തണുത്ത് വിറച്ചാണ് അത് ചെയ്തത്, ദൈർഘ്യമേറിയ ആ ചുംബനരംഗം ചെയ്തതിന്റെ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി കരിഷ്മ കപൂർ

475

നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ സൂപ്പർ നായികാ വേഷങ്ങളിലൂടേ ഒരുകാലത്ത് ജനപ്രിയ താരമായി ബോളിവുഡിൽ തിളങ്ങിയ നടിയാണ് കരിഷ്മ കപൂർ. തൊണ്ണൂറുകളിൽ സൂപ്പർതാരങ്ങളുടെ എല്ലാം സ്ഥിരം നായികയായിരുന്നു നടി. കരിഷ്മ കപൂറിന് പിന്നാലെയാണ് അനിയത്തി കരീന കപൂറും ബോളിവുഡിൽ സജീവമായത്.

തന്റെ പതിനേഴാമത്തെ വയസിലാണ് കരിഷ്മ കപൂർ ബോളിവുഡ് സിനിമാലോകത്തേക്ക് എത്തിയത്. 1991ൽ പുറത്തിറങ്ങിയ പ്രേം ക്വായിദി എന്ന ചിത്രത്തിലൂടെയാണ് കരിഷ്മയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ റൊമാന്റിക്ക് ചിത്രം സൂപ്പർ ഹിറ്റായി മാറിയതിന് ശേഷം ബോളിവുഡിലെ തിരക്കേറിയ കാരമായി കരിഷ്മ കപൂർ മാറി.

Advertisements

തന്റെ കരിയറിൽ അമ്പതിലധികം സിനിമകളിലാണ് കരിഷ്മ കപൂർ അഭിനയിച്ചത്. 1990 2000 കാലഘട്ടത്തിലാണ് നടി ബോളിവുഡിൽ കൂടുതൽ സജീവമായിരുന്നത്. പിന്നീട് വളരെ സെലക്ടീവായിട്ടാണ് മാത്രമാണ് നടി സിനിമകൾ ചെയ്തത്. സിനിമകൾക്ക് പുറമെ മിനിസ്‌ക്രീൻ പരിപാടികളിൽ വിധികർത്താവായും കരിഷ്മ എത്തി. 2012ലാണ് അവസാനമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരിഷ്മയുടെ സിനിമ പുറത്തിറങ്ങിയത്.

Also Read
ഗുജറാത്തുകാരി വരദയെ പ്രണയിച്ചത് എങ്ങനെയെന്ന് ജിഷിൻ മോഹൻ, ആദ്യം കാണുമ്പോൾ ജിഷിൻ ഒരു അലമ്പൻ ആയിരുന്നുവെന്ന് വരദ

വിക്രം ഭട്ട് സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് ഇഷ്‌ക് ആയിരുന്നു ആ സിനിമ. അതേസമയം സിനിമകൾക്ക് പുറമെ വെബ് സീരിസ് രംഗത്തും തുടക്കം കുറിച്ചിരുന്നു കരിഷ്മ കപൂർ. എറ്റവും ഒടുവിലായി 2018ൽ ഷാരൂഖ് ഖാന്റെ സീറോ എന്ന സിനിമയിൽ ഒരു അതിഥി വേഷത്തിൽ കരിഷ്മ കപൂർ എത്തിയിരുന്നു.

നിലവിൽ പുതിയ വെബ് സീരിസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ സമയത്ത് ആമിർ ഖാനൊപ്പം വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച രാജാഹിന്ദുസ്ഥാനി സിനിമയിലെ മറക്കാനാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് കരിഷ്മ കപൂർ. താൻ സജീവമായ കാലത്ത് സിനിമ ചിത്രീകരണങ്ങൾ നടന്നത് കഠിനമായ സാഹചര്യങ്ങളിലായിരുന്നു എന്ന് നടി പറയുന്നു.

ഇപ്പോൾ ഉളളതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അന്നത്തെ ചിത്രീകരണമെന്ന് കരിഷ്മ കപൂർ പറയുന്നു. രാജാ ഹിന്ദുസ്ഥാനിയിലെ ചുംബനരംഗം അന്ന് ഊട്ടിയിൽ വെച്ചാണ് ചിത്രീകരിച്ചത്. അവിടത്തെ തണുത്ത കാലാവസ്ഥ കാരണം ഷൂട്ടിംഗിൽ ഉടനീളം തനിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് കരിഷ്മ കപൂർ പറയുന്നു. ഞങ്ങൾ വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് അന്ന് കടന്നുപോയത്.

സിനിമ കാണുമ്പോൾ ആളുകൾ ആ ചുംബനരംഗത്തെ കുറിച്ച് പലതും പറയും. എന്നാൽ ഞങ്ങൾക്ക് ആ രംഗം ചിത്രീകരിക്കാൻ മൂന്ന് ദിവസമാണ് വേണ്ടി വന്നത്. ഊട്ടിയിൽ ഒരു ഫെബ്രുവരി മാസത്തിലാണ് രാജാ ഹിന്ദുസ്ഥാനിയുടെ ചിത്രീകരണം നടന്നത്. ആ രംഗം ചെയ്ത് ചെയ്ത് ഒടുവിൽ എങ്ങനെയെങ്കിലും ഇത് അവസാനിച്ചാൽ മതിയെന്ന് അവസ്ഥയിലായിരുന്നു ഞങ്ങളെന്നും കരിഷ്മ കപൂർ പറയുന്നു.

Also Read
സ്വാഭാവികം, ഏതൊരു ബന്ധത്തേയും പോലെ തന്നെയുള്ളു അതും; ആലിയ ഭട്ടുമായുള്ള പ്രണയം തകർന്നതിനെ കുറിച്ച് സിദ്ധാർത്ഥ്

അന്നും അവിടെ നല്ല തണുപ്പായിരുന്നു മഴയത്താണ് ആ ചുംബന രംഗം ചിത്രീകരിച്ചത്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ടേക്കുകൾക്കിടയിൽ വിറച്ചുകൊണ്ട് കഠിനമായ സാഹചര്യത്തിൽ ഞങ്ങൾ അഭിനയിച്ചു. ഒരിക്കലും മറക്കാനാവാത്ത ചിത്രീകരണമാണ് അന്നത്തെ കാലത്ത് നടന്നത്, അഭിമുഖത്തിൽ കരിഷ്മ കപൂർ പറഞ്ഞു.

അതേസമയം ആ സമയത്ത് ഹിന്ദി സിനിമയിലെ എറ്റവും ദൈർഘ്യമേറിയ ചുംബന രംഗമായിരുന്നുരാജാ ഹിന്ദുസ്ഥാനി എന്ന സിനിമയിലേത്. ഈ ചിത്രം ഇന്നാണ് റിലീസ് ചെയ്തതെങ്കിൽ ആ ചുംബന രംഗം സെൻസർ ബോർഡ് കട്ട് ചെയ്യുമായിരുന്നു.

എന്നാൽ ആ സമയത്ത് ആ രംഗമുണ്ടായിട്ടും യൂ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയത്. എന്നാൽ പിന്നീട് സംവിധായകൻ ധർമ്മേഷ് ദർശൻ സിനിമയുടെ ദൈർഘ്യം കൂടുതലായതിനാൽ ഈ ചുംബനം രംഗം ഉൾപ്പെടെയുളളവ കട്ട് ചെയ്തു. രാജാഹിന്ദുസ്ഥാനിയിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു.

Advertisement