വെറുമൊരു സ്‌ക്രീൻ ഷോട്ട്; ഉമക്കുള്ള മറുപടിയാണോ ഇത്; ഉമ തോമസിന്റെ പ്രതികരണം പോസ്റ്റിട്ട് വിനായകൻ

25

പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ നടൻ വിനായകന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്.സഖാവായതിന്റെ പ്രിവിലേജോ നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് എന്ന ഉമാ തോമസിന്റെ ഫേസ്ബുക്ക് പ്രതികരണം പങ്കുവച്ചാണ് വിനായകന്റെ പോസ്റ്റ്.

വിനായകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമാണ് നടന്നതെന്ന്് ഉമ തോമസ് പറഞ്ഞത്. സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്. വിനായകന് ജാമ്യം നൽകാൻ ക്ലിഫ് ഹൗസിൽ നിന്ന് നിർദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Advertisements

Also Read
എന്റെ അച്ഛനും അമ്മക്കും എന്റെ സ്‌ത്രൈണത മനസ്സിലാക്കാൻ സാധിച്ചില്ല; പക്ഷേ അദ്ദേഹം എന്നെ മനസ്സിലാക്കി; മറ്റുള്ളവർ എന്നെ കളിയാക്കിയപ്പോൾ അദ്ദേഹം എന്നെ ചേർത്ത് നിർത്തി;കരൺ ജോഹർ

വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും ഉമ തോമസ് വിമർശിച്ചു. പാർട്ടി ബന്ധമുണ്ടെങ്കിൽ പൊലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നിൽക്കാതെയാണ് വിനായകന് ജാമ്യം നൽകിയതെന്നും എംഎൽഎ വിമർശിച്ചു.

അതേസമയം, വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി രംഗത്തെത്തി. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവർഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരൻ പരാമർശിച്ചു.

Also Read
പമ്പരം പോലെ കറങ്ങേണ്ടി വരും; നീ ഇനി ഇലക്ഷനില്‍ നില്‍ക്കല്ലേ എന്ന് മമ്മൂട്ടി പറഞ്ഞു; വെളിപ്പെടുത്തി സുരേഷ് ഗോപി

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ആവശ്യമെങ്കിൽ ചുമത്തും. മുമ്ബും വിനായകൻ പൊലീസ് സ്റ്റേഷനിൽ വന്ന് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. രക്ത സാമ്ബിൾ പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്താനാകും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമേ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി ശശിധരൻ വ്യക്തമാക്കി.

Advertisement