ചേച്ചീ ഞാൻ അഭിനയിച്ച മോഹൻലാൽ പടം പൊട്ടി, ആകെ ചീത്തപ്പേരായി, ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല: നയൻതാര പറഞ്ഞത് വെളിപ്പെടുത്തി ചാർമിള

6546

സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ധനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചാർമ്മിള. തൊണ്ണുറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു.

കേളി, ധനം, കാബൂളിവാല, കടൽ തുടങ്ങി നിരവധി സിനിമകളിൽ താളം നായികയായി എത്തിയിരുന്നു. സിനിമയിൽ മിന്നും നായിക ആയിരുന്നെങ്കിലും നടി ചാർമിളയുടെ ജീവിതത്തിലുണ്ടായത് വലിയ പരാജയങ്ങളാണ്. സിനിമയിൽ നായികയായി നിറഞ്ഞഅ നിൽക്കുമ്പോഴാണ് ചാർമിള വിവാഹിതയായി പോവുന്നത്.

Advertisements

പ്രമുഖ നടനുമായിട്ടുണ്ടായ ബന്ധം വേർപ്പെടുത്തി. മൂന്ന് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങളൊന്നും നല്ല രീതിയിലായില്ല. അടുത്ത കാലത്ത് സാമ്പത്തികമായി വരളെ ദുരിതകയത്തിൽ പെട്ടിരുന്നു ചാർമിള. ആ സമയത് തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻതാരയും ആയുള്ള ഒരു അപൂർവ ബന്ധത്തിന്റെ കഥ ചാർമിള തുറന്നു പറഞ്ഞിരുന്നു.

Also Read
ധ്യാനിന് നന്നായി സംസാരിക്കാനറിയാം, പക്ഷെ ക്ലച്ച് പിടിക്കില്ല; സുരേഷ് ഗോപി വേഗം മക്കളെ മറ്റുവല്ല ജോലിക്കും അയക്കുന്നതാണ് നല്ലത്; താരപുത്രന്മാര്‍ക്ക് എതിരെ ശാന്തിവിള ദിനേശ്

മലയാത്തിൽ തമിഴിലേക്ക് ചേക്കേറിയ നയൻതാരയുടെ കരിയറിന്റെ ആദ്യ നാളുകളിൽ വഴിത്തിരിവായ തമിഴ് ചിത്രം അയ്യാ എന്ന ശരത് കുമാർ സിനിമയിലേക്കുള്ള അവസരത്തിനു നിയോഗമായത് താൻ ആണെന്നായിരുന്നു ചാർമിള അന്ന് വെളിപ്പെടുത്തിയത്. ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നു കോവിഡ് കാലത്ത് ചാർമിള പങ്കുവച്ച ഈ പഴയകാല ഓർമ്മ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്.

ആദ്യ കൊറോണ ലോക്ക്ഡൗൺ കാലത്ത് പങ്കുവെച്ച ആ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

രാവിലെ ചാർമിള വിളിച്ചു മുഖവുര കൂടാതെ അവർ വെളിപ്പെടുത്തി. എന്റെ ഹൗസ് ഓണർ കൊറോണ പിടിപെട്ട് മ രി ച്ചു. ഇന്നലെ രാത്രി. ഹൗസ് ഓണറെ ചാർമിള പറഞ്ഞ് അറിയാം. അവരുടെ വീടിന്റെ മുകൾ നിലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം. ചാർമിളയോടും മകനോടും വലിയ സ്നേഹമായിരുന്നു.

കോവിഡ് വന്നതിൽ പിന്നെ വീടിന് പുറത്തിറങ്ങുന്നത് മാസത്തിൽ ഒരിക്കൽ സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി മാത്രമാണെന്ന് ചാർമിള പറഞ്ഞു. കട വരെ നടക്കുന്നതിനിടയിൽ ഒരു അഞ്ച് മ ര ണ വാർത്തയെങ്കിലും കേൾക്കാം എന്ന നിലയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ.

ദേവേന്ദ്രനെ കൂടി പേടിക്കാത്ത മദിരാശിപട്ടണം ഇപ്പോൾ കൊറോണയെ പ്രതി പേടിച്ച് വിറയ്ക്കുകയാണ്. ചാർമിള ചിരിച്ചു. സാമ്പത്തികമായി സ്വതവേ പരുങ്ങലിലാണ് അവർ. തമിഴ്നാട്ടിൽ ഇപ്പോൾ സിനിമയും സീരിയലും ഷൂട്ടിംഗുമൊക്കെ എന്നോ കേട്ടു മറന്ന മുത്തശ്ശിക്കഥ പോലെയായിരിക്കുന്നു. ജൂൺ ആരംഭത്തിൽ വാങ്ങിച്ച സാധനങ്ങൾ എല്ലാം തീർന്നു.

നാളയെകുറിച്ച് ഓർത്ത് അന്തമില്ലാതെ നിൽക്കുമ്പോൾ ആയിരുന്നു ഓർക്കാപ്പുറത്ത് ഷക്കീലയുടെ കോൾ വന്നത്. എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്. എന്റെ കൈയിൽ ആകെ അതേയുള്ളൂ. അത് സാരമില്ല. വിശന്നു കരയാൻ എനിക്കിവിടെ മക്കളൊന്നുമില്ലല്ലോ. ഷക്കീല ഫോൺ വെച്ചു.

ആ രണ്ടായിരത്തിന് രണ്ടു ലക്ഷത്തിന്റെ വിലയുണ്ടെന്ന് ചാർമിള . ഷക്കീല മുമ്പും സഹായിച്ചിട്ടുണ്ട്. ഫീൽഡ് ഔട്ടായി നിൽക്കുമ്പോഴായിരുന്നു 2002 ൽ ജഗതി ജഗദീഷ് ഇൻ ടൗൺ എന്ന സിനിമയിൽ നായികയായി ഓഫർ വന്നത്. അന്ന് ഷക്കീല ഇവിടുത്തെ സൂപ്പർ നായികയാണ്.

വർഷത്തിൽ മുപ്പതും നാൽപ്പതും സിനിമകളാണ് അവരുടേതായി പുറത്തിറങ്ങുന്നത്. ജഗതി ജഗദീഷിൽ അഭിനയിച്ചു കൊണ്ടിരി ക്കുമ്പോൾ അച്ഛന് സ്ട്രോക്ക് വന്നു. ഷൂട്ടിംഗ് ക്യാൻസൽ ചെയ്ത് പോകാനൊരുങ്ങിയ തന്നെ അന്ന് തടഞ്ഞത് ഷക്കീലയായിരുന്നു. ഈ പടം നീ പാതി വഴിയിലിട്ടിട്ടുപോയാൽ ഇനിയൊരു സിനിമ ഇവിടെ നിനക്ക് കിട്ടില്ല.

Also Read
ഇരുപത്തിനാലാം വയസില്‍ പ്രണയം, വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ‘ആദ്യം നീ ജോലി വാങ്ങിച്ചെടുക്കൂ’ എന്ന്; ദിവ്യയെ വിവാഹം ചെയ്തത് പറഞ്ഞ് അരുണ്‍ രാഘവ്

നിന്റെ അച്ഛൻ എന്റെയും അച്ഛനാണ്. ഞാൻ നോക്കാം അച്ഛനെ. നീ സമാധാനമായി അഭിനയിച്ചിട്ടു വാ. അച്ഛൻ ഡിസ്ചാർജ് ആവുന്നവരെ ആശുപത്രിയിൽ അവൾ അദ്ദേഹത്തിന് കൂട്ടിരുന്നു. എത്രയോ പടങ്ങൾ, എത്രയോ ലക്ഷങ്ങൾ എനിക്ക് വേണ്ടി അന്ന് ഷക്കീല നഷ്ടപ്പെടുത്തി. ഇന്ന് അവളുടെ നിലയും പരിതാപകരമാണ് ചാർമിള നിശ്വസിച്ചു.

ഏട്ടാ നയൻതാരയുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ മടിച്ചു മടിച്ച് ചാർമിള ചോദിച്ചു. ഏറെ നിർബന്ധിച്ചപ്പോൾ ചാർമിള ആ രഹസ്യം വെളിപ്പെടുത്തി. അഭിനയം തുടങ്ങിയ കാലത്ത് നയൻതാര തന്നെ വിളിക്കാറുണ്ടായിരുന്നു. ധനവും കാബൂളിവാലയും ഒക്കെ വലിയ ഇഷ്ടമാണെന്ന് അവൾ എപ്പോഴും പറയും. 2004 ൽ ആണെന്നു തോന്നുന്നു. ഒരു ദിവസം നയൻ താരയുടെ ഫോൺ വന്നു.

ചേച്ചീ ഞാനഭിനയിച്ച മോഹൻലാൽ പടം പൊട്ടി. ആകെ ചീത്തപ്പേരായി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിർമ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോൾ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊഡ്യൂസർ അജിത്തിനോട് നയൻതാരയുടെ കാര്യം പറയുന്നത് ഞാനാണ്.

അങ്ങനെയാണ് അജിത്ത് അവളെ അയ്യാ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാൻ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ഗജിനിയിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയൻതാരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിൽ ആയിരുന്നല്ലോ അവളുടെ വളർച്ച.

ഫോൺ വെക്കാൻ നേരം സ്വയമെന്നോണം ചാർമിള പറഞ്ഞു: എനിക്ക് നയൻതാര പണം തന്ന് സഹായിക്കേണ്ട. അവളുടെ ഏതെങ്കിലും ഒരു പടത്തിൽ നല്ലൊരു റോൾ തരാൻ മനസ്സു കാണിച്ചാൽ മതിയായിരുന്നു എന്നായിരുന്നു അന്ന് വൈറലായി ആ കുറിപ്പ്.

Also Read
ജിമ്മില്‍ വെച്ച് സൗഹൃദം; മൂന്ന് വര്‍ഷത്തെ പ്രണയവും വിവാഹവും; ഡിപ്രഷനുമുണ്ട്; ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് ആത്മിയ

Advertisement