കുടുംബവിളക്ക് എന്ന സീരിയലിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് കെകെ മേനോൻ. താരത്തിന്റെ പരമ്പരയിലെ സിദ്ധാർത്ഥ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അഭിമുഖത്തിൽ താൻ നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും എല്ലാമാണ് നടൻ സംസാരിക്കുന്നത്.
സിനിമയിൽ വന്നതിനുശേഷം ഒരുപാട് അപമാനങ്ങൾ നേരിട്ടിട്ടുണ്ട്. അത് ആരിൽ നിന്നിന്നോ ഏത് ലൊക്കേഷനിൽ നിന്നോ എന്ന് ഞാൻ പറയുന്നില്ല. എൻറെ 42മത്തെ വയസ്സിൽ ആണ് ഞാൻ ഇന്റസ്ട്രിയിലേക്ക് എത്തുന്നത്. ഒരുപക്ഷേ 20 കളിലാണ് ഞാൻ എത്തുന്നത് എങ്കിൽ മോശ അനുഭവങ്ങൾ കളിയായി എടുക്കാമായിരുന്നു.
പക്ഷേ വയസ്സ് ഇത്രയും ആയപ്പോൾ അതിനുള്ള പക്വത നമുക്ക് ഉണ്ടാകുമ്പോൾ ഇൻസൾട്ട് ചെയ്താൽ വേദനിക്കും.
ഒരു ലൊക്കേഷനിൽ പോയപ്പോൾ സീനിയേഴ്‌സ് ഇരുന്നു ഭക്ഷണം കഴിക്കുന്നിടത്ത് ഇരുന്നു പോയി. അവിടെനിന്ന് അപമാനിച്ച് എഴുന്നേൽപ്പിച്ചത് , അതുപോലുള്ള അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നെക്കാൾ വയസ്സ് ചെറുതായവർ ഇങ്ങനെ ചെയ്യുമ്പോൾ ഫീൽ ചെയ്യും അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നടൻ പറയുന്നു.
അതേസമയം വിജയ് സാറിൻറെ മെർസൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ ആ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. തൻറെ സീനുകൾ എല്ലാം അവർ കട്ട് ചെയ്തിരുന്നു . തന്നെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നു അത് നടൻ പറഞ്ഞു.