ലാലേട്ടനെ പ്രേമിച്ചതിന് സുചിത്രച്ചേച്ചിയെ കൊല്ലാന്‍ നടന്ന ആരാധികമാര്‍, എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുക!, വൈറലായി കുറിപ്പ്

236

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര രാജാവാണ് ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. നിരവധി സൂപ്പര്‍ഹിറ്റുകളും സകല കളക്ഷന്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചട്ടുള്ള മലയാളത്തിന്റെ പ്രിയ ലാലേട്ടന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്.

ഫാന്‍സ് ഗ്രൂപ്പുകളും നിരവധിയാണ്. നടന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, പിന്നണി ഗായകന്‍, രചയിതാവ് ഇങ്ങനെയെല്ലാം നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ലാലേട്ടന്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്.

Advertisements

തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിലായ ഇതിനോടകം 400 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. പത്മശ്രീ, പത്മഭൂഷണ്‍, കേണല്‍, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികള്‍ നേടിയെടുത്ത താരം 1978 മുതല്‍ സിനിമാ മേഖലയില്‍ താരം സജീവമാണ്.

Also Read: ആ കാരണങ്ങള്‍ കൊണ്ട് സീരിയലിലെ അവസരങ്ങളെല്ലാം നഷ്ടമായി, പ്രണയവിവാഹത്തെക്കുറിച്ചും സീരിയലിനെക്കുറിച്ചും നടി സിനി വര്‍ഗീസ്

1988ലാണ് മോഹന്‍ലാല്‍ വിവാഹിതന്‍ ആകുന്നത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് ബാലാജിയുടെ മകള്‍ സുചിത്ര ബാലാജി ആണ് ലാലേട്ടേന്റെ പ്രാണ സഖി ആയി എത്തിയത്. പ്രണവ്, വിസ്മയ എന്നീ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. പ്രണവ് സിനിമ മേഖലയില്‍ സജീവമാണ്.

മലയാളികളുടെ ഹരമായ ലാലേട്ടന്‍ ഭര്‍ത്താവായി വരണം എന്നാഗ്രഹിച്ച ഒരുപാട് ആരാധികമാര്‍ ഒരുകാലത്ത് നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ എഴുത്തുകാരി ഇന്ദു മേനോന്‍ മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച രസകരമായ കുറിപ്പാണ്ശ്രദ്ധ നേടുന്നത്.

Also Read: റൂം എനിക്ക് തന്നു, എന്നിട്ട് അദ്ദേഹം ആ ചൂടില്‍ പുറത്തിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

കേരളത്തിലെ മോഹന്‍ലാലിന്റെ കാമുകിമാരെക്കുറിച്ചാണ് എഴുത്തുകാരി പറയുന്നത്. കാമുകിമാര്‍ ലാലിനെ എന്നാണ് വെറുതെ വിടുക.എന്നും കുറിപ്പില്‍ ചോദിക്കുന്നു. നിഷ്‌കളങ്കമായ ലാലേട്ടന്റെ ചിരിയില്‍ മയങ്ങാത്ത പെണ്‍കുട്ടികള്‍ ഇല്ലായിരുന്നുവെന്നും അവരില്‍ പലരും ലാലേട്ടന്‍ ആണെന്ന് സങ്കല്‍പ്പിച്ച് മറ്റു പലരെയും വിവാഹം കഴിച്ച് മക്കള്‍ക്ക് പ്രണവ് എന്നും വിസ്മയ എന്നും പേരുമിട്ടുവെന്നും എഴുത്തുകാരി കുറിപ്പില് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാലിന്റെ ആ കാമുകിയുടെ പേര് ഞാന്‍ ഒരിക്കലും പറയില്ല, പറഞ്ഞാല്‍ അവളുടെ ഭര്‍ത്താവ് അറിയും, അച്ഛനും ചേട്ടനും അറിയും… അവളെ പെണ്ണുകാണാന്‍ ചെറുക്കന്‍ കൂട്ടര്‍ വന്ന് നില്‍ക്കുമ്പോള്‍ അവള്‍ക്ക് അവരെ ആരെയും ഇഷ്ടപ്പെട്ടില്ല.

അച്ഛനും ചേട്ടന്മാരും ചേര്‍ന്ന് അവളെ പൊതിരെ തല്ലി… പറയടി ഏതവന്‍ ആടി നിന്റെ മനസ്സില്‍. അടികൊണ്ടുകൊണ്ട് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ലാലേട്ടന്‍… നാട്ടിലോ വീട്ടിലോ അന്നുവരെ കേള്ക്കാത്ത ലാല് എന്ന ചെറുപ്പക്കാരന്‍. അവളുടെ വീട്ടുകാര്‍ അമ്പരന്നു.

അവളുടെ അച്ഛന്‍ ഇടക്ക് കയറി ഏത് ലാല്‍… പ്രണയപരവശയായി അവള്‍ പറഞ്ഞു മോഹന്‍ലാല്‍…. ഇതെല്ലം കേട്ട് ഏഴാം ക്ലാസുകാരിയായ ഞാനും അവിടെ ഉണ്ടായിരുന്നു….ഇതെല്ലാം കേട്ട് ഞാനും കൂട്ടുകാരി ബിന്ദുവും ഞെട്ടലോടെ പരസ്പരം നോക്കി. ഭാഗ്യം മമ്മൂട്ടിയെ പറഞ്ഞില്ലല്ലോ.

മിണ്ടാത്തതെന്തെ കിളിപ്പെണ്ണേ’ എന്നു പാടിയ വിഷ്ണുലോകത്തിലെ തെരുവുസര്ക്കസ്സുകാരനെയായിരുന്നു ബിന്ദുവിനിഷ്ടം. എനിക്ക് താളവട്ടത്തിലെ പ്രാന്തൂസിനെയും. ‘ഐ ലവ് യൂ മൈ മോഹന്‌ലാല്’ എന്നു പറഞ്ഞ് മമ്മൂട്ടിയുടെ പോസ്റ്ററില് നിത്യം ചുംബിച്ചിരുന്ന എന്റെ അനുജത്തി അമ്മുക്കുട്ടിയെയും ഞാന്‍ ഒരുക്കുന്നു.

സുചിത്രയെ വിവാഹം ചെയ്യാന്‍ പോകുന്ന വാര്‍ത്തയറിഞ്ഞ് കുശുമ്പ് കുത്തിയെങ്കിലും എനിക്കൊപ്പം ബിന്ദുവും പൊട്ടിച്ചിരിച്ചു. അഴിമുലഞ്ഞ മുടിയും മുഷിഞ്ഞ കുപ്പായവുമിട്ട് കട്ടിലില് ഒരുദിവസം മുഴുവന്‍ അവള്‍ കമിഴ്ന്നുകിടന്ന് കരഞ്ഞത് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.

പ്രത്യേകരീതിയില്‍ ചുണ്ടു വിടര്‍ത്തിയാണ് അന്നയാള്‍ നിഷ്‌കളങ്കമായി പുഞ്ചിരിച്ചിരുന്നത്. ആ ചിരിയില്‍ മയങ്ങാത്ത പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. അവരില്‍ പലരും ലാലേട്ടന്‍ ആണെന്ന് സങ്കല്‍പ്പിച്ച് മറ്റു പലരെയും വിവാഹം കഴിച്ച് മക്കള്‍ക്ക് പ്രണവ് എന്നും വിസ്മയ എന്നും പേരുമിട്ടു.

വീണ്ടും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലാലേട്ടനെ പ്രേമിക്കുന്ന ഓരോ പെണ്‍കുട്ടികളെ ഞാന്‍ കണ്ടു. ഭ്രാന്തികളായ ആരാധികമാര്‍. ഞാനും പലപ്പോഴും മോഹന്‍ലാലിനെ നേരിട്ടു കണ്ടു. കുട്ടിക്കാലത്ത് ലാലേട്ടനെ പ്രേമിച്ച, സുചിത്രേച്ചേച്ചിയെ കൊല്ലാന്‍ നടന്ന ഷിമ്മീസുകാരി പെണ്‍കുട്ടികളെ പറ്റി ഞാന്‍ പക്ഷേ, ഒന്നും പറഞ്ഞതേയില്ല…

എന്റെ ദൈവമേ എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുക……

Advertisement