തന്റെ പേര് ടാറ്റൂ ചെയ്ത് ഒരു ആരാധകന്‍ വന്നു; പിന്നാലെ ഗിഫ്റ്റ് ബോക്‌സും കേക്കും പ്രസാദങ്ങളുമായി വേറെ ഒരാളും; അമ്മ ആരാധകനെ കൈകാര്യം ചെയ്തതിനെ കുറിച്ച് ഭാവന

111

ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളെ നേരിടുകയാണ് നടി ഭാവന. ഏറ്റവും ഒടുവിലായി താരം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോഴത്തെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി പഴി കേട്ടു. സഹികെട്ട് ഇതിന് എതിരേയും പ്രതികരിച്ചിരിക്കുകയാണ് താരം.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.

Advertisements

ഇപ്പോഴിതാ തനിക്ക് പലവിധത്തിലുള്ള ആരാധക ശല്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഭാവന. തന്റെ ഒരു ആരാധകന്‍ ഭാവന എന്ന് ശരീരത്തില്‍ ടാറ്റൂ ചെയ്ത് കആണാന്‍ വന്ന സംഭവമാണ് ഭാവന ഓര്‍ത്തെടുക്കുന്നത്. കന്നഡ ഫാന്‍ ആണ് ടാറ്റൂ ചെയ്ത് കാണാന്‍ വന്നത്. ഭാവന എന്നാണ് എഴുതിയിരിക്കുന്നത് എന്ന് അയാള്‍ പറഞ്ഞു. കൈയ്യിലാണ് അദ്ദേഹം ടാറ്റൂ ചെയ്തത്.

ALSO READ- മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റുവാങ്ങും! സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ഭാര്യ സിജി

ഒരിക്കല്‍ ഷൂട്ടിനിടെ അയാള്‍ ലൊക്കേഷനില്‍ എന്നെ കാണാന്‍ വന്നിരുന്നു. അപ്പോഴാണ് ടാറ്റൂ കണ്ടത്. ഇതോടെ കല്യാണം കഴിക്കുമ്പോള്‍ ഭാവന എന്ന പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതെന്ന് താന്‍ ഉപദേശിച്ചുവെന്നാണ് ഭാവന പറയുന്നത്.

എന്നാല്‍ ഇതുപോലെയൊന്നുമല്ലാതെ വല്ലാതെ ശല്യം ചെയ്ത ഒരു ആരാധകനെ കുറിച്ചും ഭാവന പറയുന്നുണ്ട്. അതും കന്നഡിഗനായ ആരാധകനായിരുന്നു. എല്ലാ ലൊക്കേഷനിലും വരും. പക്ഷെ എന്നെ കാണാന്‍ വരുന്നതാണെന്ന് എനിക്കറിയില്ലായിരുന്നു.

ALSO READ- ലാലിന്റെ അഭിനയം മികച്ചതായിരുന്നു, എന്നിട്ടും പരാജയപ്പെട്ടു, കാരണം അനലൈസ് ചെയ്തപ്പോൾ കിട്ടിയ ഉത്തരം ഇതായിരുന്നു; സിദ്ധിഖിന്റെ വെളിപ്പെടുത്തൽ

‘രണ്ട് മൂന്ന് ലൊക്കേഷനില്‍ കണ്ട് മുഖ പരിചയം തോന്നിയപ്പോള്‍ കരുതി പ്രൊഡക്ഷനിലെ ആരെങ്കിലുമായിരിക്കുമെന്ന്. ഇയാള്‍ ഇങ്ങനെ നോക്കി കൊണ്ടേയിരിക്കും. പിന്നീടൊരിക്കല്‍ ബാംഗ്ലൂരില്‍ ഒരു ഷൂട്ട് നടക്കുമ്പോള്‍ എന്റെ പിഎ ശരവണന്‍ വന്നിട്ട് ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഇതോടെ, ശരി വരാന്‍ പറഞ്ഞു. നോക്കുമ്പോള്‍ ഇങ്ങേരാണ്. ഇയാള്‍ എന്നെ കാണാനാണോ വന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്നെ കണ്ടതും കരച്ചിലും കാലില്‍ വീഴലും തുടങ്ങി. തന്നെ കൂടെ നിര്‍ത്തണമെന്ന് പറഞ്ഞു. എന്ത് ജോലിയാണെങ്കിലും കുഴപ്പമില്ല, കൂടെ നിര്‍ത്തിയാല്‍ മാത്രം മതിയെന്ന് പറഞ്ഞ് വലിയ കരച്ചിലായി.

‘ ഇതോടെ ആ സമയത്ത് ഞാന്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞ് ശരവണന്റെ നമ്പര്‍ കൊടുത്തു. പിന്നെ ശരവണന് അതൊരു ശല്യമായി മാറുകയായിരുന്നു. ശേഷം, എന്റെ വീടൊക്കെ തപ്പി വന്ന് വീടിന്റെ മുന്നില്‍ ഗിഫ്റ്റ് ബോക്‌സ് കൊണ്ടു വച്ചിട്ട് പോകും. കേക്ക്, ബിസ്‌ക്കറ്റ്‌സ്, അമ്പലത്തിലെ പൂജ ചെയ്തിട്ടുള്ളതൊക്കെ കൊണ്ടു വെച്ചിട്ട് പോകുകയാണ് പതിവ്.’

ശല്യം കനത്തതോടെ അമ്മ തന്നെ അയാളോട് വിളിച്ച് ഇത് ശരിയാകില്ലെന്ന് പറഞ്ഞു. അമ്മ ഏത് ഭാഷയിലാണ് അയാളോട് അത് പറഞ്ഞ് മനസിലാക്കിയത് എന്നറിയില്ല. അമ്മയ്ക്ക് കന്നഡ അറിയില്ലെന്നും പക്ഷെ ഡീല്‍ ചെയ്‌തെന്നും ഭാവന പറഞ്ഞു.

Advertisement