മലയാളികൾക്ക് ഏറെ സുപരിചിതയായ യുവനടിയാണ് ഗായത്രി സുരേഷ്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരം ജമ്‌നപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കൂടിയാണ് സിനിമയിലേക്ക് എത്തിയത്. എപ്പോഴും വിവാദങ്ങളിൽ പെടുന്ന ട്രോളർമാരുടെ ഇഷ്ട താരം കൂടിയാണ്.
പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞതടക്കം നടിയുടെ പല പ്രസ്താവനകളും വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ കൊച്ചിയിൽ മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ആ ക്ര മി ക്ക പ്പെ ട്ട കേ സി ൽ തന്റെഅഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.
ഈ കേസിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് വലിയ ദുഷ്ടനാണെന്നാണ് ഗായത്രി സുരേഷ് പറയുന്നത്. താനെന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും പരസ്യ പ്രതികരണങ്ങൾ നടത്തിയില്ലെങ്കിലും അവർക്ക് മെസേജുകൾ അയക്കാർ ഉണ്ടെന്നും ഗായത്രി സുരേഷ് പറയുന്നു.
റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ഞാനെന്നും അതിജീവിതക്കൊപ്പമാണ്. പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകൾ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാൻ സ്റ്റോറിയാക്കിയിരുന്നു.
അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാൻ. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് ദുഷ്ടനാണ്. ആ കുറ്റം വലിയ ശിക്ഷ അർഹിക്കുന്നുണ്ടെന്നും ഗായത്രി പറഞ്ഞു. ഡബ്ല്യൂസിസിയെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സംഘടനയിലും അംഗമല്ല, അമ്മയിലും ഇല്ല ഡബ്ല്യൂസിസിയിലുമില്ല.
ഒന്നിലും അംഗമാകാൻ താൽപര്യമില്ല. ഡബ്ല്യൂസിസിയുടെയും അമ്മയുടെയും പ്രവർത്തനങ്ങൾ നല്ല രീതിക്ക് മുന്നോട്ട് പോകുന്നുണ്ടെന്നും ഗായത്രി സുരേഷ് വ്യക്തമാക്കുന്നു. അതേസമയം ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രം എസ്‌കേപ്പ് റിലീസിന് ഒരുങ്ങുകയാണ്.
നവാഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ചിത്രമായ എസ്‌കേപ്പ് മാർച്ച് 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. എസ്ആർ ബിഗ്‌സ്‌ക്രീൻ എന്റർടൈൻമെന്റ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സർഷിക്ക് റോഷനാണ്. ഗായത്രിക്കൊപ്പം ശ്രീവിദ്യ മുല്ലചേരിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.