ആരോഗ്യനില മോശമായി തുടരുന്നു, ഇന്നസെന്റ് വെന്റിലേറ്ററിൽ, പ്രാർത്ഥനയോടെ കുടുംബാംഗങ്ങളും ആരാധകരും സിനിമാ ലോകവും

3558

മലയാളികളുടെ പ്രിയപ്പെട്ട നടനും മുൻ നിർമ്മാതാവും മുൻ എംപിയുമായ ഇന്നസെന്റിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ വെന്റിലേറ്ററിലാണ് അദ്ദേഹം.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രി ഐസുവിൽ പ്രവേശിപ്പിച്ചത്. അതേ സമയം നില മെച്ചപ്പെട്ടതിനെ തുടർന്ന് പിന്നീട് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ ബുധനാഴ്ചയാണ് വീണ്ടും ഐസിയുവിലേക്ക് മാറ്റിയതും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതും.

Advertisements

കാൻസർ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇടതുമുന്നണിയെ പ്രതിനീധികരിച്ച് ചാലക്കുടിയിൽ മൽസരിച്ച് എംപി ഈയപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

Also Read
ബോടോക്‌സ് അടിച്ച് മോഹന്‍ലാലിന്റെ മുഖം വലിഞ്ഞ് മുറുകി, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, താടി വടിച്ചാല്‍ പണിപാളിയത് കാണാം, സിനിമാനിരൂപകന്‍ പറയുന്നു

അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂർ എന്നീ അഞ്ച് സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുക അയിരുന്നു അദ്ദേഹം ചെയ്തത്. അതേ സമയം എട്ടാം ക്ലാസ് വരെ മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. പഠനം നിർത്തിയതിന് ശേഷം മദ്രാസിലേയ്ക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായി കുറച്ചുകാലം വർക്ക് ചെയ്യുകയും ചെയ്തു.

ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. ആ കാലത്ത് അദ്ദേഹം തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു.

ദാവൺഗരെയിലുള്ള കേരളസമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ ഒക്കെ ഇന്നസെന്റ് അഭിനയിക്കുകയും അവിടെ യുള്ളവരുടെ അംഗീകാരം നേടുകയും ചെയ്തു. ദാവൺഗരെയിൽനിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ഇവിടെ ചില ബിസിനസുകൾ ചെയ്യുകയും, അതോടൊപ്പം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തും ഇന്നസെന്റ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു 1986 മുതലാണ് അദ്ദേഹം സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു.

തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല … എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ്.

അഭിനയിക്കുന്ന എല്ലാകഥാപാത്രങ്ങളെയും പ്രേക്ഷകരുടെമനസ്സിൽ എന്നെന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ അഭിനയത്തിനു കഴിയുന്നു. അതേ സമയം ഇന്നസെന്റ് വേഗം സുഖം പ്രാപിച്ച് തിരിച്ചെത്താനുള്ള പ്രാർത്ഥനയിലാണ് കുടുംബാംഗങ്ങളും ആരാധകരും എല്ലാം.

Also Read
കുഞ്ഞിന് 10 മാസം പ്രായം, സിനിമയിലേക്ക് തിരിച്ചെത്തി കാജല്‍ അഗര്‍വാള്‍, കുഞ്ഞിനെ വിട്ടിട്ട് വന്നതാണ് താന്‍ ചെയ്ത ഏറ്റവും വലിയ ത്യാഗമെന്ന് താരം

Advertisement