സ്ഫടികത്തിന് ശേഷം വന്ന അവസരങ്ങൾ നഷ്ടപ്പെടാൻ ഉള്ള കാരണം ഇതാണ്: തുറന്നു പറഞ്ഞ് ജോജിയിലെ പനച്ചേൽ കുട്ടപ്പൻ പിഎൻ സണ്ണി

135

യുവനടൻ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ജോജി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി റിലീസ് ആയി എത്തിയ ജോജി യിലെ പനച്ചേൽ കുട്ടപ്പനെ അവിസ്മരണീയമാക്കിയ പിഎൻ സണ്ണി എന്ന നടനാണിപ്പോൾ സോഷ്യൽ മീഡിയയിലേയും സിനമാലോകത്തേയും ചർച്ചാ വിഷയം.

ഈ ചിത്രത്തിലെ വേഷത്തോടെ പിഎൻ സണ്ണിയുടെ ഇമേജ് സത്യത്തിൽ ഒരു സൂപ്പർ താര ഇമേജിനേക്കാൾ വലുതായി കഴിഞ്ഞു. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ സ്ഫടികം എന്ന സിനിമയിലെ തൊരപ്പൻ ബാസ്സിനെ പ്രേക്ഷകർക്ക് കൂടുതൽ മനസിലാക്കാൻ ജോജി എന്ന സിനിമയുടെ ഉദയം വരെ കാത്തിരിക്കേണ്ടി വന്നു.

Advertisements

സ്ഫടികത്തിന് ശേഷം താൻ എന്തുകൊണ്ട് സിനിമയിൽ സജീവമാകാതെ പോയി എന്നതിന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മറുപടി പറയുകയാണ് പിഎൻ സണ്ണി. സ്ഫടികത്തിന് ശേഷം നിരവധി സിനിമകളിൽ അഭിനയിക്കാൻ എനിക്ക് അവസരം വന്നിരുന്നു. പക്ഷേ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.

ഇന്നത്തെ പോലെ അന്ന് സോഷ്യൽ മീഡിയയും, മൊബൈൽ ഫോൺ ഒന്നും സജീവമല്ലാത്തത് കൊണ്ട് സ്ഫടികത്തിന് ശേഷം വന്ന ചില ഓഫറുകൾ എനിക്ക് നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. പോലീസ് ക്വാർട്ടേഴ്‌സിൽ ഫോൺ ഇല്ലാത്തത് കാരണം സിനിമാക്കാർക്ക് ബന്ധപ്പെടാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല.

ചിലർ ജോലി സ്ഥലത്ത് അന്വേഷിച്ചു വരാറുണ്ട്. പക്ഷേ ജോലിതിരക്ക് കാരണം രണ്ടുമൂന്നു ദിവസം കഴിയുമ്പോഴായിരിക്കും ഞാൻ അറിയുന്നത്. സ്ഫടികത്തിന് ശേഷം ഞാൻ അഭിനയിക്കുന്നത് സ്വസ്ഥം ഗൃഹഭരണം എന്ന ചിത്രത്തിലാണ്. സ്ഫടികം കഴിഞ്ഞു ഭദ്രൻ സാറിന്റെ മറ്റൊരു സിനിമയിലും ഞാൻ അഭിനയിച്ചിരുന്നു.

പൃഥ്വിരാജ് നായകനായ വെള്ളിത്തിര എന്ന സിനിമയായിരുന്നു അത്. ആ സിനിമയിൽ അഭിനയിച്ചപ്പോഴാണ് നടൻ വിനായകനെ പരിചയപ്പെട്ടത്. വിനായകൻ അമൽ നീരദിന്റെ അടുത്ത് എന്റെ കാര്യം പറഞ്ഞു. അങ്ങനെ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ നല്ലൊരു വേഷം കിട്ടി.

ആ സിനിമയുടെ ലൊക്കേഷനിൽ വച്ച് ചെമ്പൻ വിനോദിനെ പരിചയപ്പെട്ടു. ചെമ്പൻ വഴിയാണ് എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ എന്ന സിനിമയിൽ അവസരം ലഭിച്ചത്. ഇനിയും സിനിമയിൽ സജീവമാകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും സണ്ണി പറയുന്നു.

Advertisement