ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നു പിന്നെ?, കുട്ടികളും കുടുംബവുമായി ജീവിക്കുകയാണ് അവരിപ്പോൾ: മുൻ കാമുകിയെ കുറിച്ച് വെളിപ്പെടുത്തി കാളിദാസ് ജയറാം

524

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാർവതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യൻ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

തമിഴിൽ പാവ കഥൈകൾ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമാവുമായി എത്തുകയാണ് കാളിദാസ്.

Advertisements

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗർഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ. ഇപ്പോഴിതാ ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് ഇടെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസിന്റെ തുറന്ന് പറച്ചിൽ.

അവർ ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു ആദ്യത്തെ പ്രണയത്തെ ക്കുറിച്ച് ചോദിച്ചപ്പോൾ കാളിദാസ് പറയുന്നു. കുട്ടിയും കുടുംബവുമായി ജീവിക്കുന്നുവെന്നും താരം പറയുന്നും. കൂടുതൽ ചോദിച്ചപ്പോൾ പാവം അവരുടെ കുടുംബം എന്നു പറഞ്ഞ് കാളിദാസ് ഒഴിഞ്ഞുമാറി.

Also Read
അമരം വെറുതെയങ്ങ് ഉണ്ടായതല്ല, കഥ വന്നത് ലോഹി കണ്ട ആ കാഴ്ചയിൽ നിന്നും: ക്ലാസ്സ് ചിത്രം അമരത്തിന് പിന്നിലെ അറിയാക്കഥ

ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നു. ആ പ്രായത്തിൽ എന്തു കൊടുക്കണം എന്നൊന്നും അറിയില്ലല്ലോ. പ്രണയ വേദനയുണ്ടായിട്ടുണ്ട്. വലിയ ലേണിംഗ് അനുഭവമായിരുന്നു. ആ സമയത്ത് വേദനയായിരുന്നു. പക്ഷെ അതിൽ നിന്നെല്ലാം മൂവ് ഓൺ ആയി. പ്രണയത്തിന്റെ മൂല്യം അളക്കാൻ സാധിക്കില്ല.

എല്ലാവരുടേയും ജീവിതത്തിൽ പ്രണയം വേണമെന്നും താരം പറയുന്നു. പ്രണയവും ജാതിയും ഇപ്പോഴുമുണ്ട്. ഈ സിനിമയിൽ അത് ചർച്ച ചെയ്തിട്ടുണ്ട്. എല്ലാവരും ചർച്ച ചെയ്യുമെന്ന് തന്നെ കരുതുന്നു. പാ രഞ്ജിത്ത് ഹെഡ് മാസ്റ്റർ ആണ്. ആളു നല്ല ഫൺ ഒക്കെ തന്നെയാണ്.

പക്ഷെ സെറ്റിൽ വന്നാൽ ഹെഡ് മാഷാണ്. പണി കൃത്യമായി നടക്കണമെന്നാണ് അദ്ദേഹത്തിനെന്നും കാളിദാസ് പറയുന്നുണ്ട്. സിനിമയെ കുറിച്ചൊക്കെ അപ്പയുമായി സംസാരിക്കാറുണ്ട്. അവരുടെ പ്രണയ കഥ റിലേറ്റ് ചെയ്യാൻ പറ്റും. അങ്ങോട്ട് ഒന്നും പറയാറില്ല. മാക്സിമം അവിടെ നിന്നും അടിച്ചു മാറ്റാനാണ് നോക്കുക.

എന്നെ സഹിക്കാൻ പറ്റുന്ന ഒരു പെൺകുട്ടി എന്നാണ് നോക്കുന്നത്. അല്ലാതെ വേറെ കാഴ്ചപ്പാടൊന്നുമില്ല. അമ്മയുടെ പാചകം അടിപൊളിയാണ്. അമ്മയുണ്ടാക്കുന്ന ബിരിയാണിക്ക് നല്ല രുചിയാണ്. വിശേഷ ദിവസങ്ങളിലൊക്കെ അമ്മ തന്നെയുണ്ടാക്കും.

പിന്നാലെ പാവകഥൈകൾ അനുഭവങ്ങളും താരം പങ്കുവച്ചു. പഴനിയിൽ നിന്നും രണ്ട് മണിക്കൂർ പോകണം പാവ കഥൈകൾ ഷൂട്ട് ചെയ്ത ഗ്രാമത്തിൽ എത്താൻ. അവിടെ ഇപ്പോഴും വലിയ എക്സ്പോഷർ ഒന്നും കിട്ടിയിട്ടില്ല. ആദ്യമായിട്ടാണ് അവിടെ ഷൂട്ടിംഗ് നടക്കുന്നത്. അതുകൊണ്ട് അവർക്കൊക്കെ വലിയ അത്ഭുതമായിരുന്നു.

Also Read
അന്ന് ഞാൻ മെസ്സേജ് അയച്ചപ്പോൾ മമ്മൂക്കയും ലാലേട്ടനും ചെയ്തത് ഇങ്ങനെ: കണ്ണു നിറഞ്ഞുപോയ സംഭവത്തെ കുറിച്ച് ജയറാം

സിനിമയുടെ ടൈം പിരിയഡിലേക്ക് പോകാൻ ആ ലൊക്കേഷൻ സഹായിച്ചിട്ടുണ്ട്. എത്ര സിനിമ ചെയ്താലും ആ സിനിമയും കഥാപാത്രവും എനിക്കെന്നും സ്പെഷ്യൽ ആയിരിക്കും. ആ സിനിമ നൽകിയ അനുഭവങ്ങളും അവേർനെസും ഒരിക്കലും മറക്കാനാകില്ലെന്നാണ് താരം പറയുന്നത്.

Advertisement