പണം തന്ന് എന്നെ ദുൽഖർ സൽമാൻ ഒരുപാട് സഹായിച്ചിരുന്നു, പക്ഷേ മമ്മൂക്ക ഇതഅറിഞ്ഞ ഭാവം പോലും കാണിച്ചില്ല, മെഗാസ്റ്റാറിനെ കുറിച്ച് നിർമ്മൽ പാലാഴി

389

അഭിനയ ജീവിതത്തിൽ 50 വർഷങ്ങൾ പിന്നീട് ഇപ്പോഴും താരസിംഹാസനം കൈയ്യടക്കി വാഴുന്ന, മലയാള സിനിമയുടെ വല്യേട്ടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. എല്ലാവരോടും വലിപ്പച്ചെറുപ്പമില്ലാതെ അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. സഹപ്രവർത്തകർക്ക് ആപത്ത് ഘട്ടത്തിലും അല്ലാതേയും ഒരു കൈ സഹായവും ആയി അദ്ദേഹം എത്താറുണ്ട്.

മമ്മൂട്ടിയുടെ ആ വലിയ മനസ്സിനെ കുറിച്ച് സഹതാരങ്ങൾ എപ്പോഴും വാചാലരാവാറുണ്ട്. കൊവിഡ് സമയത്ത് സഹ പ്രവർത്തകരെ അദ്ദേഹം നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് വാചാലനാവുകയാണ് മമിക്രി ആർട്ടിസ്റ്റും നടനുമായ നിർമൽ പാലാഴി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞത്.

Advertisements

മമ്മൂട്ടിക്ക് ഒരു സന്ദേശം അയച്ചാൽ അദ്ദേഹം കൃത്യമായി മറുപടി നൽകുമെന്നാണ് നടൻ പറയുന്നത്. ഒപ്പം അദ്ദേഹം കൊവിഡ് സമയത്ത് വിളിച്ച് അന്വേഷിച്ചുവെന്നും പറയുന്നുണ്ട്. നിർമ്മൽ പാലാഴിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
കല്യാണം കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് ഫാമിലിയായി ഒരു ട്രിപ്പ് പോവുന്നത്, ആദ്യത്തെ 2 വർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടിയായി: വിശേഷങ്ങൾ പറഞ്ഞ് ശരത് ദാസ്

താൻ ജീവിതത്തിൽ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക. ലൈഫിൽ ആദ്യമായി തിയേറ്ററിൽ കാണുന്ന സിനിമ അദ്ദേഹത്തിന്റേയാണ്. മമ്മൂക്ക നമ്മളുടെ പേര് പറയുന്നത് തന്നെ വലിയ കാര്യമാണ്. നമ്മുടെ എന്ത് വിശേഷം അറിയിച്ച് മെസേജ് അയച്ചാലും അദ്ദേഹം മറുപടി തരാറുണ്ട്. ഈ കൊവിഡ് സമയത്തും അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.

ഞാൻ കട്ടിലിൽ കിടക്കുമ്പോഴാണ് അദ്ദേഹം വിളിച്ചത്. ബഹുമാനം കൊണ്ട് അവിടെ നിന്ന് ചാടി എഴുന്നേൽക്കുക ആയിരുന്നു. ബുദ്ധിമുട്ട് ഉണ്ടോ എന്ന് തിരക്കുന്നതിനോടൊപ്പം പഴയത് പോലെ വണ്ടിയും കൊണ്ട് എങ്ങും പോയി വീഴാൻ നിൽക്കേണ്ടെന്നും പറഞ്ഞിരുന്നു.

വളരെ സ്‌നേഹത്തോടെയാണ് മമ്മൂക്ക സംസാരിക്കുന്നതെന്നും നിർമ്മൽ പറയുന്നു. അതേ സമയം പരുന്ത് സിനിമ ഷൂട്ടിംഗിനിടെ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും നിർമൽ ഓർക്കുന്നുണ്ട്. അദ്ദേഹത്തെ അന്ന് കുറെ നേരം ഞാൻ നോക്കി നിന്നു. എന്നാൽ മമ്മൂക്ക കണ്ട ഭാവം നടിച്ചില്ല. അദ്ദേഹത്തിന് നമ്മളെ അറിയില്ലല്ലോ. പോയി അദ്ദേഹത്തിന് കൈ കൊടുക്കാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു.

എന്നെ പോലെയുള്ള നിരവധി പേർ അദ്ദേഹത്തെ നോക്കി നിൽക്കുകയായിരുന്നെന്നും നടൻ പറയുന്നു.
കൂടാതെ തങ്ങളുടെ സ്‌കിറ്റുകളൊക്കെ അദ്ദേഹം കാണാറുണ്ടായിരുന്നു. പുത്തൻപണം എന്ന ചിത്രത്തിലേ യ്ക്ക് നമ്മളെ വിളിക്കാൻ കാരണവും മമ്മൂക്കയാണ്. ഞങ്ങൾക്ക് വേണ്ടി സംസാരിച്ചിരുന്നു.

എന്നാൽ നേരിൽ കാണുമ്പോൾ അറിഞ്ഞ ഭാവം നടിക്കില്ല. നീയും ഈ ചിത്രത്തിൽ ഉണ്ടോ എന്നാണ് ചോദിക്കുന്നത്. ഇതു മാത്രമല്ല അ പ ക ടം സംഭവിച്ച കാര്യം പറഞ്ഞപ്പോൾ ഒന്നും അറിയാത്തെ പോലെ നിനക്കാണോ എന്നായിരുന്നു ചോദിച്ചത്. അന്ന് ദുൽഖറായിരുന്നു പണം നൽകി ഹായിച്ചത്.

Also Read
ഡബ്ല്യുസിസിയിൽ ബുദ്ധിയില്ലാത്തവരല്ല ള്ളത് ബുദ്ധിയില്ലാത്തവരല്ല, അവർ ഇന്ന് ചെയ്യുന്നതിന്റെ ഗുണം നാളെയുണ്ടാകും: തുറന്നു പറഞ്ഞ് നിഖില വിമൽ

ഇത് മമ്മൂക്ക അറിയാതിരിക്കുമോയെന്നും താരം ചോദിക്കുന്നുണ്ട് സലാലമൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ദുൽഖറുമായിട്ടുള്ളു എന്നും നിർമ്മൽ പറയുന്നു. അതേ സമയം ദുൽഖറിന്റെ പിറന്നാൾ ദിനത്തിലായിരുന്നു തന്നെ സഹായിച്ചതിനെ കുറിച്ച് നിർമ്മൽ വെളിപ്പെടുത്തിയിരുന്നു. പിറന്നാൾ ആശംസ പങ്കുവെയ്ക്കുന്നതിന് ഒപ്പമാണ് നിർമ്മൽ ഇക്കാര്യം പറഞ്ഞത്.

സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയ പെടുത്തേണ്ടി വരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷേ 2014ൽ അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖറിന്റെ വകയായി എത്തിയിരുന്നു.

എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നുമായിരുന്നു നിർമൽ പാലാഴി കുറിച്ചത്.

Advertisement