ഇപ്പോൾ 37 വയസായി, വിവാഹമോചനം നേടിയത് വലിയൊരു ആശ്വാസമായിരുന്നു; രണ്ടാം വിവാഹത്തെ കുറിച്ച് രചന നാരായണൻകുട്ടി

1769

തീർത്ഥാടനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് രചന നാരായാണൻകുട്ടി. പിന്നീട് ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്ത താരം മിനിസ്‌ക്രീനീലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.

മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയായിരുന്നു രചന നാരായണൻകുട്ടിയുടെ മടക്കം. ഈ പരമ്പരയിലൂടെ ശ്രദ്ധേയയായ രചന പിന്നീട് ജയറാമിന്റെ നായകയായി ലക്കിസ്റ്റാർ എന്ന സിനിമയിലേക്ക് എത്തുകയായിരുന്നു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Advertisements

Also Read
കുറച്ച് കരയുന്നുണ്ട്, അല്ലാതെ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ല, ഹൃദയത്തെ കുറിച്ച് ദർശന

അതേ സമയം മികച്ച ഒരു നർത്തകി കുടിയാണ് രചന. ഇപ്പോഴിതാ ഈ ലോക്ഡൗണിൽ താരം നൃത്ത ലോകത്താണ്. എല്ലാവരും മടുപ്പാണെന്ന് പറയുന്ന ഈ സമയം പഠനത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് നടി. ഒപ്പം ഡാൻസ് സ്‌കൂളും ഓൺലൈനായി കൊണ്ട് പോകുന്നു.

ഇതിനിടെ ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയത് മുതൽ രചനയുടെ രണ്ടാം വിവാഹം എന്നാണ് എന്നുള്ള ചോദ്യങ്ങൾ ഉയർന്ന് വന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടി പറയുകയാണ് താരം. വിവാഹമോചനം വലിയൊരു ആശ്വാസമായിരുന്നു. എങ്കിലും എല്ലാവരും ചോദിക്കുന്നത് പോലെ തന്റെ കല്യാണം ഉടനെ ഉണ്ടാവില്ലെന്നാണ് നടി പറയുന്നത്.

ഇനി വിവാഹം കഴിക്കില്ല എന്നല്ല താൻ പറയുന്നതെന്നും അടുത്ത കാലത്തൊന്നും നടക്കാൻ സാധ്യത ഇല്ലെന്നും രചന പറയുന്നു. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

രചന നാരായണൻ കുട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും അതിനെ തരണം ചെയ്യാനുള്ള ധൈര്യം എനിക്കിപ്പോഴുണ്ട്. എനിക്ക് ബുദ്ധിമുട്ടായി വരുന്ന ഒരു സ്പേസിലും ഞാൻ നിൽക്കാൻ ശ്രമിക്കാറില്ല. അവിടെ നിന്ന് മുന്നോട്ട് പോവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എനന്നെ മുന്നോട്ട് നയിക്കാൻ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യം.

അതുപോലും ഇല്ലാത്തവർ ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും. ഇപ്പോൾ എന്തായാലും കല്യാണമില്ല. എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോയത്. അതുകൊണ്ട് ഞാൻ കല്യാണമേ കഴിക്കില്ലെന്ന് ഒരിക്കലും പറയില്ല. ഇപ്പോൾ ഇല്ല എന്ന് മാത്രമാണ് പറയുന്നത്. വിവാഹമോചനം നേടി കഴിഞ്ഞപ്പോൾ വലിയ ആശ്വാസം തന്നെയായിരുന്നു.

തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഗ്ലാമറസ് വേഷം ചെയ്യാൻ മടിയില്ല. അതിപ്പോൾ ഏത് ഭാഷയിലാണെങ്കിലും. തിരക്കഥയ്ക്കാണ് പ്രധാന്യം കൊടുക്കുന്നത്. കഥാപാത്രം എന്നെ ബോധ്യപ്പെടുത്താൻ സംവിധായകന് സാധിക്കണം. ഹാസ്യം നടിമാർ ചെയ്യുന്നത് വളരെ കുറവാണ്. കൽപന ചേച്ചിയെല്ലാം പോയതിന് ശേഷം ചേച്ചിയ്ക്ക് പകരം വെക്കാൻ മറ്റൊരാൾ വന്നിട്ടില്ല.

കൽപന ചേച്ചിയ്ക്ക് ഇടയ്ക്ക് ഹാസ്യതാരം എന്ന രീതിയിലേക്ക് ടൈപ്പ് കാസ്റ്റിങ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. അവസാന വർഷങ്ങളിലാണല്ലോ സ്പിരിറ്റിലെയും ചാർലിയിലെയുമൊക്കെ കഥാപാത്രങ്ങൾ കിട്ടുന്നത്. ഞാൻ ആദ്യം ചെയ്ത ടെലി സീരിയൽ കോമഡി കഥാപാത്രമായത് കൊണ്ട് പലരും തിരക്കഥയുമായി വരുമ്പോൾ ചേച്ചിയ്ക്ക് ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും കോമഡിയാണ് എന്ന് പറയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

Also Read
വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നാണ്: സൂര്യ

അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് മാത്രമാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ആകെ മൊത്തം മുഷിപ്പാണ്, മടുപ്പാണ് എന്നൊക്കെ ലോക്ഡൗൺ കാലത്ത് പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കാണേൽ തിരക്കോട് തിരക്കായിരുന്നു. കൊച്ചിയിൽ എനിക്ക് ഡാൻസ് സ്‌കൂളുണ്ട്. അവിടെയുള്ള കുട്ടികൾക്ക് ഓൺലൈനിലാണ് ക്ലാസ് എടുത്തിരുന്നത്.

ഞാനിപ്പോൾ കുച്ചിപ്പുടിയിൽ പിജി ചെയ്തു. മോഹനിയാട്ടത്തിൽ ഡിപ്ലോമയും ചെയ്യുന്നു. ഒപ്പം ഇന്തോളജിയിലും. ഒരുപാട് അസൈൻമെൻസെല്ലാമുണ്ടായിരുന്നു. പരീക്ഷയും ലോക്ഡൗൺ സമയത്തായിരുന്നു. അതിനിടയിൽ ത്രൂ ഹേർ ഐസ് എന്നൊരു ഹ്രസ്വചിത്രം ചെയ്തു. മീ ടു അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മൂവ്മെന്റ് ആണെങ്കിൽ കൂടി ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്.

എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതിന് ഇപ്പോൾ തന്നെ പരിഹാരം കണ്ടെത്തണം. ഒരുപാട് വർഷത്തിന് ശേഷം എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അഭിപ്രായം പറയാം അല്ലാതെ ഒരാളെ പ്രതിരോധിക്കാൻ വേണ്ടി അത്തരം ഒരു കാര്യം തുറന്ന് പറയുന്നതിൽ എനിക്ക് താൽപര്യമില്ല. ഫെമിനിസ്റ്റ് എന്ന് പറയുന്നതിന്റെ അർഥം അറിയാത്തവരാണ് ആ വാക്കിനെ ദുർവ്യാഖ്യാനം നടത്തുന്നത്.

ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്. അതിപ്പോൾ ഫെമിനിച്ചിയായി മാറിയല്ലോ. നമ്മുടേതായ അഭിപ്രായങ്ങൾ തുറന്ന് പറയുമ്പോൾ നമ്മൾ ഫെമിനിച്ചികളായി മാറുകയാണ്. സമത്വം തന്നെയാണ് വേണ്ടത്. ഓരോ കുടുംബത്തിലും അച്ഛനും അമ്മയും പെൺകുട്ടികൾക്ക് ആൺുട്ടികൾക്ക് കൊടുക്കുന്ന അതേ പ്രധാന്യം കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു.

പെൺകുട്ടികളെ ബോൾഡ് ആക്കി മാറ്റണം. എന്റെ വീട്ടിൽ ചേട്ടൻ പുറത്ത് പോയി വൈകി വന്നാൽ അത് പ്രശ്നമായി കാണാത്തവർ ഞാൻ ഇത്തിരിയൊന്ന് വൈകി വന്നാൽ ആധിയായി, ടെൻഷനായി വഴക്കായി. അതായിരുന്നു എന്റെ ചെറുപ്പത്തിലെ അവസ്ഥ. അവരെ കുറ്റം പറയാൻ പറ്റില്ല. അവർ നമ്മുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാം. ഇപ്പോൾ എനിക്ക് 37 വയസായി. ഇത്തിരി വൈകി വന്നാൽ അമ്മ ഇപ്പോഴും ടെൻഷനാവുമെന്നും രചന വ്യക്തമാക്കുന്നു.

Also Read
വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നാണ്: സൂര്യ

Advertisement