ആ മോഹൻലാൽ സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേര് ചിത്രപ്പൂട്ട്, പക്ഷേ പാട്ടുകേട്ടപ്പോൾ സംവിധായകന് മനംമാറ്റം, പിന്നെ പിറന്നത് ചരിത്രം

3092

മലയാളത്തിൽ മാത്രല്ല തമിഴകത്തും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച സൂപ്പർ സംവിധായകൻ ആണ് ഫാസിൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ മലയാളികൾ സമ്മാനിച്ചത് പോലും ഫാസിൽ ആയിരുന്നു. ഇപ്പോൾ അദ്ദേഹം സംവിധാന രംഗത്ത് സജീവമല്ലെങ്കിലും അഭിനയത്തിലും നിർമ്മാണത്തിലും ഒക്കെയായി രംഗത്തുണ്ട്

1993 ൽ ഫാസിൽ മോഹൻലാലിനേയും ശോഭനയേയും സുരേഷ് ഗോപിയേയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സിനിമ എക്കാലത്തെയും ഒരു അത്ഭുതമാണ്. ഒരിക്കലും മടുക്കാത്ത ചിത്രങ്ങളുടെ പട്ടികയിലാണ് ആ ഫാസിൽ ചിത്രത്തിന്റെ സ്ഥാനം. പടം റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സിനിമയുടെ ഒരു സീൻ എവിടെയെങ്കിലും കാണാൻ ഇടയായാൽ സിനിമ മുഴുവൻ തീരുന്നതുവരെ കാണാനാണ് ഏവരും ശ്രമിക്കുക.

Advertisements

അത് മധുമുട്ടം എഴുതിയ തിരക്കഥയുടെയും ഫാസിൽ എന്ന സംവിധായകന്റെ കൈയടക്കത്തിന്റെയും വിരുതാണ്.
ചിത്രപ്പൂട്ട് എന്നാണ് സിനിമയ്ക്ക് ആദ്യം പേര് നിശ്ചയിച്ചിരുന്നത്. ആ പേര് ഏതാണ്ട് നിശ്ചയിച്ച് കഴിഞ്ഞ സമയം. അപ്പോഴാണ് ബിച്ചു തിരുമല ഈ സിനിമയുടെ ഒരു ഗാനം എഴുതി ഫാസിലിന് നൽകിയത്. മലയാളം പാട്ടാണ്. ഇത് തമിഴിലേക്ക് മൊഴിമാറ്റം നടത്തി ശോഭനയുടെ നൃത്തത്തിന് ഉപയോഗിക്കാനായിരുന്നു പദ്ധതി.

Also Read
എനിക്ക് വേണ്ടത് കാശായിരുന്നു, വരും വരായ്കകളെ കുറിച്ച് ഞാൻ ആലോചിച്ചിട്ട് പോലും ഇല്ല; തുറന്ന് പറച്ചിലുമായി പ്രേക്ഷകരുടെ പ്രിയ നടി

എന്നാൽ പാട്ട് സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ ഈണമിട്ട് കേട്ടപ്പോൾ ഫാസിലിന് ആശയക്കുഴപ്പമായി. ഈ പാട്ട് ശോഭനയുടെ നൃത്തത്തിന് വേണ്ട. ഇത് യേശുദാസ് തന്നെ പാടണം. മോഹൻലാൽ അവതരിപ്പിക്കുന്ന സണ്ണിയുടെ മനസിന്റെ സംഘർഷങ്ങൾ പകർത്താൻ പറ്റിയ പാട്ടാണ്. പഴംതമിഴ് പാട്ടിഴയും എന്ന ആ ഗാനം എവർഗ്രീൻ ഹിറ്റായി.

ആ പാട്ടിലെ ഒരു വരിയിൽ നിന്നാണ് മണിച്ചിത്രത്താഴ് എന്ന വാക്ക് ഫാസിലിന് ലഭിക്കുന്നത്. ചിത്രപ്പൂട്ട് എന്ന പേര് മാറ്റി മണിച്ചിത്രത്താഴ് എന്ന് അപ്പോൾ തന്നെ ചിത്രത്തിന് പേരിട്ടു. മണിച്ചിത്രത്താഴ് റിലീസ് ഡേറ്റ് തീരുമാനിച്ച് ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ്. അതുകൊണ്ടുതന്നെ ഒരു ടൈം പിരീഡിൽ ചിത്രീകരണം പൂർത്തിയാക്കേണ്ടത് ഉണ്ടായിരുന്നു.

അതിനാൽ രണ്ട് യൂണിറ്റായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു യൂണിറ്റിന്റെ ചിത്രീകരണത്തിന് ഫാസിൽ നേതൃത്വം നൽകുമ്പോൾ രണ്ടാമത്തെ യൂണിറ്റിൽ സംവിധായകരായി സിദ്ദിക്ക് ലാൽ, പ്രിയദർശൻ, സിബി മലയിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

ഒരേ ലൊക്കേഷനിൽ തന്നെയായിരുന്നു രണ്ട് യൂണിറ്റും പ്രവർത്തിച്ചത്. സിദ്ദിക്ക് ലാൽ ടീം ചിത്രീകരിച്ചത് മണിച്ചിത്രത്താഴ് സിനിമയിലെ കോമഡി രംഗങ്ങളാണ്. ഇന്നസെന്റ് ഗണേഷ്, കെപിഎസി ലളിത തുടങ്ങിയവർ ഉൾപ്പെടുന്ന കോമഡി രംഗങ്ങളായിരുന്നു സിദ്ദിക്കും ലാലും ഷൂട്ട് ചെയ്തത്. ആ സീനുകൾ ഇന്നും ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

ഇത്രയും സംവിധായകർ വർക്ക് ചെയ്ത സിനിമയാണെങ്കിലും ഒരു സീൻ പോലും യോജിക്കാതെ വന്നില്ല. അതിന് കാരണം ഫാസിലിന്റെ മേക്കിംഗ് രീതി ഏവർക്കും അറിയാമായിരുന്നു എന്നതു കൊണ്ടാണ്. സിബി മലയിലിന്റെയും സിദ്ദിക്ക് ലാലിന്റെയും ഗുരുവാണ് ഫാസിൽ. തന്റെ മാനസ ഗുരുവായാണ് ഫാസിലിനെ പ്രിയദർശൻ കാണുന്നത്.

Also Read
മ ദ്യ പി ച്ചിരുന്നു, കാമുകന്റെ കൂടെ അങ്ങനെ ചെയ്യുമ്പോൾ സുഖം കൂടുതൽ ആണ്, പക്ഷെ ലൊക്കേഷനിൽ അത് ഞാൻ ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ചാർമിള

അതുകൊണ്ടു തന്നെ അവർക്കിടയിലുള്ള ചേർച്ച മണിച്ചിത്രത്താഴിന് ഗുണമായി. ആരൊക്കെ ഏതൊക്കെ സീനുകളാണ് എടുത്തതെന്ന് ആർക്കും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ചേർന്നു കിടക്കുന്നതാണ് ആ സിനിമയിലെ ഓരോ രംഗങ്ങളും. അതേ സമയം രണ്ടാം പകുതിക്ക് ശേഷം മാത്രം വരുന്ന സണ്ണി എന്ന കഥാപാത്രത്തെ മോഹൻലാൽ ഏറ്റെടുക്കുമോ എന്ന സംശയം ഫാസിലിനുണ്ടായിരുന്നു.

എന്നാൽ തിരക്കഥ വായിച്ച മോഹൻലാൽ അപ്പോൾ തന്നെ തന്റെ സമ്മതമറിയിച്ചു. മോഹൻലാൽ വന്നതോടെ സണ്ണി എന്ന കഥാപാത്രത്തെ കുറച്ചുകൂടി വലുതാക്കുകയും ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പു തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു ഫാസിൽ. പ്രദർശത്തിന് എത്തിയ ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയത്.

Advertisement