ആറാട്ട് സിൽമ കണ്ടു, കൊള്ളൂല്ല, ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും, പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ച് കഡത്താനുള്ള കുൽസിദ സ്രമം: പരിഹാസവുമാി ശ്രീജിത്ത് പണിക്കർ

160

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ പുതിയ ചിത്രം ആറാട്ട് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹൻലാലിന്റെ ഒരു തിയേറ്റർ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

വളരെ മോശമായ സൈബർ ആക്രമണം മരക്കാറിന് നേരിടേണ്ടി വന്നിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനും സൈബർ ആക്രമണത്തിന് ഇരയായി. സിനിമയ്ക്ക് എതിരെ നടക്കുന്ന ഇത്തരം സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് ആറാട്ടിന് വ്യത്യസ്തമായ ട്രോൾ റിവ്യുവുമായി എത്തിയരിക്കുകയാണ് ബിജെപി നേതാവ് ശ്രീജിത്ത് പണിക്കർ.

Advertisements

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ശ്രീജിത്ത് പണിക്കരുടെ ട്രോൾ റിവ്യു. ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പേലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെൻലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെൻ എന്ന അർത്തത്തിൽ ഉള്ള ഗോപെൻ എന്ന പേരാണ് കദാപാത്രത്തിന്.

Also Read
രാജീവ് എന്നെ വീഴ്ത്തിയത് കലാകാരൻ ആണെന്ന് പറഞ്ഞ് പറ്റിച്ച്, അതിന് വേണ്ടി ചെയ്തത് ഇങ്ങനെ: തുറന്നു പറഞ്ഞ് ആതിര മാധവ്

ഇത് പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ചെകഡത്താനുള്ള കുൽസിദ സ്രമമാണെന്ന് കരുദാം എന്നും ശ്രീജിത്ത് പണിക്കർ പരിഹാസരൂപേണ നിരൂപകരെ വിമർശിച്ചുകൊണ്ട് തന്റെ ഫേസ്ബുക്കിൽ എഴുതി.

ശ്രീജിത്ത് പണിക്കരുടെ കുറിപ്പിന്റെ പൂർണരൂപം:

ആറാട്ട് സിൽമ കണ്ടു. കൊള്ളൂല്ല. ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെൻലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെൻ എന്ന അർത്തത്തിൽ ഉള്ള ഗോപെൻ എന്ന പേരാണ് കദാപാത്രത്തിന്.

ഇത് പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ചെകഡത്താനുള്ള കുൽസിദ സ്രമമാണെന്ന് കരുദാം. ശുദ്ത്ത ഹിൻദുത്തയും ന്യൂനപശ്ശ വിരുത്തതയുമാണ് സിൽമ മുയ്മൻ. മോഗെൻലാൽ ഒരു അവദാരം ആണെന്ന് സായ്ഗുമാർ പറയുന്നുണ്ട്. ഇതും ഹിൻദു ദെയ്വത്തെ ഒളിച്ചു കഡെത്തലാണ്. അത് ക്രിഷ്ണെനാണോ ക്രിഷ്ണെന്റെ ചേട്ടൻ ബെലരാമനാണോ അതെന്നാണ് എൻഡെ സംശെയം.

കലെപ്പ കൊണ്ട് വില്ലെന്മാരെ അടിക്കുന്നെദിൽ നിന്നും ബെലരാമെന്റെ ആയുദത്തെയും സിൽമയിൽ ഒളിച്ചു കഡെത്തിയിട്ടുണ്ട് എന്നു പറെയാം. കാറിൽ യാത്ര ചെയ്യുൻപോൽ മോഗെൻലാൽ കൈ നീട്ടി വഴിയെ പോഗുന്ന ഒരു മുസിലീം പയ്യെനെ തട്ടുന്ന ഒരു ശീൻ ഉൻഡ്. അത് തട്ടലല്ല, മർദെനമാണ്. നല്ല ഒന്നാംദരം ന്യൂനപശ്ശ മർദെനം.

മുസിലീമായ ഏയാർ റെഹിമാനെ എൻദിനാണ് ജോശ് പ്രകാശിന്റെ മുദലക്കോട്ടെയിൽ കൊണ്ടുപോകുന്നത്? ന്യൂനപശ്ശത്തെ ആക്രെമിക്കാൻ വേൻഡിയല്ലേ? സിൽമയിൽ സവെർണ ഹിൻദു പ്രതീകങ്ങെൾ ദാരാളെം ഉപയോഗിച്ചിട്ടുൻഡ്. തറവാഡും തൊളസിത്തറയും തെയ്യവും തിറയും കദഗളിയും കൈരളിപ്പയെറ്റുമൊക്കെ എമ്ബാഡും കാണിച്ചിട്ടുൻഡ്.

Also Read
ദിലീപേട്ടനെ വലവീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാൻ പോവുക ആണെന്നായിരുന്നു പറഞ്ഞത്, ഇല്ലാത്ത കാര്യം പറയുമ്പോൾ അതങ്ങനെ വിടാൻ പാടില്ലല്ലോ: ഗായത്രി സുരേഷ്

ആറാട്ട് എന്ന പേരുതന്നെ ഹിൻദുത്തയുടെ ഒളിച്ചുകഡത്തൽ അല്ലേ? പിന്നെ മോഗെൻലാലിന്റെ അബിനെയം പോരാ. പുള്ളിയൊക്കെ ഈ പരിപാഡി നിർത്തേൻഡ സമെയം കയിഞ്ഞു. പഗുതി കയിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങിപ്പോന്ന് എന്നായിരുന്നു ശ്രീജിത്തിന്റെ കുറിപ്പ്.

ഇതിനോടകം തന്നെ ശ്രീജിത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേർ
ശ്ീജിത്ത് പണിക്കരുടെ കുറിപ്പിനെ അനുകൂലിക്കുമ്പോൾ വമർശനവും ഉയരുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണ് മോഹൻലാൽ സിനിമയെ വിമർശിക്കാറുള്ളത് എന്ന തരത്തിലൂള്ള ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന് എതിരെ പ്രതിഷേധവുമായും ചിലർ എത്തുന്നുണ്ട്.

Advertisement