പ്രതിഫലമായി പതിനായിരം ചോദിച്ചാൽ അയ്യായിരം തരും, ഇല്ലെങ്കിൽ പൊയ്‌ക്കോളാൻ പറയും, മലയാളത്തിൽ ആർക്കും ഇപ്പോ എന്നെ വേണ്ട :കുളപ്പുള്ളി ലീല പറയുന്നു

5393

വർഷങ്ങളായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായ നടിയാണ് കുളപ്പുള്ളി ലീല. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ താരം കൂടിയാണ് കുളപ്പിള്ളി ലീല. സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കുളപ്പുള്ളി ലീലയ്ക്ക് വേഗം സാധിച്ചിരുന്നു.
1998ൽ അയാൾ കഥയെഴുതുകയാണ് എന്ന മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടിയാണ് ലീല സിനിമയിലേക്ക് എത്തിയത്.

പിന്നീട് സൂത്രധാരൻ, കസ്തൂരിമാൻ, ബെസ്റ്റ് ആക്ടർ, താന്തോന്നി തുടങ്ങി അറുപതിൽ അധികം ചിത്രങ്ങളിൽ ലീല അഭിനയിച്ചിട്ടുണ്ട്. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന ചിത്രത്തിലാണ് മലയാളത്തിനൽ അവസാനം അഭിനയിച്ചത്. ചെറുതും വലുതമായ വേഷങ്ങളിലൂടെ സൂപ്പർതാര ചിത്രങ്ങളിൽ ഒടക്കം ഒട്ടുമിക്ക മലയാള സിനിമകളിലും കുളപ്പുളി ലീല സ്ഥിരം സാന്നിധ്യമാണ്.

Advertisements

അമ്മയായും അമ്മായിയമ്മയായും കുശുമ്പി സ്ത്രീയായും വഴക്കാളി സ്ത്രീയായും ഒക്കെ കുളപ്പുള്ളി ലീല മികച്ച പെർഫോമൻസ് ആണ് കാഴ്ച വെയ്ക്കുന്നത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. തമിഴകത്തിന്റെ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രമായ അണ്ണാത്തയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് കുളപ്പുളളി ലീല ഇപ്പോൾ.

Also Read
ലൊക്കേഷനിൽ കൂടെ ഇരിക്കാൻ രജനി സാർ എന്നെ വിളിക്കുമായിരുന്നു, കലാകാരന്മാരെ അംഗീകരിക്കാൻ തമിഴരെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ: കുളപ്പുള്ളി ലീല

കോമഡി കഥാപത്രങ്ങളും ഒപ്പം ശക്തമായ സ്ത്രീ കഥാപത്രങ്ങളും അവതരിപ്പിക്കുന്ന ലീല ഇപ്പോൾ തമിഴിൽ താരമായി മാറിയിരിക്കുകയാണ്. തമിഴിൽ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ വളരെ ശ്രദ്ധ്യേമായ വേഷങ്ങൾ കൈകാര്യം ചെയ്ത ലീല ഇപ്പോൾ തമിഴൽ ഒരു സ്റ്റാറാണ്.

വിജയ് നായകനായ മാസ്റ്റർ, വിശാലിന്റെ ചത്രം, രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തയിൽ എല്ലാം അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ്. മലയാളത്തിൽ തന്നെ ആർക്കും വേണ്ട എന്ന് പറഞ്ഞുകൊണ്ട് ലീല പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അവതാരകൻ എന്താണ് ഈ എനർജിയുടെ രഹസ്യം എന്ന ചോദിക്കുമ്പോൾ ആ എനർജി കൊണ്ട് ഇപ്പോൾ പണിയില്ലാതെ വീട്ടിൽ ഇരിക്കുകയാണ് എന്ന മറുപടിയാണ് നൽകുന്നത്. മലയാള സിനിമയിൽ നിന്നും എനിക്ക് ഒരവസരങ്ങളും വരുന്നില്ല അഥവാ വന്നാൽ അത് വല്ലപ്പോഴുമാണ്, വിളിച്ചാൽ തന്നെ പ്രതിഫലമായി നമ്മൾ പതിനായിരം ചോദിച്ചാൽ തരുന്നത് അയ്യരിയം രൂപയായിരിക്കും.

പോരാ എനിക്ക് ഇത്ര രൂപ തന്നെ വേണമെന്ന് ആവിശ്യപെട്ടാൽ വളരെ കുറഞ്ഞ സംഖ്യയ്ക്ക് ചേച്ചിക്ക് പകരം മറ്റൊരാൾ ഉണ്ടെന്ന് പറയും. അഭിനയമല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല. ഈ വയസ്സാം കാലത്ത് മറ്റൊരു ജോലിയ്ക്കും പോകാൻ കഴിയിലല്ലോ. സിനിമയോടൊപ്പം ഞാൻ സീരിയലുകളൂം ചെയ്തിരുന്നു ഇപ്പോൾ അതുമില്ല. ഈശ്വരാനുഗ്രഹം കൊണ്ട് ഇപ്പോൾ തമിഴ് സിനിമയിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്.

മലയാളത്തിൽ എനിക്ക് അവസരമില്ലാത്തത് കൊണ്ടുതന്നെയാണ് ഞാൻ തമിഴ് സിനിമയിൽ അഭിനയിച്ചത്. കൊറോണയ്ക്ക് മാത്രമല്ല മലയാളത്തിൽ ഒരു മനുഷ്യനും എന്നെ വേണ്ട, മലയാള സിനിമക്കും എന്നെ വേണ്ട. അതും പോരാത്തതിന് ഞാൻ തമിഴിൽ പോയതുകൊണ്ട് എനിക്കിപ്പോൾ വലിയ അ ഹ ങ്കാരമാണ്, കാശ് കൂടുതലാണ്. ലൊക്കേഷനിൽ പ്രശ്‌നമാണ് എന്നൊക്കെയാണ് കേൾക്കുന്നത്. അത് എന്ത് പ്രശ്‌നമാണെന്ന് എനിക്ക് മനസിലാകുന്നില്ല.

Also Read
ഈ സെറ്റിൽ നിന്നും അങ്ങ് ഇറങ്ങിപോയാലോ എന്ന് തോന്നിയ സിനിമകൾ ഉണ്ടായിട്ടുണ്ട്: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

അത് അറിഞ്ഞായിരുന്നെങ്കിൽ അതിന്റെ പേരിൽ ഒരു പ്രശ്‌നമുണ്ടാക്കായിരുന്നു. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പല പ്രശ്‌നങ്ങളും കാണും, ഞാൻ ഇപ്പോൾ നിങ്ങളോട് എനിക്ക് വയ്യ, സുഖമില്ല, വീട്ടിൽ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ അത് കേട്ട് അതേയോ ചേച്ചി, ശരി എന്ന് പറഞ്ഞിട്ട് തിരിഞ്ഞു നിന്ന് പറയും കുളപ്പുള്ള ലീല ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണെന്ന്.
അതുകൊണ്ട് എന്തിനാ നമ്മുടെ പ്രശ്‌നങ്ങൾ മറ്റുള്ളവരെ അറിയിക്കേണ്ട കാര്യമില്ല.

നമുക്ക് ഉണ്ടെങ്കിലും ഇല്ലങ്കിലും അത് നമ്മൾ തന്നെ അറിഞ്ഞാൽ മതിയെന്നാണ് എന്റെ അഭിപ്രായം. എന്തായാലും എന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് രജനീകാന്തിന്റേയും വിജയിയുടേയും സിനിമ ചെയ്യുക എന്നത്. രജനീകാന്തിന്റെ പടം കയ്യിൽ നിന്നും പോയതാണ്. പക്ഷെ അവർ എന്റെ ഡേറ്റ് ചോദിച്ച് വരികയായിരുന്നു. അത് വലിയ ഭാഗ്യമാണ്, രജനി സാർ വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്, നല്ല അഭിനയമാണ് എന്ന് പറയുകയും ചെയ്തു എന്നും ലീല പറയുന്നു.

Advertisement