ആ സംഭവത്തിന് ശേഷം തന്റെ സിനിമയിലേക്ക് തിലകനെ ഒരിക്കൽ പോലും സത്യൻ അന്തിക്കാട് അഭിനയിക്കാൻ വിളിച്ചിട്ടില്ല, വെളിപ്പെടുത്തൽ

5911

മലയാള സിനിമയുടെ അഭിമാനമായ പകരംവെക്കാനില്ലാത്ത മഹാ നടൻ ആയിരുന്നു തിലകൻ എന്ന അഭിനയ കുലപതി. കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞെങ്കിലും സിനിമാ പ്രേമികളുടെ മനസിൽ ഇന്നും മലയാള സിനിമയുടെ ഈ പെരുന്തച്ചൻ നിറഞ്ഞു നിൽക്കുന്നു.

മലയാളത്തിലെ മഹാരഥന്മാരായ സംവിധായകർ എല്ലാം തന്നെ തിലകനെ മികച്ച രീതിയിൽ ഉപയോഗിച്ചു എന്നതിൽ സംശയമില്ല. ഇതിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായി തിലകൻ തിളങ്ങിയത് കൂടുതലും സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ ആയിരുന്നു. സന്ദേശവും, വീണ്ടും ചില വീട്ടുകാര്യങ്ങളുമെല്ലാം അതിൽ എടുത്തു പറയേണ്ട ചിത്രങ്ങളാണ്.

Advertisements

എന്നാൽ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ആയിരുന്നു തിലകനും സത്യൻ അന്തിക്കാടും അവസാനായി ഒന്നിച്ചത്. 1999ൽ പുറത്തി റങ്ങിയ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌തെങ്കിലും തിലകൻ അവയിൽ ഒന്നിൽ പോലും ഉണ്ടായിരുന്നില്ല.

Also Read
അന്ന് തന്നെ കേറി കെട്ടിപ്പിടിച്ച ജയറാമിനെ നടി ഉർവശി ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

കാരണം അദ്ദേഹത്തിന്റെ മദ്യപാനം ഒന്നുമാത്രം ആയിരുന്നു എന്ന് നടനും തിലകന്റെ സുഹൃത്തുമായ മാമുക്കോയ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം അന്ന് വ്യക്തമാക്കിയത്.

മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ:

തിലകൻ ചേട്ടൻ സത്യന്റെ ഒട്ടുമിക്ക പടങ്ങളിലും ഉണ്ടായിരുന്നു. അവസാനം വീണ്ടും ചില വീട്ടുകാര്യങ്ങൾ കഴിഞ്ഞതു മുതൽ അദ്ദേഹം ഇല്ലാതെ പോയി. കാരണം അയാൾ ആ സെറ്റിൽ വച്ച് മദ്യപിച്ചു. ഷോട്ട് റെഡി എന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ വിളിക്കാൻ വന്നപ്പോൾ തിലകൻ ചേട്ടൻ മദ്യം ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കുകയാണ്.

ആ വരാം എന്നു പറഞ്ഞു. സത്യന്റെ സെറ്റിൽ മദ്യപിക്കുക എന്നു പറഞ്ഞാൽ ഭയങ്കര പ്രശ്‌നമാണ്. സത്യന് അത് വലിയ അലർജിയാണ്. ഒരിക്കൽ ഷൂട്ടിംഗ് നടക്കുമ്പോൾ ശങ്കരാടി ചേട്ടന് വർക്കില്ല. വർക്കില്ലല്ലോ എന്ന് വിചാരിച്ചിട്ട് ശങ്കരാടി ചേട്ടൻ ഊണ് കഴിക്കുന്നതിന് മുമ്പായിട്ട് ഒരു പെഗ് അടിച്ചു.

ഇതുകഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം സത്യന് തോന്നി ശങ്കരാടി ചേട്ടന്റെ സീനെടുക്കാമെന്ന്. ചേട്ടൻ സെറ്റിലെത്തി സ്‌ക്രിപ്റ്റ് വായിച്ചു കൊടുക്കുന്ന സമയത്ത് ചെറിയൊരു മണം ശങ്കരാടി ചേട്ടനിൽ നിന്നുവന്നു. നിന്ന നിലയ്ക്ക് സത്യനൊരു നോട്ടം നോക്കിയിട്ട് പാക്കപ്പ് പറഞ്ഞു. എന്താ കുഴപ്പമെന്ന് ചോദിച്ചപ്പോൾ അല്ലാ ചെട്ടാ എനിക്ക് കുഴപ്പമുണ്ട് നമുക്ക് സമയമുണ്ടല്ലോ നാളെ എടുക്കാം എന്നായിരുന്നു സത്യന്റെ മറുപടി.

അങ്ങനെയുള്ള സത്യൻ സെറ്റിലിരുന്ന് വെള്ളം അടിച്ചു കൊണ്ടിരുന്ന തിലകൻ ചേട്ടന്റെ അടുത്ത് നേരിട്ടു വന്നു. ചേട്ടാ ഇതിലും ഭേദം എന്നെ ഒരു ക ത്തി യെടുത്ത് കു ത്തി കൊ ല്ലാ മാ യി രുന്നില്ലേ എന്നാണ് ചോദിച്ചത്. പിന്നീട് സ്‌ക്രിപ്‌റ്റെടുത്ത് വളരെ അത്യാവശ്യമുള്ളത് ഒഴിച്ച് ബാക്കിയുള്ള തിലകന്റെ എല്ലാ സീനും വെട്ടി മാറ്റി.

തിരക്കഥാകൃത്ത് ലോഹിതദാസിനോടും മാറ്റി എഴുതാൻ പറഞ്ഞു. ബാക്കിയുള്ള ദിവസങ്ങളിൽ തിലകൻ ചേട്ടനെ സഹിച്ചു കൊണ്ടാണ് എടുത്തത്. അതിനുശേഷം മ രി ക്കു ന്ന തു വരെയും തിലകൻ ചേട്ടൻ സത്യന്റെ പടത്തിൽ ഉണ്ടായിരുന്നില്ല എന്നും മാമുക്കോയ വെളിപ്പെടുത്തി.

Also Read
തന്റെ ശരീരത്തിന്റെ മുഴുപ്പിനെയും ആകൃതിയെയും ട്രോളുന്നത് അംഗീകരിക്കാനാവില്ല: തുറന്നടിച്ച് നടി പ്രയാഗ മാർട്ടിൻ

Advertisement