ഭാഗ്യത്തിന് അന്ന് എന്റെ വായിൽ തെറി ഒന്നും വന്നില്ല, അല്ലെങ്കിൽ ഞാൻ മമ്മൂട്ടിയെ തെറി വിളിച്ചേനെ: സംഭവം വെളിപ്പെടുത്തി തങ്കച്ചൻ വിതുര

710

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടേയും ശ്രദ്ധേയനായ താരമാണ് തങ്കച്ചൻ വിതുര. പിന്നീട് സിനിമാ രംഗത്തും എത്തി ഒരു പിടി മികച്ച കോമഡി വേഷങ്ങൾ തങ്കച്ചൻ ചെയ്തിട്ടുണ്ട്. അതേ സമയം ഫ്‌ളവേഴ്‌സ് ചാനലിലെ സെലിബ്രിറ്റി ഗെയിം ഷോയായ സ്റ്റാർ മാജിക്കിലൂടെയാണ് തങ്കച്ചൻ വിതുര മലയാളികൾക്ക് കൂടിതൽ സുപരിചിതനായത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ തങ്കച്ചൻ വിതുര എത്തിയിരുന്നു.

Advertisements

പെണ്ണ് കാണാൻ പോയതിനെ പറ്റിയും മറ്റ് വിവാഹ കാര്യങ്ങളൊക്കെ പറഞ്ഞ തങ്കച്ചൻ മെഗാസ്റ്റാർ മമ്മൂട്ടിയും ആയുള്ള ആത്മബന്ധത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മമ്മൂട്ടിയുടെ അപ്രതീക്ഷിതമായിട്ടുള്ള വിളി തന്നെ തേടി വന്നതെന്ന് തങ്കച്ചൻ പറഞ്ഞത്.

Also Read
അയാൾ എന്റെ സുഹൃത്താണ്, ചിലപ്പോൾ തെറ്റ് ചെയ്തിട്ടുണ്ടാകും, ശിക്ഷിക്കപ്പെടുമായിരിക്കും, അങ്ങനെയെങ്കിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചുവരട്ടെ, എനിക്കയാളെ കൈവിടാനാവില്ല: സിദ്ധീഖ് പറയുന്നു

അന്ന് ഉറക്കപ്പിച്ചിലായിരുന്ന താൻ അദ്ദേഹത്തെ തെറി വിളിക്കാതിരുന്നത് തന്റെ ഭാഗ്യമാണെന്നും പിന്നീട് ഒരു സിനിമയിൽ അഭിനയി ക്കാനുള്ള അവസരം പോലും തന്നുവെന്നും താരം പറയുന്നു. സുഹൃത്ത് ആണെന്ന് കരുതി മമ്മൂട്ടിയെ തെറി വിളിക്കാനിരു ന്നതാണെന്നും ദൈവ ഭാഗ്യം കൊണ്ടാണ് അന്ന് തന്റെ വായിൽ തെറി വരാഞ്ഞത് എന്നാണ് തങ്കച്ചൻ പറയുന്നത്.

മമ്മൂക്കയുമായി അടുത്ത ബന്ധമുണ്ട്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള പ്രോഗ്രാമിൽ തന്നെ കണ്ട മമ്മൂക്ക ഇതാരാ ണെന്നും ഇയാളെന്തിനാണ് ജുബ്ബ ഇട്ടിരിക്കുന്നത് എന്നുമൊക്കെ ചോദിച്ചു. അങ്ങനെ പരിചയപ്പെട്ടു. അതൊക്കെ കഴിഞ്ഞ് പോന്നതിന് ശേഷം പിന്നീടെനിക്കൊരു ഫോൺ വന്നു. റിഹേഴ്‌സൽ ഒക്കെ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങുകയായിരുന്നു.

മമ്മൂക്കയുടെ കൂടെയുള്ള സോഹൻലാൽ ചേട്ടനാണ് വിളിക്കുന്നത്. നിങ്ങളെന്താണ് മമ്മൂക്ക വിളിച്ചിട്ട് ഫോൺ എടുക്കാ ത്തത് എന്ന് ചോദിച്ചു. വെളുപ്പിന് മൂന്ന് നാല് മണിവരെ റിഹേഴ്‌സലൊക്കെ കഴിഞ്ഞ് വന്ന് ഉറങ്ങുമ്പോൾ അങ്ങനൊരു ഫോൺ വന്നാൽ വിശ്വസി ക്കാൻ പറ്റില്ല. മിമിക്രി ആർട്ടിസ്റ്റ് ആയ എന്റെ ഒരു സുഹൃത്ത് ഇടയ്ക്ക് ടിനി ടോം ചേട്ടന്റെയും മമ്മൂക്കയുടെയും ശബ്ദത്തിൽ വിളിച്ച് പറ്റിക്കും.

ഞാൻ അവനെ വഴക്കും പറയാറുണ്ട്. അയാൾ ആയിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. പെട്ടെന്ന് സോഹൻലാൽ ചേട്ടൻ മമ്മൂക്കയുടെ കൈയ്യിൽ കൊടുക്കാമെന്ന് പറഞ്ഞ് ഫോൺ കൊടുത്തു. ഫോൺ എടുത്തതും മമ്മൂക്ക സംസാരിച്ചു.തങ്കച്ചൻ അല്ലേ, ഞാൻ വിളിച്ചിട്ട് എന്താണ് ഫോൺ എടുക്കാത്തത്. ഇയാളുടെ നമ്പർ അല്ലേ എന്ന് ചോദിച്ചു.

Also Read
ഭീഷ്മപർവ്വം കാണാൻ സമയം കിട്ടിയില്ല, അതുകൊണ്ട് അത് ഞാൻ കേട്ടിട്ടുമില്ല: വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

പിന്നെ താൻ മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ദൈവ ഭാഗ്യത്തിന് വായിൽ ഒന്നും വന്നില്ല. താൻ തെറിയൊന്നും പറഞ്ഞില്ല. സാധാരണ പറ്റിക്കാൻ വിളിക്കുന്നവനെ താൻ തെറി പറയാറുള്ളതാണ്. നാളെ വെളുപ്പിനുള്ള വണ്ടിക്ക് വരണം. സംവിധായകന്റെ പേര് പറഞ്ഞു. തന്നെയും വന്ന് കാണണം എന്നൊക്കെ പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്.

പരോൾ എന്ന സിനിമയ്ക്ക് വേണ്ടിയാണ് തന്നെ വിളിച്ചത്. അവിടെ പോയി എല്ലാവരെയും പരിചയപ്പെട്ടു. സംവിധായകനും തിരക്കഥാകൃത്തിനും ഒപ്പമാണ് മമ്മൂക്കയുടെ വീട്ടിൽ പോയത് എന്നാണ് തങ്കച്ചൻ പറയാം നേടാം ഷോയിൽ പറയുന്നത്.

Advertisement