മലയാളം ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച് മുന്നേറുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് മലയാളം സീസൺ 4. ഇത്തവണത്ത ശക്തയായ ഒരു മൽസരാത്ഥിയാണ് സിനിമാ സീരിയൽ താരമായ ലക്ഷ്മി പ്രിയ.
പല വിധ മുൻവിധികളോടും കൂടിയാണ് ലക്ഷ്മിപ്രിയ ബിഗ് ബോസിലേക്ക് എത്തുന്നത്. തുടക്കത്തിൽ വീക്ക് ആയി തോന്നിയെങ്കിലും പിന്നീട് ശക്തയായ മത്സരാർഥിയായി മാറുകയായിരുന്നു താരം. വീട്ടിലെ അടുക്കള ഭരണവും വഴിയിലൂടെ പോവുന്ന വയ്യാവേലികൾ ഏറ്റെടുക്കുകയും ചെയ്യുന്നതൊഴിച്ചാൽ താരത്തിന്റേത് ഗംഭീര പ്രകടനമെന്ന് തന്നെ പറയാം.
എല്ലാ കാര്യങ്ങളിലും കേറി അഭിപ്രായം പറയുന്നതിനൊപ്പം അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതാണ് ലക്ഷ്മിയുടെ പ്രത്യേകത. ഇത് ചൂണ്ടി കാണിച്ച് മോഹൻലാൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭാര്യയുടെ പ്രകടനത്തെ കുറിച്ച് ലക്ഷ്മിപ്രിയുടെ ഭർത്താവ് ജയേഷും മകളും തുറന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയേഷും മകളും ലക്ഷ്മി പ്രിയയെ കുറിച്ച് തുറന്നു പറഞ്ഞത്. ബിഗ് ബോസ് നമ്മുടെ വീടല്ല ലോകത്തുള്ള മലയാളികൾ എല്ലാം കാണുന്ന ഷോ ആണ്. അവിടെ വരുന്നവരെല്ലാം പല കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവർ എല്ലാവരുടെയും ലക്ഷ്യം വിജയിക്കുക എന്നതാണ്. നമ്മൾ നമ്മളായി തന്നെ നിൽക്കണം. അതുകൊണ്ട് പോയി വഴക്കുണ്ടാക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു.
കപ്പ് വാങ്ങുന്ന സമയത്ത് നമ്മുടെ ക്യാരക്ടർ ഒരിക്കലും നഷ്ടപ്പെടാതെ വളരെ സത്യസന്ധം ഈയിരിക്കണം. പുറത്ത് ഇറങ്ങിയാൽ ഇവളെ ശരിയാക്കണം എന്ന് ആരുടെയും മനസിൽ തോന്നാൻ പാടില്ല. ലക്ഷ്മിയെ കണ്ടിട്ടുള്ളവർ അവളെ കുറിച്ച് കൂടുതലായി കേൾക്കുന്നത് ഇപ്പോഴാണ്. ഇലക്ഷൻ സമയത്ത് രാഷ്ട്രീയക്കാർ ചെയ്യുന്നത് പോലെ വളരെ ഡിപ്ലോമാറ്റിക് ആയി കളിച്ചാൽ നല്ലതാണെന്ന് പറഞ്ഞാണ് വിട്ടത്.
എന്നാൽ സൈലന്റ് ആയി നിൽക്കരുത്. സേഫ് ആയി നിന്ന് ജയിക്കുന്നതിനോടും യോജിപ്പില്ല. ഞാൻ പറഞ്ഞ് വിട്ടതിൽ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ഇരിക്കാറുണ്ട്. വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ലെന്നാണ് ലക്ഷ്മിയുടെ ഭർത്താവ് പറയുന്നത്.
ലക്ഷ്മിപ്രിയ വീക്ക് ആണെന്ന് പറയുന്നതിനോട് യോജിപ്പില്ല. വൈൽഡ് കാർഡിലൂടെ വന്നവർ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല. ഓരോരുത്തരും എത്ര വീക്ക് ആണെന്ന് പുറത്ത് ഉള്ളവർക്കേ അറിയൂ. ഒരാഴ്ചയുടെ കഴിഞ്ഞാൽ അവൾ വീക്ക് അല്ലെന്ന് അവർ മനസിലാക്കും. കാരണം ലക്ഷ്മി ഈസ് പവർഫുൾ എന്നും ജയേഷ് വ്യക്കതമാക്കുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം വീഡിയോ കാണാം: