അന്ന് അവൻ എന്റെ കൈയ്യിൽ പിടിച്ചു; അതോടെ എനിക്ക് അവനോട് ക്രഷ് തോന്നി, വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്

2113

മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ നായികയായി മാറിയ താരസുന്ദരിയാണ് നടി വിൻസി അലോഷ്യസ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ വിൻസി അവതരിപ്പിച്ചിരുന്നു.
അതെല്ലാം ഒന്നിനൊന്ന് മികച്ച സിനിമകളുമായി മാറുകയും ചെയ്തിരുന്നു.

ജനഗണമന എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ നടി അഭിനയിച്ചത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ജനഗണമന.ചിത്രത്തിൽ കോളേജ് വിദ്യാർഥിനിയായി വിൻസിയും അഭിനയിച്ചിരുന്നു.

Advertisements

ഈ സിനിമയിലെ കഥാപാത്രം നടിയ്ക്ക് പ്രശംസകളാണ് നേടി കൊടുത്തത്. ഇപ്പോഴിതാ തന്റെ ആദ്യത്തെ ക്രഷ് ആരാണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് വിൻസി നൽകിയിരിക്കുന്നത്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

Also Read:
എന്റെ ഒരേയൊരു ചങ്ക്, ജീവിതാവസാനം വരെ നീളുന്ന ബന്ധം; നടൻ റിച്ചാർഡിന് ഒപ്പമുള്ള ചിത്രവുമായ സാധിക വേണുഗോപാൽ

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു കുഞ്ഞ് കുട്ടിയായിരുന്നു. അതായത് എന്റെ കൂടെ തന്നെ പഠിച്ച ആളാണ്. അദ്ദേഹത്തിന്റെ പേര് അശ്വിൻ ചന്ദ്രൻ. അവന്റെ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആയിട്ടുണ്ടാവുമെന്നും നടി പറയുന്നു. ക്രഷ് തോന്നാനുണ്ടായ കാരണത്തെ പറ്റിയും വിൻസി സൂചിപ്പിച്ചു.

അന്ന് ക്ലാസിൽ സംസാരിക്കുന്നവരുടെ പേര് ഞാൻ ബോർഡിൽ എഴുതി കൊണ്ടിരിക്കുകയാണ്. അപ്പോൾ പുള്ളിയുടെ പേരും എഴുതി. എന്നെ വിളിച്ചിട്ട് ആ പേര് മായിക്കാൻ പറഞ്ഞു. ഇല്ലെന്ന് പറഞ്ഞ് തിരിച്ച് പോവുന്ന വഴിയ്ക്ക് എന്റെ കൈയ്യിൽ കയറി പിടിച്ചു. അന്നേരം തനിക്ക് ക്രഷ് തോന്നിയെന്നാണ് വിൻസി പറയുന്നത്.

ഇനി ആദ്യത്തെ വിൻസിയുടെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചാൽ അത് അയ്യായിരം രൂപയാണ്. ഹോട്ട് എന്ന വാക്ക് കേട്ടാൽ ആദ്യം മൈൻഡിൽ വരുന്നതെന്താണെന്ന ചോദ്യത്തിന് താനുണ്ടാക്കിയ ചിക്കൻ കറിയാണെന്ന് വിൻസി പറഞ്ഞു. എന്നെ തന്നെയായിരിക്കും തോന്നുക.

Also Read:
പത്ത് വർഷം പ്രണയിച്ച് മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചു, പ്രണയം സംഘർഷം നിറഞ്ഞതായിരുന്നോ? സൂഫിയായി മനംകവർന്ന ദേവ് മോഹൻ പറയുന്നു

ഹോട്ട് ആയിട്ടുള്ള നായകൻ വരുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് പുരുഷനെ കുറിച്ച് വരുന്നില്ല, സ്ത്രീകളെ പറ്റിയാണ് തോന്നുന്നതെന്നും നടി പറഞ്ഞു.സ്വന്തം ജീവിതകഥയെ ആസ്പദമാക്കി സിനിമ വരികയാണെങ്കിൽ പോയി പോയ വഴികൾ എന്നായിരിക്കും പേരിടുക. അതേ സമയം ജീവിത പങ്കാളിക്ക് വേണ്ട മൂന്ന് ക്വാളിറ്റിയെ കുറിച്ച് ചോദിച്ചാൽ വിൻസിയുടെ ഉത്തരം ഇങ്ങനെയാണ്.

തന്റെ കരിയറിനെ മനസിലാക്കണം, ട്രിപ്പ് ഒക്കെ പോവണം എന്ന് പറയുമ്പോൾ എനിക്കതിനൊന്നും പറ്റില്ലെന്ന് പറയരുത്. എവിടെയാണെങ്കിലും പോവണം, ഭക്ഷണപ്രിയനോ, അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് കൊടുക്കാനോ കഴിയണം.

പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, പല കാര്യങ്ങളിലും കൺട്രോൾ ചെയ്യാൻ പറ്റാത്ത കുറച്ച് കാര്യങ്ങളുണ്ട്. എനിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ പറ്റാത്ത കാര്യങ്ങളുമുണ്ട്. അതിൽ സഹായിക്കുന്ന, എന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുന്ന ആളും ആയിരിക്കണമെന്ന് വിൻസി വ്യക്തമാക്കുന്നു.

Also Read:
‘ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല സർ, കൈകെട്ടി കു റ്റവാളികളെ പോലെ ശ്രീജിത്തും റെബേക്കയും; ആ നിൽപ്പ് കണ്ടാൽ അങ്ങനെ പറയില്ല എന്ന് ആരാധകർ

Advertisement