പതിനഞ്ചാം വയസ്സിൽ ജയറാമിന്റെ ഭാര്യ, പിന്നീട് കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, അർജുൻ, പ്രഭു അടക്കമുള്ള താരങ്ങളുടെ നായിക; നടി അഭിരാമിയുടെ ജീവിതം ഇങ്ങനെ

796

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരുന്ന താരമാണ് അഭിമാരി. മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാനിധ്യം അറിയിച്ച അഭിരാമി വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും വീണ്ടും തിരിച്ചു വന്നിരുന്നു.

ജോഷി സംവിധാനം ചെയ്ത പത്രം എന്ന സുരേഷ് ഗോപി മഞ്ജു വാര്യർ സിനിമയിലൂടെ ആണ് അഭിരാമി അഭിനയ രംഗത്ത് എത്തിയത്. രാജസേനന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ജയറാമിന്റെ ഭാര്യയായ ഗീതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയാണ് അഭിരാമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

അതേ സമയം ഒരു ടെലിവിഷൻ അവതാരകയായിട്ടാണ് അഭിരാമി ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയാണ് തുടക്കത്തിൽ അഭിരാമി അവതരിപ്പിച്ചത്. അന്ന് ചാനലുകൾ വളരെ കുറവ് ആയിരുന്നതിനാൽ ടോപ്പ് ടെൻ എന്ന പരിപാടിയും അവതാരിക അഭിരാമിയും ഹിറ്റായി മാറിയിരുന്നു. താരത്തിന്റെ അമ്മയാണ് അഭിരാമിയുടെ വിവരങ്ങൾ ഏഷ്യാനെറ്റിലേക്ക് അയച്ച് കൊടുത്ത് അഭിരാമിയെ ഓഡീഷന് കൊണ്ടുപോയത്.

Also Read; നാഗ ചൈതന്യ സാമന്ത ബന്ധം പിരിയാൻ കാരണം കുറുപ്പ് നായികയോ, നാഗ ചൈതന്യയും ശോഭിതയും പൊരിഞ്ഞ പ്രണയത്തിൽ, പാലുകാച്ചലിനും ഹോട്ടലിലും ഒക്കെ അടിച്ച് പൊളിച്ച് താരങ്ങൾ

അഭിരാമിയുടെ അവതരണം ഇഷ്ടപ്പെട്ടിട്ടാണ് 1999 ൽ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രത്തിൽ അഭിനയിക്കാനുള്ള അവസരം വരുന്നത്. ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ ചെറിയ വേഷമാണ് അഭിരാമി അവതരിപ്പിച്ചത്. പിന്നീട് മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അതേ സമയം ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം സിനിമയ്ക്ക് അന്നും ഇന്നും റിപ്പീറ്റ് വാല്യുവുണ്ട്.

മാത്രമല്ല വെറും പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഗീതുവായി അഭിരാമി അഭിനയിച്ചത്. ഒരിടയ്ക്ക് ഞങ്ങൾ സന്തുഷ്ടരാണ് ചിത്രത്തിലെ സ്ത്രീവിരുദ്ധത ഉയർത്തിക്കാട്ടിയുള്ള വിമർശനങ്ങൾ വ്യാപകമായപ്പോൾ അഭിരാമി മറുപടി നൽകിയത് വൈറലായിരുന്നു. രാജസേനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഗാ ർ ഹി ക പീ ഡ ന ത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം തികച്ചും സ്ത്രീവിരുദ്ധമ ആണെന്നായിരുന്നു അന്ന് വിമർശനം വന്നത്.

15 വയസ്സുള്ളപ്പോൾ താൻ അഭിനയിച്ച ഈ ചിത്രത്തോട് ഇന്നത്തെ അഭിരാമിക്ക് യോജിക്കാൻ ആകില്ലെന്നാണ് അന്ന് അഭിരാമി പറഞ്ഞത്. തന്റേടമുള്ള സ്ത്രീയെ അ ടി ച്ചൊ തു ക്കണം ജീ ൻ സിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികൾ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയുള്ള സിനിമകൾ കാണാറില്ല.

നമ്മുടെ സമൂഹത്തിൽ അത്തരത്തിലുള്ള ആളുകൾ ഇല്ലെന്നല്ല അതിനർഥം. ഇത്തരം ആശയങ്ങൾ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത് എന്നായിരുന്നു’ അന്ന് അഭിരാമി വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞത്. മലയാളത്തിലെ സൂപ്പർ നടന്മാരായ മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി എന്നിവരോടൊപ്പമെല്ലാം അഭിരാമി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് ശേഷം തമിഴിലും അഭിരാമി അഭിനയിച്ചു.

Also Read; ഒരുപാട് തെറ്റുകൾ വരുത്തി; അതൊക്കെ ആ സമയത്ത് ശരിയാണെന്ന് തന്നെ കരുതി; ഞാനെന്ന് സ്ത്രീയിലേക്കുള്ള യാത്ര ഇങ്ങനെ; കൂടെവിടെ താരം നിഷ മാത്യു

പ്രഭു, ശരത് കുമാർ, അർജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയും തമിഴിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാനവിൽ ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന സിനിമയായ വീരുമാണ്ടിയിൽ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു. ചലച്ചിത്രജീവിതം തുടങ്ങുന്നതിന് മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്.

ഇപ്പോളിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ളമുള്ള വിശേഷങ്ങൾ ഫ്‌ലവേഴ്‌സിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് പങ്കുവെച്ചിരിക്കുകയാണ് അഭിരാമി. വീരുമാണ്ടിയാണ് അന്നും ഇന്നും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. കമൽ സാറിനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതും വലിയ അനുഭവമാണ്.

ഒരിക്കൽ സീനിലൊരു സജഷൻ പറഞ്ഞപ്പോൾ കമൽസർ അത് പരിഗണിച്ച് സീൻ റീ ഷൂട്ട് ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച കാർമേഘം എന്ന സിനിമ കണ്ട് രജനികാന്ത് നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു അഭിനന്ദനമായിരുന്നു അത്. തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്.

മുമ്പ് അമേരിക്കയിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. അതിനാൽ തന്നെ അവസരങ്ങൾ കുറവായിരുന്നു. ഇപ്പോൾ ബാം?#ഗ്ലൂരിലേക്ക് തിരികെ വന്നതോടെ അവസരങ്ങളും ലഭിക്കുന്നുണ്ട്. മലയാളത്തിലും സിനിമകൾ ചെയ്യാൻ അവസരങ്ങൾ വരുന്നുണ്ട്. ഇപ്പോഴൊരു തമിഴ് വെബ്‌സീരിസാണ് ചെയ്യുന്നതെന്നും അഭിരാമി വ്യക്തമാക്കുന്നു.

Also Read; പറഞ്ഞവാക്കിൽ നിന്നും ഒരടി പിന്മാറാതെ സുരേഷ് ഗോപി; പുതിയ സിനിമയ്ക്ക് ലഭിച്ച അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം മിമിക്രി ആർട്ടിസ്റ്റുകൾക്ക്

Advertisement