അന്ന് മമ്മൂട്ടിക്ക് ഒപ്പം രാജമാണിക്യത്തിൽ അഭിനയിച്ച സുരാജിന്റെ ആ രംഗം അൻവർ റഷീദ് വെട്ടിമാറ്റി, ആ സമയം എനിക്ക് കിളിപോയ അവസ്ഥയായിരുന്നെന്ന് സുരാജ് വെഞ്ഞാറമ്മൂട്

226

അൻവർ റഷീദ് സംവിധാനം ചെയ്ത് രാജമാണിക്യം എന്ന ചിത്രം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ്. 2005 ൽ റിലീസ് ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ തീർത്ത ഓളം ചെറുതല്ല. മമ്മൂട്ടിയുടെ ബെല്ലാരി രാജയെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അക്കാലത്ത് മലയാളത്തിലെ ട്രെൻഡ് സെറ്റർ സിനിമ കൂടിയായിരുന്നു രാജമാണിക്യം. സിനിമയിൽ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം ഭാഷ പഠിപ്പിക്കാൻ മമ്മൂട്ടിയെ അന്ന് സഹായിച്ചത് അന്നത്തെ സൂപ്പർ മിമിക്രി ആർട്ടിസ്റ്റും ഇപ്പോഴത്തെ സൂപ്പർ അഭിനേതാവുമായ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു.

Advertisements

അക്കാലത്ത് സിനിമയിൽ സജീവമല്ലാതിരുന്ന സുരാജ് സ്റ്റേജ് ഷോകളിലൂടെയും മിമിക്രിയിലൂടെയുമാണ് ജീവിതം തള്ളി നീക്കിയിരുന്നത്. ആ സമയത്താണ് രാജമാണിക്യത്തിൽ മമ്മൂട്ടിയെ സഹായിക്കാൻ സുരാജിന് ക്ഷണം ലഭിക്കുന്നത്.

Also Read: സാന്ത്വനത്തിലെ അഞ്ജലി ഡോ. ഗോപികയ്ക്ക് കല്യാണം, സീരിലിൽ നിന്നും പിന്മാറി എന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് സാന്ത്വനം ടീം

അതേ സമയം തിരുവനന്തപുരം ഭാഷ സംസാരിക്കാൻ മമ്മൂട്ടിയെ സഹായിക്കുകയെന്ന ചുമതല മാത്രമല്ല രാജമാണിക്യത്തിൽ ഒരു സീനിലും സുരാജ് അഭിനയിച്ചിട്ടുണ്ടത്രേ. എന്നാൽ ആ സീൻ പിന്നീട് സിനിമയിൽ നിന്ന് ഒഴിവാക്കി. ഇതേകുറിച്ച് കൈരളി ടിവി നൽകിയ ഒരു അഭിമുഖത്തിൽ സുരാജ് മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.

രാജമാണിക്യത്തിൽ ഒരു സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചെങ്കിലും എന്റെ സീൻ പുറത്തുവന്നില്ല. അത് ഞാൻ തന്നെ എഴുതിയ സീനായിരുന്നു. എനിക്ക് അത് മനപാഠമായിരുന്നു. പക്ഷേ സിനിമയുടെ ക്യാമറയും ജൂനിയർ ആർട്ടിസ്റ്റുകളെയുമെല്ലാം കണ്ട് എനിക്ക് അത് പെട്ടെന്ന് ചെയ്യാൻ കഴിഞ്ഞില്ല.

ശരിക്കും പറഞ്ഞാ അന്ന് ഏട്ടോ പത്തോ ടേക്കുകൾ എടുത്തിരുന്നു. ഇതെല്ലാം കണ്ട് അവിടെയുളള ആരോ പറഞ്ഞു എന്റെ സുരാജേ നീയല്ലേ ഇത് എഴുതിക്കൊണ്ടു വന്നേ. ഇത് നിനക്ക് പോലും പറയാൻ പറ്റുന്നില്ലേ, എന്ന്. എനിക്ക് ആ സമയം കിളിപോയ അവസ്ഥയായിരുന്നു.

എന്നാലും കുറെ ടേക്കുകൾക്ക് ശേഷം ഒടുവിൽ ആ രംഗം ശരിയായി. പക്ഷേ സ്റ്റുഡിയോയിൽ വെച്ച് അൻവർ എന്നോട് പറഞ്ഞു മച്ചാ ആ സീൻ സിനിമയിൽ നിന്നും കളയുകയാണ്. നിനക്ക് ഞാൻ അടുത്ത ചിത്രത്തിൽ നല്ലൊരു വേഷം തരാം എന്ന്.

Also Read:ആരോരുമില്ലാതെ നരകിച്ച് ജീവിതം അവസാനിച്ച നടി സാവിത്രിയുടെ ഗതിയാകുമായിരുന്നു എനിക്കും, ആ പ്രണയം ഉപേക്ഷിച്ചതോടെ കഷ്ടിച്ച് രക്ഷപ്പെട്ടു; തന്റെ ഭാഗ്യത്തെ കുറിച്ച് സാമന്ത

ആ സമയം സിനിമയിൽ എന്നെ കണ്ടില്ലെങ്കിൽ സുഹൃത്തുക്കളെല്ലാം എന്ത് പറയുമെന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. പിന്നാലെ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ സപെഷ്യൽ താങ്ക്സ് ടു സുരാജ് വെഞ്ഞാറ മൂട് എന്ന് എഴുതികാണിച്ചിരുന്നു.

തുടർന്ന് ആദ്യത്തെ ഷോ കഴിഞ്ഞ് മുഴുവൻ ആൾക്കാരും എന്റെ ഫോണിലേക്കായിരുന്നു വിളിച്ച തെന്നും സുരാജ് വ്യക്തമാക്കി. അതേ സമയ പിന്നീട് അഭിനയ രംഗത്തേക്ക് എത്തിയ സുരാജ വെഞ്ഞാറമ്മൂട് ഇപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങി തിളങ്ങി നിൽക്കുകയാണ്.

Advertisement