വസ്ത്രാലങ്കാര സഹായിയായി സിനിമയിൽ എത്തി പിന്നീട് സ്വതന്ത്ര വസ്ത്രാലങ്കാരകനും അവിയെ നിന്നും അഭിനയ രംഗത്തേക്കും എത്തി മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറിയ നടനാണ് ഇന്ദ്രൻസ്. കോമഡി വേഷത്തിലൂടെയാണ് നടൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. വർഷങ്ങളോളം കോമഡിയിൽ മാത്രം ഒതുങ്ങി പോയ അദ്ദേഹത്തെ അടുത്ത കാലത്തായിട്ടാണ്മലയാള സിനിമ ഒരു നടനെന്ന നിലയിൽ ശരിക്കും ഉപയോഗിക്കാൻ തുടങ്ങിയത്.
പ്രേക്ഷകരെ കോമഡിയിലൂടെ ചിരിപ്പിച്ച ഇന്ദ്രൻസ് പേരറിയാത്തവർ, ആളൊരുക്കം, അഞ്ചാംപാതിര, മാലിക്ക്, ഹോം പോലെയുള്ള ചിത്രങ്ങളിലൂടെ ഞെട്ടിക്കുക ആയിരുന്നു. ഇപ്പോൾ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരം കൂടിയണ് ഇന്ദ്രൻസ്. മികച്ച നടുള്ള സംസ്ഥാന അവാർഡും ആളൊരുക്കം എന്ന സിനിമയിലെ അഭിനയിത്തിന് ഇന്ദ്രൻസിന് ലഭിച്ചിരുന്നു.
ഉടലാണ് ഇനി പുറത്ത് വരാനുളള ഇന്ദ്രൻസിന്റെ ചിത്രം. ഇതുവരെ ചെയ്തതിൽ വെച്ച് വ്യത്യസ്തമായ കഥാപാത്രത്തെ ആണ് നടൻ അവതരിപ്പിക്കുന്നത്. ത്രില്ലർ ഗണത്തിൽ പെടുന്ന ഉടലിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച യായിരുന്നു. തന്റെ സഹപ്രവർത്തകരുമായി വളരെ നല്ല ബന്ധമാണ് ഇന്ദ്രൻസിനുള്ളത്.
ഇപ്പോഴിതാ ബിജെപി നേതാവും സൂപ്പർതാരവുമായ സുരേഷ് ഗോപിയും ആയിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് നടൻ. ഉടലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഒരു തുന്നൽക്കാരനും കിട്ടാത്ത ഭാഗ്യം സിനിമയിൽ തനിക്ക് കിട്ടിയെന്നും നടൻ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയും പല അഭിമുഖങ്ങളിലും ഇന്ദ്രൻസുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നടൻ തുന്നിയ ഷർട്ടിലാണ് സുരേഷ് ഗോപിയുടെ മകൾ അന്ത്യവിശ്രമം കൊള്ളുന്നത്. ആ മഞ്ഞ ഷർട്ടിന് പിന്നിലെ കഥ വെളിപ്പെടുത്തി കൊണ്ടാണ് നടനുമായുളള ബന്ധത്തെ കുറിച്ച് പറഞ്ഞത്.
ഒരു പടത്തിന് വേണ്ടി ഞാൻ തുന്നി കൊടുത്ത മഞ്ഞ ഷർട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാൻ ആശുപത്രിയിൽ പോയത്. കുഞ്ഞിന് ആ ഷർട്ട് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴും ആ ഒരു ഇമോഷൻ അദ്ദേഹത്തിനുണ്ട്. ഇന്ദ്രൻസ് ആ പഴയ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. തനിക്ക് സിനിമയിൽ നിന്ന് ലഭിച്ച ഭാഗ്യത്തെ കുറിച്ചും ഇന്ദ്രൻസ് പറയുന്നുണ്ട്.
ഒരു തുന്നൽക്കാരനും ലഭിക്കാത്ത ഒരുപാട് ഭാാഗ്യങ്ങൾ സിനിമയിൽ നിന്ന് ലഭിച്ചുവെന്നാണ് നടൻ പറയുന്നത്. അതിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുമായിട്ടുള്ള ബന്ധം. മറ്റൊന്ന് ഒരു തയ്യൽക്കാരനായി വന്നത് കാരണം എല്ലാവരോടും അടുത്ത് ഇടപഴകാനും നല്ല കുറേ അവസരങ്ങൾ ലഭിയ്ക്കുകയും ചെയ്തുവെന്നും നടൻ കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ദ്രൻസിന് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു ഹോം. ഇന്ദ്രൻസ് അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുകയായിരുന്നു എന്നാണ് സിനിമ കണ്ടതിന് ശേഷം ഏല്ലാവരും പറഞ്ഞത്. ഈ ചിത്രം ഇന്ദ്രൻസിനും ഏറെ പ്രിയപ്പെട്ടതാണ്. കാത്തിരുന്ന് ചെയ്ത ചിത്രമായിരുന്നു ഹോം എന്നാണ് നടൻ പറയുന്നത്. തനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേതെന്നും ഷൂട്ടിങ് തുടങ്ങി അവസാനിച്ചത് അറിഞ്ഞില്ലെന്നും ഇന്ദ്രൻസ് പറയുന്നു.
കഥ കേട്ടപ്പോൾ തനിക്ക് കിട്ടിയ അതേ ഫീൽ തന്നെയാണ് സിനിമ കണ്ടപ്പോൾ പ്രേക്ഷകർക്കും കിട്ടിയതെന്നും പ്രതികര ണങ്ങളിൽ നിന്ന് ബോധ്യപ്പെട്ടുവെന്നും നടൻ കൂട്ടിച്ചേർത്തു. അത്രയും മികച്ച രീതിയിലാണ് സംവിധായകൻ ആ ചിത്രം എടുത്തിരിക്കുന്നതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി. സീരിയസ് റോളുകളിൽ തിളങ്ങുമ്പോഴും ഹാസ്യവേഷങ്ങൾ ചെയ്യാനാണ് ഇന്ദ്രൻസിന് ഇഷ്ടം.
കോമഡിയോടുള്ള താൽപര്യത്തെ കുറിച്ചും നടൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങൾ ചെയ്യാൻ ഇപ്പോൾ കൊതിയാണെന്നാണ് നടൻ പറയുന്നത്. ഏറ്റവും ഇഷ്ടവും ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തന്നെയാണ്. വരാനിരിയ്ക്കുന്ന രണ്ട് സിനിമകളിൽ കോമഡി ചെയ്തിട്ടുണ്ടെന്നും നടൻ പറഞ്ഞു.