ്ട! ലോഹിതദാസ് അന്ന് ആനിയെ ഒഴിവാക്കി മഞ്ജു വാര്യരെ നായികയാക്കി

9317

ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത, ദിലീപ്-മഞ്ജുവാര്യർ ജോഡികൾ തകർത്തഭിനയിച്ച സല്ലാപം സിനിമയിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നുവെന്നും പിന്നീടാണ് ആ വേഷം മഞ്ജുവാര്യരിലേക്ക് എത്തിയതെന്നും ലോഹിതദാസിന്റെ ഭാര്യ സിന്ദു.

ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിർദേശിക്കുന്നത്. എന്നാൽ പിന്നീട് സാർ(ലോഹിതദാസ്) പറഞ്ഞു, അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട.

Advertisements

ഇത്രയും കളർ വേണ്ട നമുക്കൊരു നാടൻ പെൺകുട്ടി മതി. അങ്ങനെയാണ് മഞ്ജുവിലേക്ക് എത്തുന്നത്. തൂവൽക്കൊട്ടാരത്തിൽ മഞ്ജു വാര്യർ അഭിനയിക്കണം എന്നത് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം എന്നും സിന്ധു പറയുന്നു. മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചുംപേയും പറയുമായിരുന്നു.

ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നു’. ‘മലയാളസിനിമയിൽ കുറച്ച് ആളുകളുമായി ലോഹിതദാസിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ മ ര ണ ശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങൾ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വേരിന് ശക്തി യുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താങ്ങാൻ ആളുണ്ടാകുമ്പോൾ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.

മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറിൽ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല.

Also Read
മോഹൻലാലിന് ഒപ്പം ആ സിനിമയിൽ അഭിനയിക്കാൻ നടി മുത്തുമണി സംവിധായകന് മുന്നിൽ വച്ച ഡിമാൻഡ് കേട്ടോ

അതിനെ വൈകാരികമായി കാണാൻ ആഗ്രഹിക്കുന്നില്ല.തന്റെ കഥാപാത്രങ്ങൾക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാ ക്കളെ നിശ്ചയിച്ചത്. അമരത്തിൽ മമ്മൂട്ടിയെ നിശ്ചയിച്ചതും കിരീടത്തിൽ മോഹൻലാലിനെ നിശ്ചയിച്ചതുമെല്ലാം അങ്ങനെയാണ്. ലോഹിതദാസ് എന്നും പ്രേക്ഷകനുവേണ്ടായാണ് നിലകൊണ്ടത്. ആരിൽ നിന്നും ഒന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നും സിന്ധു പറഞ്ഞു.

Advertisement