കൂടുതൽ സിനിമകളും ഞാൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്ക് ഒപ്പം, എന്നാൽ ഇപ്പോഴും പ്രേക്ഷകർ തിരിച്ചറിയുന്നത് മോഹൻലാലിന്റെ ആ ചിത്രത്തിലൂടെ: തുറന്നു പറഞ്ഞ് സുമലത

987

എൺപതുകളിലും 90 കളുടെ തുടക്കത്തിലും മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ നടിയാണ് സുമലത. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായിരുന്ന സുമലത തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ആരാധകരുടെ പ്രിയങ്കരിയായിരുന്നു.

തന്റെ 15ാം വസ്സിൽ അന്ധ്രാ പ്രദേശ് സൗന്ദര്യ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്തതോടെയാണ് സുമലത വെള്ളിത്തിരയിലേക്ക് എത്തിയത്. മലയാള സിനിമയിലെ ആദ്യ സൂപ്പർതാരമായ ജയൻ അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ച സുമലത പക്ഷേ താരരാജാവ് മോഹൻലാലിന്റെ ക്ലാസ്സിക് ഹിറ്റായ തൂവാനത്തുമ്പികളിലെ ക്ലാര എന്ന കഥാപാത്രത്തിലൂടെ ആണ് ഇപ്പോഴും അറിയപ്പെടുന്നത്.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും നിരവധി സിനിമകളിൽ സുമലത വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സുമലത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. രണ്ടുപേരുമായും വളരെ അടുത്ത സൗഹൃദവും ഉണ്ട്. മമ്മൂട്ടിക്ക് ഒപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹൻലാൽ തന്നെ സമീപിച്ചത് അത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

Also Read
പുതിയ ഒരു സീരിയൽ ഏറ്റെടുക്കുന്നത് പോലെ അല്ല, നേരത്തെ ഒരാൾ ചെയ്തു വച്ചതിന്റെ ബാക്കി ചെയ്യുന്നത്! ഷൂട്ടിങിന് മുൻപേ അവരോട് ഞാനെന്റെ കണ്ടീഷൻ പറഞ്ഞിരുന്നു : അരുൺ ജി രാഘവ്

അതിന് ശേഷമായാണ് അദ്ദേഹം തൂവാനത്തുമ്പികളെ കുറിച്ച് പറഞ്ഞത്. കേട്ടപ്പോൾ തന്നെ താൻ ഓക്കെ പറയുക ആയിരുന്നു. അതേ സമയത്തായിരുന്നു ന്യൂഡൽഹിയും റിലീസ് ചെയ്തത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ.മമ്മൂട്ടി വളരെ സ്മാർട്ട് ആണ്, ഞാൻ മലയാളത്തിൽ അദ്ദേഹത്തോടൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തത്.

പക്ഷെ ലാലിനോടൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തന്നെ ആളുകൾ ഇപ്പോഴും ഓർക്കുന്നത്. ശരിക്കും എന്നെ ആദ്യം ഒരു സിനിമക്ക് വേണ്ടി സമീപിക്കുന്നത് മോഹൻലാൽ ആണ് അതും മമ്മൂട്ടിയുടെ രു ചിത്രത്തിൽ നായിക ആകാൻ വേണ്ടി. പക്ഷെ ആ സിനിമ നടന്നില്ല. അങ്ങനെയാണ് പിന്നെ തൂവാനത്തുമ്പികളുമായി ലാൽ വീണ്ടും വരുന്നത്. കേട്ടപ്പോൾത്തന്നെ താൻ ഓക്കെ പറയുകയായിരുന്നു.

ഒരു നടൻ എങ്ങനെ ആയിരിക്കണമെന്ന് മമ്മൂട്ടിക്ക് കൃത്യമായ ധാരണയുണ്ട്. മാത്രമല്ല അദ്ദേഹം എല്ലാ സിനിമകളെയും വളരെ ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ ആ സമയത്ത് ഞങ്ങൾ തമ്മിൽ പല വാദങ്ങളും ഉണ്ടായിട്ടുണ്ട്.

മിക്കപ്പോഴും ഞാനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കാറുള്ളത് ജോഷി സാറിനൊപ്പമായാണ്. 15 ദിവസത്തോളം പുലർച്ചെ 4 വരെയായാണ് ന്യൂഡൽഹി ചിത്രീകരിച്ചത്. 3 4 മണിക്കൂറുകളാണ് ഉറങ്ങാൻ ലഭിച്ചത് എന്നും, അതിന്റെ റിസൾട്ട് കിട്ടിയിരുന്നു. ആ പടം സൂപ്പർ ഹിറ്റായിരുന്നു.

Also Read
ആനന്ദ് ഇനിയില്ല! ഈ നാലു വർഷക്കാലം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് കൊണ്ട് നടൻ സ്റ്റെബിൻ ജേക്കബ് ; ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യുമെന്ന് ആരാധകർ

മമ്മൂട്ടി കൂടുതൽ റിസേർവ്ഡ് ടൈപ്പ് സ്വഭാവം ആയിരുന്നു എന്നും സുമലത പറയുന്നു. എന്നാൽ അന്ന് മോഹൻലാൽ വളരെ ചെറുപ്പമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് മമ്മൂട്ടിയേക്കാളും എളുപ്പത്തിൽ ഇടപഴകാൻ സാധിച്ചു. രണ്ടുപേരുമായും വളരെ തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സുമലത പറയുന്നു.

Advertisement