ആദിത്യൻ ജീവൻ ഒടുക്കാൻ ശ്രമിച്ചത് അറിഞ്ഞ് അമ്പിളി ദേവി പറഞ്ഞത് കേട്ടോ? അമ്പരന്ന് ആരാധകർ

1418

മലയാള സിനിമാ സീരിയൽ താരങ്ങളും താരദമ്പതികളുമായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങൾ ഒരോ നാൾ കൂടുംതോറും മൂർച്ഛിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ ഇവരുടെ ദാമ്പത്യ തകർച്ചകയുടെ വാർത്തകളാണ്.

കഥയറിയാതെ ഇന്ന് സുര്യൻ സ്വർണ താമരയെ കൈവെടിഞ്ഞു എന്ന മഴയെത്തും മുമ്പേയിലെ പാട്ട് ജീവിതം എന്ന് ക്യാപഷൻ നൽകി അമ്പിളി ദേവി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇവർ തന്നിലുള്ള പ്രശ്‌നങ്ങൾ പുറത്തറിഞ്ഞ് തുടങ്ങിയത്. അതിന് പിന്നാളെ ആദിത്യന് തൃശ്ശൂരിലുള്ള മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നു എന്നും വ്യക്തമാക്കിക്കൊണ്ട് അമ്പിളി ദേവി മാധ്യമങ്ങൾക്ക് മുന്നിലെത്തി.

Advertisements

എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ആദിത്യനും തൊട്ടു പിന്നാലെ രംഗത്തെത്തിയിരുന്നു ആദ്യം തങ്ങൾക്കിടയിൽ ചെറിയ കുടുംബ പ്രശ്‌നങ്ങൾ മാത്രമേ ഉള്ളൂ പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ ആണ് എന്നൊക്കെ ആദിത്യൻ പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വാർത്തകളിലൂടെയും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിയികയായിരുന്നു.

അതേ സമയം ആദിത്യന് എതിരെ നിരവധി തെളിവുകളുമായാണ് അമ്പിളി ദേവി രംഗത്ത് എത്തിയത്. ബിസിനസ് ആവശ്യത്തിന് എന്ന പേരിൽ തൃശൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ആദിത്യന് ആ വീടിന്റെ ഉടമയായ യുവതിയുമായി ബന്ധമുണ്ടെന്നും ആ പെൺകുട്ടി ഗർഭിണിയാണെന്നും അമ്പിളി ആരോപിച്ചു.

അമ്പിളിദേവി പറയുന്നതെല്ലാം കള്ളമാണോ എന്ന് പറഞ്ഞുകൊണ്ട് , ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ആദിത്യനും രംഗത്തെത്തിയിരുന്നു. നിരവധി അഭിമുഖങ്ങളാണ് ഇതിനെ കുറിച്ച് ഇരുവരും നൽകിയത്. കഴിഞ്ഞ ദിവസം ആദിത്യൻ ഭീഷണിപ്പെടുത്തുന്നതും മറ്റുമായ സിസി ടിവി ദൃശ്യങ്ങളും അമ്പിളി ദേവി പുറത്ത് വിട്ടിരുന്നു.

എന്നാൽ അതിന് പിന്നാലെ ഇപ്പോൾ ആദിത്യൻ ജീവൻ ഒടുക്കാൻ ശ്രമിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നു. അമ്പിളിദേവി നിയമനടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ആദിത്യൻ കടുംകൈ ചെയ്തത്. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അടുത്തുള്ള റോഡിൽ നിന്നാണ് കാറിനകത്ത് അവശനിലയിൽ ആദിത്യനെ കണ്ടെത്തിയത്. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ.

അതേ സമയം ഇതിനെ കുറിച്ചച്ചു കൊണ്ടുള്ള അമ്പിളിയുടെ പ്രതികരണം ആണ് ശ്രദ്ധേയമാകുന്നത്. ആളുകളുടെ സഹതാപം കിട്ടാനുള്ള വെറും പ്രഹസനം ആണ് ആദിത്യന്റേത് എന്നാണ് അമ്പിളി പറയുന്നത്. കഴിഞ്ഞ മാർച്ചിൽ ഇതേകണക്ക് ഒരു കടുംകൈക്ക് ശ്രമിച്ച ഒരു നാടകം ഉണ്ടായിരുന്നു തൃശ്ശൂരിലെ ആ യുവതിയാണ് ഇക്കാര്യം വിളിച്ചറിയിച്ചത് ഞാൻ കഥയറിയാതെ ഏറെ വിഷമിച്ചു.

ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാൽ തൃശ്ശൂർ പോലീസിന്റെ സഹായം തേടി പൊലീസ് അവിടെ എത്തിയപ്പോൾ യാതൊരു കുഴപ്പവുമില്ല അഭിനയം ആണെന്നാണ് അന്ന് പോലീസ് പറഞ്ഞത്, ഇപ്പോൾ അടുപ്പത്തിലായ പെൺകുട്ടിയെ പാട്ടിലാക്കാൻ ആദിത്യൻ ഇത്തരത്തിലുള്ള പ്രവർത്തികൾ അന്ന് ചെയ്തത് അന്ന് അവരുമായി പിണങ്ങി നിന്ന് സമയമായിരുന്നു അത്.

ഹൃദയാഘാതം ആണെന്ന് പറഞ്ഞ് വടകരയിൽ ഉള്ള ഒരു ആശുപത്രിയിൽ ചികിത്സതേടി തുടർന്ന് അവരാണ് ആശുപത്രിയിലെത്തി അയാളെ പരിചരിച്ചത് ആശുപത്രിയിലേക്ക് ഞാൻ ഫോൺ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ യാതൊരു പ്രശ്‌നങ്ങളുമില്ല എന്ന് അറിയിച്ചു.

മറ്റൊരു ആശുപത്രി നാടകം ചെറായിലെ ഒരു ആശുപത്രിയിലായിരുന്നു അമിതമായി ഗുളിക കഴിച്ച് കടുംകൈക്ക് ശ്രമം അങ്ങനെ പലതരം നാടകം കളിച്ചു സഹതാപം നേരിടുന്നതിനാൽ ഇപ്പോഴത്തെ സംഭവും നാടകം തന്നെയാണെന്നാണ് അമ്പിഴി ദേവി പറയുന്നത്.

Advertisement