അമ്മയായിട്ട് അല്ല ഒരു കൂട്ടികാരി ആയിട്ടാണ് കണ്ടിരുന്നത്, അമ്മ മരിച്ചെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് കൽപ്പനയുടെ മകൾ

160

നിരവധി സിനിമകളിലെ തകർപ്പൻ വേഷങ്ങളിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയിരുന്ന താരമാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. മലയാള സിനിമയിൽ അസാധ്യമായ രിതിയൽ കോമഡി ചെയ്യുന്ന നടി കൂടിയായിരുന്നു കൽപന.

വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. എന്നാൽ കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.

Advertisements

2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

Also Read
സൗന്ദര്യസംരക്ഷണത്തിന് അമ്മയുടെ പൊടിക്കൈകൾ പങ്കു വച്ച് ജാക്വലിൻ ഫെർണാണ്ടസ് ; വീട്ടിൽത്തന്നെ നിർമ്മിച്ചെടുക്കുന്ന സൗന്ദര്യക്കൂട്ടുകളെ കുറിച്ച് താരം

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ ര ണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു മ ര ണ കാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് സംവിധായകൻ അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.

ഇപ്പോഴിതാ അപ്രതീക്ഷിതമായി വിടപറഞ്ഞ കൽപനയെ കുറിച്ച് കൽപനയുടെ അമ്മയും മകളും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു ജന്മം മുഴുവൻ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവൾ കുറച്ച് വർഷങ്ങൾ കൊണ്ട് വിളിച്ച് തീർത്തിട്ടാണ് പോയത്. അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു.

വിവാഹ ജീവിതത്തിൽ അവൾ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് അവൾ എന്നിൽ നിന്ന് മറച്ചു വെച്ചത്. ഒരുപാട് സങ്കടം അപ്പോൾ എന്റെ കുഞ്ഞു അനുഭവിച്ചു. വിവാഹ മോചനം നടന്നാൽ അവൾ കാരണം കുടുംബത്തിന് പേര് ദോഷം ഉണ്ടാകുമെന്ന് ഓർത്താണ് അതൊന്നും എന്നോട് പറയാതിരുന്നതെന്ന് കൽപന പറയുന്നു.

Also Read
ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത തൃശൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുക ആണെന്നും കുറച്ച് കഴിയുമ്പോൾ ലൊക്കേഷനിൽ നിന്ന് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത്. അമ്മയായിട്ട് അല്ല ഒരു കൂട്ടികാരി ആയിട്ടാണ് കണ്ടിട്ടുള്ളതെന്നും മകൾ ശ്രീമയി പറയുന്നു.

Advertisement