ഒരു ദിവസം നീണ്ടു നിൽക്കുന്ന പെണ്ണുകാണൽ, അതിലേ ഭാര്യമാർക്ക് സംശയം തോന്നിയിരുന്നു: വെളിപ്പെടുത്തലുമായി സാജൻ സൂര്യ

114

വർഷങ്ങളായി മലയാളം സീരിയലുകളിലും സിനിമയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് സാജൻ സൂര്യ.
ഇതിനോടകം തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം കൂടിയാണ് സാജൻ സൂര്യ. നിരവധി സിനിമകളിലും സീരിയലിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരുപിടി നല്ല കഥാപാത്രങ്ങൾ ആരാധകർക്കായി സമ്മാനിച്ചിട്ടുമുണ്ട്.

ഇതിനോടകം തന്നെ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ജീവിത നൗക എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. പരമ്പരയിൽ ജയകൃഷ്ണൻ എന്നാണ് വേഷമാണ് താരം ചെയ്യുന്നത്.

Advertisements

Also Read
ജോലിയുടെ കര്യത്തിൽ ഭർത്താവ് 101 ശതമാനവും ഓക്കെ ആണ്, പക്ഷെ വ്യക്തി ജീവിതത്തിൽ അങ്ങനല്ല: തുറന്നു പറഞ്ഞ് സരയു മോഹൻ

സോഷ്യൽ മീഡിയകളിലും സജീവമായ നടൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ആണ് ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സീരിയൽ രംഗത്തെ സുഹൃത്തുക്കൾക്കൊപ്പം ഭാര്യ അറിയാതെ നടത്തിയ ഒരു യാത്രയെ കുറിച്ചും പിന്നീട് ഈ യാത്ര ഭാര്യ അറിഞ്ഞതിനെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ് സാജൻ ഇപ്പോൾ.

സാജന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

Trip to Pantha വർഷങ്ങൾക്കു മുന്നേ നിർമ്മാല്യം എന്ന സീരിയൽ ചെയ്യുന്ന കാലം. ഡയറക്ടർ ജി ആർ കൃഷ്ണനും ക്യാമറമാൻ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയിൽ ഒരു ആദിവാസി കുടിയിൽ ഒരു ദിവസം കൂടി. വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്.

വീട്ടിൽ ഭാര്യമാരോട് മനോജിന് പെണ്ണുകാണാൻ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. യാത്രാ ചിലവ് ഷെയർ ചെയ്യാൻ ശബരി മൊബൈലിൽ കണക്ക് സൂക്ഷിച്ചു. ഹെഡിങ്ങ് ട്രിപ്പ് ടു പന്ത ( മനോജിന്റെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത).

ഒരു ദിവസം നീണ്ടു നിൽക്കുന്ന പെണ്ണുകാണൽ അതിലേ ഭാര്യമാർക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകൾ വീട്ടിൽ രസകരമായി വിളമ്ബി. മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങൾ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടൻ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകൾ വച്ചലക്കി.

Also Read
നിന്നെപ്പോലെ ഒരു ഭാര്യയെ ദൈവം നൽകാതിരിക്കട്ടെ, നീ ഒരിക്കലും സന്തോഷിക്കില്ല എന്നുവരെ അവർ പറഞ്ഞി; അനുഭവങ്ങൾ വെളിപ്പെടുത്തി പ്രിയാ മണി

രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തർക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ ടൈപ്പ് ചെയ്ത് ശബരി മെസ്സേജ് ആയി എല്ലാവർക്കും അയച്ചു. ഫോട്ടോസ് കാണിക്കാൻ ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് ഞാൻ കുളിക്കാൻ കേറി.

ഫോട്ടോസ് കാണുന്നതിനിടയിൽ ട്രിപ്പ് ടു പാന്ത മെസ്സേജ് പോപ് അപ് ആയി മുകളിൽ തെളിഞ്ഞു. ഭാര്യമാര് തമ്മിൽ കമ്പനിയായതു കൊണ്ട് ശബരിടെയും ഏഞന്റെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.പാഠം 1 ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക.

പാഠം 2 ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത്, ഫോൺ നമ്പർ കൈമാറാൻ ഇടയുണ്ടാക്കരുത്. പാഠം 3 പോപ്പ് അപ്പ് ദാഫ് ആയി ഇടുക. സ്വയരക്ഷ സിന്ദാബാദ്.

Advertisement