മലയാളികൾക്ക് ഏറെ സുപരിചിതൻ ആയ നടനും കോൺഗ്രസ് നേതാവും ആണ് ധർമ്മജൻ ബോൾഗാട്ടി.
മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്താണ് ധർമ്മജൻ ബോൾഗാട്ടി ശ്രദ്ധേയനായത്.
ചെറുതും വലുതുമായ ഹാസ്യ വേഷങ്ങൾ നിരവധി സിനിമകളിൽ ചെയ്ത് കൈയ്യടി നേടിയ ധർമ്മജൻ കൊച്ചിയിൽ മീൻ ബിസിനസ്സും നടത്തുന്നുണ്ട്. അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ധർമ്മജൻ ബോൾഗാട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിലെ കോൺഗ്രസിന്റെ സാഥാനാർത്ഥിയായി മൽസരിച്ച് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
മിനിസ്‌ക്രീൻ പരിപാടികളിലെ കോമഡി സ്‌ക്റ്റുകളിലൂടെയാണ് ധർമ്മജൻ ശ്രദ്ധേയൻ ആവുന്നത്. മിമിക്രി ആർട്ടിസ്റ്റു നടനും സംവിധായകനുമായ രമേശ് പിഷാരടിക്കൊപ്പം ചോർന്നായിരുന്നു ധർമ്മജൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നത്.
പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധർമജൻ മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു. സ്റ്റേജ് ഷോകളിലൂടെ വളർന്നു വന്ന ധർമജൻ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്.
മുമ്പ് ഒരിക്കൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ കുറിച്ച് ധർമ്മജൻ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. താൻ മ ദ്യ പാനം നിർത്തിയത് ദിലീപ് കാരണമാണ് എന്നാണു ധർമ്മജൻ പറയുന്നത്. ട്രോളൻമാർ എന്തു പറഞ്ഞാലും തനിക്കിതു പറയാതിരിക്കാൻ പറ്റില്ല എന്നു പറഞ്ഞാണു ധർമ്മജൻ ദിലീപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു താരം. ധർമ്മതന്റെ വാക്കുകൾ ഇങ്ങനെ.
നടി ആ ക്ര മിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാർത്ത അറിയുന്നത് വീട്ടിൽ നാദിർഷായുടെ ഫോൺ കോളിലൂടെയാണ്. ആ സന്തോഷത്തിൽ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയിൽ പരിസരത്തേക്ക് പോയത്.
അന്ന് കള്ളുകുടിച്ചു ജയിലിലിന് മുൻപിൽ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടി ഒക്കെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് കുടി നിർത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.
ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ കാണുന്നത് ദിലീപേട്ടൻ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാൻ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ കിടന്നത്.
ട്രോളൻമാർ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാൻ പറ്റില്ലെന്നും ധർമജൻ പറയുന്നു. എതായാലും ധർമ്മജന്റെ ഈ വെളിപ്പെടുത്തൽ അന്ന് ഏറെ വൈറലായി മാറിയിരുന്നു.