തമന്നയുടെ ആ സ്റ്റെപ്പുകളെല്ലാം വളരെ വൃത്തികേടാണ്; എങ്ങനെയാണ് ആ പാട്ടിന് സെൻസർഷിപ്പ് ലഭിച്ചത്; അനിഷ്ടം തുറന്ന് പറഞ്ഞ് മൻസൂർ അലിഖാൻ

190

തമിഴ് സിനിമ ലോകത്തെ എണ്ണം പറഞ്ഞ വില്ലനാണ് നടൻ മൻസൂർ അലി ഖാൻ. ഒരുകാലത്ത് പ്രധാന നടന്മാരുടെ ചിത്രങ്ങളിൽ എല്ലാം വില്ലനായി എത്തിയിരുന്ന താരമാണ് ഇദ്ദേഹം. വിജയകാന്തിൻറെ ക്യാപ്റ്റൻ പ്രഭാകർ അടക്കം വൻ ഹിറ്റായ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തമിഴ് സിനിമയിൽ വലിയ മാറ്റം വന്നതോടെ മൻസൂർ അലി ഖാൻ പ്രത്യക്ഷപ്പെടുന്ന വേഷങ്ങൾ കുറഞ്ഞുവന്നു.

ഇപ്പോഴിതാ നടി തമന്നയുടെ കാവാലയ്യ പാട്ടിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മൻസൂർ അലിഖാൻ. കാവാലയ്യ പാട്ടിലെ നടി തമന്നയുടെ നൃത്ത ചുവടുകളെയാണ് മൻസൂർ വിമർശിച്ചത്. പാട്ടിൽ നടിയുടെ ഹുക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്നാണ് മൻസൂറിന്റെ പ്രതികരണം. ഇത്തരത്തിലുള്ള ഡാൻസ് ചുവടുകൾക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്നും ഇതിനൊക്കെ എങ്ങനെ സെൻസർഷിപ്പ് കിട്ടിയെന്നും അദ്ദേഹം ചോദിക്കുന്നു.

Advertisements

Also Read
വെറുമൊരു സ്‌ക്രീൻ ഷോട്ട്; ഉമക്കുള്ള മറുപടിയാണോ ഇത്; ഉമ തോമസിന്റെ പ്രതികരണം പോസ്റ്റിട്ട് വിനായകൻ

മൻസൂർ അലി ഖാൻ അഭിനയിച്ച ‘സരകു’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ച വാർത്താസമ്മേളനത്തിൽ വച്ചായിരുന്നു മൻസൂർ അലി ഖാന്റെ വിമർശനം.

എന്നാൽ മൻസൂറിന്റെ വാക്കുകളിൽ എതിർപ്പ് പ്രകടിപ്പിച്ച് നിരവധി പേർ ഇതിനകം തന്നെ രംഗത്തെത്തി. രാജ്യത്തിനകത്തും പുറത്തും ജയിലർ സിനിമയിലെ ‘കാവാലയ്യാ’ പാട്ട് തരംഗമായിരുന്നു. അരുൺരാജ കാമരാജ് എഴുതിയ വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് ഈണമിട്ടത്. അനിരുദ്ധും ശിൽപ റാവുവും ചേർന്നാണ് ആലാപനം. തമന്നയുടെ ഗ്ലാമർ ചുവടുകളും ഹിറ്റായിരുന്നു.

Also Read
എന്റെ അച്ഛനും അമ്മക്കും എന്റെ സ്‌ത്രൈണത മനസ്സിലാക്കാൻ സാധിച്ചില്ല; പക്ഷേ അദ്ദേഹം എന്നെ മനസ്സിലാക്കി; മറ്റുള്ളവർ എന്നെ കളിയാക്കിയപ്പോൾ അദ്ദേഹം എന്നെ ചേർത്ത് നിർത്തി;കരൺ ജോഹർ

അതേസമയം, ലോകേഷിൻറെ വൻ വിജയമായ ചിത്രം കൈതിയിൽ ആദ്യം നായകനായി ഉദ്ദേശിച്ചത് മൻസൂർ അലി ഖാനെയായിരുന്നു. മൻസൂർ അലി ഖാനെ മനസിൽ കണ്ടാണ് ലോകേഷ് കഥയെഴുതിയത്. എന്നാൽ പിന്നീട് ചിത്രം കൊമേഷ്യലായി മാറിയതോടെ വലിയ മാറ്റങ്ങളോടെ ഈ ചിത്രം കാർത്തിയിൽ എത്തുകയായിരുന്നു.

Advertisement