മികച്ച അഭിനയ പ്രകടനത്തിൽ കൂടെയും വസ്ത്ര ധാരണത്തിൽ കൂടെയുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് തെന്നിന്ത്യൻ സുന്ദരി തപ്‌സി പന്നു. നേരത്തെ ബിക്കിനിയിട്ട് അഭിനയിച്ചതിന് വിമർശനങ്ങൾ ഏറെ വന്നപ്പോൾ നല്ല ചുട്ടമറുപടി നൽകിയാണ് നടി വിമർശകരുടെ നാവടപ്പിച്ചത്.
തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ സിനിമ ഒരു കരിയറായി പോലും കണ്ടിരുന്നില്ലെന്നാണ് താപ്‌സി പറയുന്നത്. തമിഴിലും തെലുങ്കിലും ബോളിവുഡിലും തന്റേതായ സാന്നിധ്യം ഇതിനോടകം അറിയിച്ച തപ്‌സി ഇതൊന്നും താൻ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും പറയുന്നു.
ബോളിവുഡ് എന്റെ പ്ലാനിൽ ഉണ്ടായിരുന്നതു പോലുമില്ല. ഞാൻ ആദ്യ സിനിമ ചെയ്തത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് കൊണ്ട് മാത്രമാണ്. എന്റെ ആദ്യ തെലുങ്ക് ചിത്രമായ ജുമ്മാന്ദി നാദമും തമിഴ് ചിത്രമായ ആടുകളവും ഞാൻ ഒരേ സമയമായിരുന്നു ചെയ്തിരുന്നത്.
രണ്ട് റിലീസ് ചെയ്തപ്പോൾ ലഭിച്ച പ്രതികരണം എന്നെ കൊണ്ട് ചിന്തിപ്പിച്ചു. ഒരു രസത്തിന് മാത്രമായി ചെയ്തപ്പോൾ ഇത്ര നല്ല അഭിപ്രായം ലഭിക്കുകയാണെങ്കിൽ പിന്നെ എന്തുകൊണ്ട് സിനിമ കരിയറായി തിരഞ്ഞെടുത്തു കൂടെന്ന് താൻ ചിന്തിച്ചെന്നും അങ്ങനെയാണ് സിനിമയിൽ സജീവമാകുന്നതെന്നും താരം പറഞ്ഞിരുന്നു.
തെന്നിന്ത്യയിൽ നേരത്തെ തന്നെ തന്റെ സാന്നിധ്യമറിയിച്ച തപ്സി ബോളിവുഡിൽ ശ്രദ്ധേയയാകുന്നത് അക്ഷ യ്കുമാർ നായകനായ ബേബിയിലൂടെയാണ്. പിന്നിട് 2016 ൽ പിങ്കിലൂടെ നായികയായി മാറിയ തപ്സി താരമെന്ന നിലയിലും അഭിനേത്രി എന്ന നിലയും തന്നെ അടയാളപ്പെടുത്തുകയായിരുന്നു.
അതേസമയം, വലിയ സ്റ്റാർ കാസ്റ്റുള്ള ചിത്രത്തിൽ അഭിനയിക്കാനും തപ്സിയ്ക്ക് മടിയില്ല. ചെറിയ റോളാ ണെങ്കിലും തന്നെ അടയാളപ്പെടുത്താൻ കഴിയണമെന്നാണ് തപ്സിയുടെ പക്ഷം. വലിയ ചിത്രങ്ങളിൽ അഭിനയിക്കുന്നത് എല്ലാവർക്കും ഉപകരിക്കും.
ബേബിയിൽ വെറും പത്ത് മിനുറ്റുള്ള കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. പലരും തള്ളിക്കളഞ്ഞ റോൾ ആയിരുന്നു അത്. പക്ഷെ അത് ചെയ്തതു കൊണ്ട് മാത്രമാണ് നാം ഷബാനയിൽ ടൈറ്റിൽ റോളിൽ അഭിനയിക്കാൻ സാധിച്ചത്.
ലഭിക്കുന്ന സ്‌ക്രീൻ സ്പെയ്സിൽ നിങ്ങളെങ്ങനെ പെർഫോം ചെയ്യുന്നു എന്നതിലാണ് കാര്യം. എന്നും തപ്സി വ്യക്തമാക്കുന്നു. ഞാൻ സുരക്ഷിതത്വം ആണ് നോക്കിയിരുന്നത് എങ്കിൽ ഈ കരിയറിലോ ഇവിടെയോ എത്തില്ലായിരുന്നു. മത്സരിക്കാൻ തയ്യാറാകണം. ഓരോ നിമിഷവും നമ്മളെ അടയാളപ്പെടുത്താൻ ശ്രമിക്കണം എന്നും തപ്സി പറയുന്നു.